മുംബൈ: ഇരു ടീമിലെയും നായകൻമാർ മുന്നിൽനിന്നു പോരാടിയെങ്കിലും ജയം മുംബൈയ്ക്കൊപ്പം. ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ 46 റണ്‍സിനു പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് ഐപിഎൽ സീസണിലെ ആദ്യ ജയത്തിലേക്കു കടന്നത്.
മുംബൈ ഉയർത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. സീസണിൽ ബംഗളൂരുവിന്റെ മൂന്നാം തോൽവിയാണിത്. ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലി 62 പന്തിൽ 92 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴു ബൗണ്ടറികളും നാലു സിക്സറും ഉൾപ്പെടെയായിരുന്നു നായകന്റെ ഇന്നിംഗ്സ്. ബംഗളൂരു നിരയിൽ മറ്റാരും കോഹ്ലിക്കു പിന്തുണ നൽകാനുണ്ടായില്ല.
മുംബൈക്കായി കൃണാൽ പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ, മൈക്കിൾ മക്ഗ്ലീഗൻ എന്നിവർ രണ്ടും വിക്കറ്റ് നേടി.
നേരത്തെ, രോഹിത് ശർമ (94), എവിൻ ലെവിസ് (65) എന്നിവരുടെ പ്രകടനങ്ങളുടെ മികവിലാണ് മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സ് കണ്ടെത്തിയത്. സ്കോർ ബോർഡ് തുറക്കുംമുന്‍പ് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു മുംബൈയുടെ പ്രകടനം.
ടോസ് നേടിയ വിരാട് കോഹ്ലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മുംബൈ ഉയർത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. സീസണിൽ ബംഗളൂരുവിന്റെ മൂന്നാം തോൽവിയാണിത്. ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലി 62 പന്തിൽ 92 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴു ബൗണ്ടറികളും നാലു സിക്സറും ഉൾപ്പെടെയായിരുന്നു നായകന്റെ ഇന്നിംഗ്സ്. ബംഗളൂരു നിരയിൽ മറ്റാരും കോഹ്ലിക്കു പിന്തുണ നൽകാനുണ്ടായില്ല.
മുംബൈക്കായി കൃണാൽ പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ, മൈക്കിൾ മക്ഗ്ലീഗൻ എന്നിവർ രണ്ടും വിക്കറ്റ് നേടി.
നേരത്തെ, രോഹിത് ശർമ (94), എവിൻ ലെവിസ് (65) എന്നിവരുടെ പ്രകടനങ്ങളുടെ മികവിലാണ് മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സ് കണ്ടെത്തിയത്. സ്കോർ ബോർഡ് തുറക്കുംമുന്‍പ് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു മുംബൈയുടെ പ്രകടനം.
ടോസ് നേടിയ വിരാട് കോഹ്ലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.