ചണ്ഡിഗഡ്: ക്രിസ് ഗെയ്ലിന്റെ ആക്രമണബാറ്റിംഗിനെ മിന്നൽ ഫിനിഷിംഗിലൂടെ മറികടക്കാനൊരുങ്ങിയ എം.എസ്. ധോണിക്ക് അവസാനം നിരാശപ്പെടേണ്ടിവന്നു. കിംഗ്സ് ഇലവൻ പഞ്ചാബ് - ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടത്തിന്റെ ഹൈലൈറ്റായിരുന്നു ഗെയ്ലും ധോണിയും. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ധോണിയെ വിസ്മയിപ്പിച്ചായിരുന്നു ഗെയ്ലിന്റെ ബാറ്റിൽനിന്ന് പന്ത് വേലിക്കെട്ട് ഭേദിച്ചുകൊണ്ടിരുന്നത്.
33 പന്തിൽ നാല് സിക്സും ഏഴ് ഫോറും അടക്കം 63 റണ്‍സ് നേടിയ ഗെയ്ലിന്റെ കരുത്തിൽ പഞ്ചാബ് നാല് റണ്‍സിനു ജയം സ്വന്തമാക്കി. മാൻ ഓഫ് ദ മാച്ചായി വെസ്റ്റ് ഇൻഡീസ് താരം തിളങ്ങിയപ്പോൾ പഞ്ചാബ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 197 റണ്‍സ് എടുത്തു. 44 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും അടക്കം 79 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ധോണിക്ക് ചെന്നൈയെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193വരെ എത്തിക്കാനേ സാധിച്ചുള്ളൂ.
20-ാം ഓവറിലെ ഭൂരിഭാഗം പന്തുകളും ഓഫ് സൈഡിനു പുറത്ത് എറിഞ്ഞ മോഹിത് ശർമയുടെ തന്ത്രമാണ് ധോണിയെ കുടുക്കിയത്. എങ്കിലും ഓവറിന്റെ അവസാന പന്തിൽ ധോണി സിക്സർ പറത്തി. മധ്യഓവറുകളിൽ റണ്‍റേറ്റ് അല്പം കുറഞ്ഞതും ചെന്നൈക്ക് തിരിച്ചടിയായി. അന്പാട്ടി റായിഡു (35 പന്തിൽ 49 റണ്‍സ്), രവീന്ദ്ര ജഡേജ (13 പന്തിൽ 19 റണ്‍സ്) എന്നിവർമാത്രമാണ് ചെന്നൈക്കായി അല്പമെങ്കിലും ചെറുത്തുനിന്നത്. കെ.എൽ. രാഹുൽ (22 പന്തിൽ 37 റണ്‍സ്), കരുണ്‍ നായർ (17 പന്തിൽ 29 റണ്‍സ്), മായങ്ക് അഗർവാൾ (19 പന്തിൽ 30 റണ്‍സ്) എന്നിവർ പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
33 പന്തിൽ നാല് സിക്സും ഏഴ് ഫോറും അടക്കം 63 റണ്‍സ് നേടിയ ഗെയ്ലിന്റെ കരുത്തിൽ പഞ്ചാബ് നാല് റണ്‍സിനു ജയം സ്വന്തമാക്കി. മാൻ ഓഫ് ദ മാച്ചായി വെസ്റ്റ് ഇൻഡീസ് താരം തിളങ്ങിയപ്പോൾ പഞ്ചാബ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 197 റണ്‍സ് എടുത്തു. 44 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും അടക്കം 79 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ധോണിക്ക് ചെന്നൈയെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193വരെ എത്തിക്കാനേ സാധിച്ചുള്ളൂ.
20-ാം ഓവറിലെ ഭൂരിഭാഗം പന്തുകളും ഓഫ് സൈഡിനു പുറത്ത് എറിഞ്ഞ മോഹിത് ശർമയുടെ തന്ത്രമാണ് ധോണിയെ കുടുക്കിയത്. എങ്കിലും ഓവറിന്റെ അവസാന പന്തിൽ ധോണി സിക്സർ പറത്തി. മധ്യഓവറുകളിൽ റണ്‍റേറ്റ് അല്പം കുറഞ്ഞതും ചെന്നൈക്ക് തിരിച്ചടിയായി. അന്പാട്ടി റായിഡു (35 പന്തിൽ 49 റണ്‍സ്), രവീന്ദ്ര ജഡേജ (13 പന്തിൽ 19 റണ്‍സ്) എന്നിവർമാത്രമാണ് ചെന്നൈക്കായി അല്പമെങ്കിലും ചെറുത്തുനിന്നത്. കെ.എൽ. രാഹുൽ (22 പന്തിൽ 37 റണ്‍സ്), കരുണ്‍ നായർ (17 പന്തിൽ 29 റണ്‍സ്), മായങ്ക് അഗർവാൾ (19 പന്തിൽ 30 റണ്‍സ്) എന്നിവർ പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.