ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ സെമിയിൽ എഫ്സി ഗോവയെ കീഴടക്കി ഈസ്റ്റ് ബംഗാൾ ഫൈനലിൽ. മെയ്ക്കരുത്തിന്റെ പോരാട്ടം കളത്തിൽ അരങ്ങേറിയ അരോചക മത്സരത്തിൽ 1-0നായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. 78-ാം മിനിറ്റിൽ ഡുഡുവാണ് ഐ ലീഗ് ടീമിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്.
മധ്യനിരക്കാരുടെ മത്സരമായിരുന്നു കളത്തിൽ കണ്ടത്. കളിയിലെ ആദ്യ അവസരം തുറന്നെടുത്തത് ഈസ്റ്റ് ബംഗാൾ. 19-ാം മിനിറ്റിൽ കത്സുമി യുസ ഇടത് വിംഗിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് മുഹമ്മദ് അലി അമ്നയ്ക്കു കൈമാറിയെങ്കിലും ഗോൾ പിറന്നില്ല. ഗോളിനായുള്ള കാത്തിരിപ്പ് 78-ാം മിനിറ്റ് വരെ നീണ്ടു. യുസയുടെ ക്രോസിൽനിന്ന് ഡുഡു ഗോവയുടെ വലകുലുക്കിയതോടെ ഈസ്റ്റ് ബംഗാൾ താരങ്ങൾ ആഹ്ലാദത്തിമിർപ്പിൽ. തുടർന്ന് ഗോവയുടെ ക്യാപ്റ്റൻ എഡു ബെഡിയയ്ക്ക് റഫറി സന്തോഷ് കുമാർ രണ്ടാം മഞ്ഞക്കാർഡിലൂടെ മാർച്ചിംഗ് ഓർഡർ നല്കി. അതോടെ ഗോവ പത്തുപേരായി.
മധ്യനിരക്കാരുടെ മത്സരമായിരുന്നു കളത്തിൽ കണ്ടത്. കളിയിലെ ആദ്യ അവസരം തുറന്നെടുത്തത് ഈസ്റ്റ് ബംഗാൾ. 19-ാം മിനിറ്റിൽ കത്സുമി യുസ ഇടത് വിംഗിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് മുഹമ്മദ് അലി അമ്നയ്ക്കു കൈമാറിയെങ്കിലും ഗോൾ പിറന്നില്ല. ഗോളിനായുള്ള കാത്തിരിപ്പ് 78-ാം മിനിറ്റ് വരെ നീണ്ടു. യുസയുടെ ക്രോസിൽനിന്ന് ഡുഡു ഗോവയുടെ വലകുലുക്കിയതോടെ ഈസ്റ്റ് ബംഗാൾ താരങ്ങൾ ആഹ്ലാദത്തിമിർപ്പിൽ. തുടർന്ന് ഗോവയുടെ ക്യാപ്റ്റൻ എഡു ബെഡിയയ്ക്ക് റഫറി സന്തോഷ് കുമാർ രണ്ടാം മഞ്ഞക്കാർഡിലൂടെ മാർച്ചിംഗ് ഓർഡർ നല്കി. അതോടെ ഗോവ പത്തുപേരായി.