ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ചരിത്രമെഴുതി. കോമണ്‍വെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം നീരജ് ചോപ്ര സ്വന്തമാക്കി. സീസണിലെ തന്നെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് (86.47 മീറ്റർ) ചോപ്ര സ്വർണം നേടിയത്.
ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത മാർക്ക് പിന്നിട്ടാണ് മുൻ ജൂണിയർ ലോക ചാന്പ്യൻ ഫൈനലിലെത്തിയത്. കഴിഞ്ഞ മാസം നടന്ന ഫെഡറേഷൻ കപ്പ് നാഷണൽ ചാന്പ്യൻഷിപ്പിൽ 85.94 മീറ്റർ എറിഞ്ഞ ചോപ്ര കോമണ്‍വെൽത്ത് ഗെയിംസിൽ സ്വർണ പ്രതീക്ഷകൾ നല്‍കിയിരുന്നു. നാലാമത്തെ ശ്രമത്തിലാണ് സ്വർണ മെഡൽ ദൂരം ഇന്ത്യൻ താരം കണ്ടെത്തിയത്. കെനിയയുടെ ഒളിന്പിക്, ലോക വെള്ളി മെഡൽ ജേതാവ് ജൂലിയൻ യെഗോയ്ക്ക് ഫൈനലിനു യോഗ്യത നേടാനായിരുന്നില്ല.
മെഡൽ എനിക്കു വളരെ പ്രധാനപ്പെട്ടതാണ്. എന്റെ പേഴ്സണൽ ബെസ്റ്റ് കടക്കണമെന്നായിരുന്നു ആഗ്രഹം എന്നാൽ സെന്റി മീറ്ററുകളുടെ വ്യത്യാസത്തിൽ അതു സാധിച്ചില്ല- ഇരുപതുകാരാൻ പറഞ്ഞു.സ്വന്തമായി പരിശീലകനില്ലാതെ യുട്യൂബിൽ നോ ക്കി പഠിച്ചാണ് സാധാരണ കർഷകന്റെ മകനായ നീരജ് ജാവലിൻത്രോയുടെ ലോകത്തെത്തിയത്.
2010ലെ ഡൽഹി ഗെയിംസിൽ കാശിനാഥ് നയികിന്റെ വെങ്കലമാണ് ഇതിനു മുന്‍പ് കോമണ്‍വെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ വലിയ നേട്ടം. കോമണ്‍വെൽത്ത് ഗെയിംസിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യയുടെ അഞ്ചാമത്തെ സ്വർണമെഡലാണ് ഇന്നലെ നീരജ് നേടിയത്. 400 മീറ്ററിൽ മിൽഖ സിംഗ് (1958), ഡിസ്കസ് ത്രോയിൽ കൃഷ്ണ പൂനിയ (2010), വനിതകളുടെ 4x400 മീറ്റർ റിലേയിൽ മൻജീത് കൗർ, സിനി ജോസ്, അശ്വിനി അക്കുൻജി, മന്ദീപ് കൗർ (2010), ഷോട്ട് പുട്ടിൽ വികാസ് ഗൗഡ (2014) എന്നിവരാണ് നീരജ് ചോപ്രയ്ക്കു മുന്‍പ് അത്ലറ്റിക്സിൽ ഇന്ത്യക്കായി കോമൺവെൽത്ത് സ്വർണം നേടിയവർ.
ചോപ്രയുടെ ആദ്യ ശ്രമത്തിൽതന്നെ 85.50 മീറ്റർ കടന്നു. ഇന്ത്യൻ താരത്തിന്റെ എല്ലാ ശ്രമങ്ങളും 82 മീറ്ററിനപ്പുറമായിരുന്നു. രണ്ട് ശ്രമങ്ങൾ ഫൗളായി. ഇന്ത്യയുടെ വിപിൻ കഷാൻ 77.87 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ ഹമിഷ് പീകോക് (82.59 ) വെള്ളിയും ഗ്രനേഡയുടെ ആൻഡേഴ്സണ് പീറ്റേഴ്സ് (82.20) വെങ്കലവും നേടി.
ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത മാർക്ക് പിന്നിട്ടാണ് മുൻ ജൂണിയർ ലോക ചാന്പ്യൻ ഫൈനലിലെത്തിയത്. കഴിഞ്ഞ മാസം നടന്ന ഫെഡറേഷൻ കപ്പ് നാഷണൽ ചാന്പ്യൻഷിപ്പിൽ 85.94 മീറ്റർ എറിഞ്ഞ ചോപ്ര കോമണ്‍വെൽത്ത് ഗെയിംസിൽ സ്വർണ പ്രതീക്ഷകൾ നല്‍കിയിരുന്നു. നാലാമത്തെ ശ്രമത്തിലാണ് സ്വർണ മെഡൽ ദൂരം ഇന്ത്യൻ താരം കണ്ടെത്തിയത്. കെനിയയുടെ ഒളിന്പിക്, ലോക വെള്ളി മെഡൽ ജേതാവ് ജൂലിയൻ യെഗോയ്ക്ക് ഫൈനലിനു യോഗ്യത നേടാനായിരുന്നില്ല.
മെഡൽ എനിക്കു വളരെ പ്രധാനപ്പെട്ടതാണ്. എന്റെ പേഴ്സണൽ ബെസ്റ്റ് കടക്കണമെന്നായിരുന്നു ആഗ്രഹം എന്നാൽ സെന്റി മീറ്ററുകളുടെ വ്യത്യാസത്തിൽ അതു സാധിച്ചില്ല- ഇരുപതുകാരാൻ പറഞ്ഞു.സ്വന്തമായി പരിശീലകനില്ലാതെ യുട്യൂബിൽ നോ ക്കി പഠിച്ചാണ് സാധാരണ കർഷകന്റെ മകനായ നീരജ് ജാവലിൻത്രോയുടെ ലോകത്തെത്തിയത്.
2010ലെ ഡൽഹി ഗെയിംസിൽ കാശിനാഥ് നയികിന്റെ വെങ്കലമാണ് ഇതിനു മുന്‍പ് കോമണ്‍വെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ വലിയ നേട്ടം. കോമണ്‍വെൽത്ത് ഗെയിംസിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യയുടെ അഞ്ചാമത്തെ സ്വർണമെഡലാണ് ഇന്നലെ നീരജ് നേടിയത്. 400 മീറ്ററിൽ മിൽഖ സിംഗ് (1958), ഡിസ്കസ് ത്രോയിൽ കൃഷ്ണ പൂനിയ (2010), വനിതകളുടെ 4x400 മീറ്റർ റിലേയിൽ മൻജീത് കൗർ, സിനി ജോസ്, അശ്വിനി അക്കുൻജി, മന്ദീപ് കൗർ (2010), ഷോട്ട് പുട്ടിൽ വികാസ് ഗൗഡ (2014) എന്നിവരാണ് നീരജ് ചോപ്രയ്ക്കു മുന്‍പ് അത്ലറ്റിക്സിൽ ഇന്ത്യക്കായി കോമൺവെൽത്ത് സ്വർണം നേടിയവർ.
ചോപ്രയുടെ ആദ്യ ശ്രമത്തിൽതന്നെ 85.50 മീറ്റർ കടന്നു. ഇന്ത്യൻ താരത്തിന്റെ എല്ലാ ശ്രമങ്ങളും 82 മീറ്ററിനപ്പുറമായിരുന്നു. രണ്ട് ശ്രമങ്ങൾ ഫൗളായി. ഇന്ത്യയുടെ വിപിൻ കഷാൻ 77.87 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ ഹമിഷ് പീകോക് (82.59 ) വെള്ളിയും ഗ്രനേഡയുടെ ആൻഡേഴ്സണ് പീറ്റേഴ്സ് (82.20) വെങ്കലവും നേടി.