ഗോൾഡ് കോസ്റ്റ്: 21-ാം കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ സൂപ്പർ താരങ്ങളായ പി.വി. സിന്ധുവും സൈന നെഹ്വാളും ഏറ്റുമുട്ടും. ഇന്നു പുലർച്ചെ 4.30നു ആരംഭിക്കുന്ന മിക്സഡ് ഡബിൾസ് പോരാട്ടത്തിനു പിന്നാലെയാണ് സൈന-സിന്ധു സൂപ്പർ ഫൈനൽ.
പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് മുൻ ലോക ഒന്നാം നന്പറായ മലേഷ്യയുടെ ലീചോങ് വിയെ നേരിടും. സൈന-സിന്ധു പോരാട്ടത്തിനു പിന്നാലെയാണ് പുരുഷ സിംഗിൾസ് സ്വർണമെഡൽ മത്സരം. പുരുഷ ഡബിൾസ് ഫൈനലിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്. സാത്വിക് റെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യമാണ് സ്വർണംനേടി ഇന്ന് കോർട്ടിൽ ഇറങ്ങുന്നത്.
അതേസമയം, പുരുഷ സിംഗിൾസിലെ മലയാളി സാന്നിധ്യമായിരുന്നു എച്ച്.എസ്. പ്രണോയ് വെങ്കലമെഡൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ രാജീവ് ഒൗസേപ്പിനോട് 21-17, 23-25, 9-21നു പരാജയപ്പെട്ടു. സെമിയിൽ ലീചോങ് വിക്കു മുന്നിൽ പ്രണോയ് പരാജയപ്പെട്ടതോടെയാണ് വെങ്കലമെഡൽ മത്സരത്തിന് ഇറങ്ങിയത്. 16-21, 21-9, 14-21നായിരുന്നു മലേഷ്യൻ താരം പ്രണോയിയെ സെമിയിൽ പരാജയപ്പെടുത്തിയത്.
രാജീവ് ഒൗസേപ്പിനെ 21-10, 21-17നു കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയത്. 31 മിനിറ്റിൽ മത്സരം അവസാനിച്ചു. സ്കോട്ലൻഡിന്റെ ക്രിസ്റ്റി ഗിൽമൗറിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സൈന ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 21-14, 18-21, 21-17. കാനഡയുടെ മിഷേല ലിയെ നേരിട്ടുള്ള ഗെയിമിൽ കീഴടക്കി പി.വി. സിന്ധു ഫൈനലിൽ കടന്നു. 21-18, 21-8നായിരുന്നു സിന്ധുവിന്റെ സെമി ജയം.
പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് മുൻ ലോക ഒന്നാം നന്പറായ മലേഷ്യയുടെ ലീചോങ് വിയെ നേരിടും. സൈന-സിന്ധു പോരാട്ടത്തിനു പിന്നാലെയാണ് പുരുഷ സിംഗിൾസ് സ്വർണമെഡൽ മത്സരം. പുരുഷ ഡബിൾസ് ഫൈനലിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്. സാത്വിക് റെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യമാണ് സ്വർണംനേടി ഇന്ന് കോർട്ടിൽ ഇറങ്ങുന്നത്.
അതേസമയം, പുരുഷ സിംഗിൾസിലെ മലയാളി സാന്നിധ്യമായിരുന്നു എച്ച്.എസ്. പ്രണോയ് വെങ്കലമെഡൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ രാജീവ് ഒൗസേപ്പിനോട് 21-17, 23-25, 9-21നു പരാജയപ്പെട്ടു. സെമിയിൽ ലീചോങ് വിക്കു മുന്നിൽ പ്രണോയ് പരാജയപ്പെട്ടതോടെയാണ് വെങ്കലമെഡൽ മത്സരത്തിന് ഇറങ്ങിയത്. 16-21, 21-9, 14-21നായിരുന്നു മലേഷ്യൻ താരം പ്രണോയിയെ സെമിയിൽ പരാജയപ്പെടുത്തിയത്.
രാജീവ് ഒൗസേപ്പിനെ 21-10, 21-17നു കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയത്. 31 മിനിറ്റിൽ മത്സരം അവസാനിച്ചു. സ്കോട്ലൻഡിന്റെ ക്രിസ്റ്റി ഗിൽമൗറിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സൈന ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 21-14, 18-21, 21-17. കാനഡയുടെ മിഷേല ലിയെ നേരിട്ടുള്ള ഗെയിമിൽ കീഴടക്കി പി.വി. സിന്ധു ഫൈനലിൽ കടന്നു. 21-18, 21-8നായിരുന്നു സിന്ധുവിന്റെ സെമി ജയം.