കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കാൻ കേരളം ഇന്ന് മഹാരാഷ്ട്രയ്ക്കെതിരേ ഇറങ്ങും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഇന്നു ജയിച്ചാൽ കേരളത്തിന് സെമി ബർത്ത് ഉറപ്പിക്കാം. ആദ്യ രണ്ട് മത്സരങ്ങളിലും എതിരാളികളെ തകർത്തെറിഞ്ഞ് ഉജ്വല ഫോമിലാണ് കേരളം. ഫൈനൽ റൗണ്ട് ഗ്രൂപ്പ് എ മത്സരത്തിലെ ആദ്യ പോരാട്ടത്തിൽ ചണ്ഡിഗഡിനെ 5-1നും രണ്ടാം മത്സരത്തിൽ മണിപ്പുരിനെ 6-0നു കേരളം നിലംപരിശാക്കിയിരുന്നു. രണ്ട് മത്സരങ്ങളിൽനിന്ന് 11 ഗോളാണ് കേരളസംഘം നേടിയത്. മഹാരാഷ്ട്ര രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമായാണ് എത്തുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ ബംഗാൾ ചണ്ഡിഗഡിനെതിരേ ഇറങ്ങും.
മിസോറാം സെമിയിൽ
സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമിഫൈനൽ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീം എന്ന നേട്ടം മിസോറാം സ്വന്തമാക്കി. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിലും ജയിച്ചാണ് വടക്കുകിഴക്കൻ സംഘം സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ മുൻ ചാന്പ്യന്മാരായ പഞ്ചാബിനെ 2-1ന് മിസോറാം മറികടന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കർണാടക 2-1ന് ഒഡീഷയെ കീഴടക്കി സെമി സാധ്യത സജീവമാക്കി.
ഹൗറയിലെ ശൈലേൻ മന്ന സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റിൽത്തന്നെ മിസോറാം 2-0ന്റെ ലീഡ് സ്വന്തമാക്കി. താളം കണ്ടെത്തുന്നതിനുമുന്പ് വലയിൽ വീണ രണ്ട് ഗോളിന്റെ ക്ഷീണത്തിൽനിന്ന് കരകയറാൻ പഞ്ചാബിന് തുടർന്നു സാധിച്ചുമില്ല. ഏഴ്, ഒന്പത് മിനിറ്റുകളിൽ ലാൽറെംറൗതയാണ് മിസോറാമിന്റെ ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ ഗോൾ മടക്കാൻ പഞ്ചാബ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, 56-ാം മിനിറ്റിൽ ജിതേന്ദർ റാവത്തിലൂടെ പഞ്ചാബ് ഒരു ഗോൾ തിരിച്ചടിച്ചു. തുടർന്ന് സമനിലയ്ക്കായി പരിശ്രമിച്ചെങ്കിലും മിസാറാമിന്റെ വല കുലുങ്ങിയില്ല.
നിലവിലെ ചാന്പ്യന്മാരായ ഗോവയെ 3-1നു കീഴടക്കിയാണ് മിസോറാം ഫൈനൽ ഗ്രൂപ്പ് ഘട്ടത്തിന് തുടക്കമിട്ടത്. തുടർന്ന് ഒഡീഷയെ 5-0നും കീഴടക്കിയിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കർണാടക 2-1ന് ഒഡീഷയെ കീഴടക്കി രണ്ടാം ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ കർണാടക 4-1നു ഗോവയെ തോൽപ്പിച്ചിരുന്നു. ഒഡീഷയ്ക്കെതിരേ എട്ടാം മിനിറ്റിൽ ലിയോണ് അഗസ്റ്റിൻ കർണാടകയ്ക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ, 30-ാം മിനിറ്റിൽ ക്യാപ്റ്റൻ അർജുൻ നായകിലൂടെ ഒഡീഷ ഒപ്പമെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിപ്പിച്ചെങ്കിലും 87-ാം മിനിറ്റിൽ എസ്. രാജേഷിലൂടെ കർണാടക ജയം കൈപ്പിടിയിലൊതുക്കി.
മിസോറാം സെമിയിൽ
സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമിഫൈനൽ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീം എന്ന നേട്ടം മിസോറാം സ്വന്തമാക്കി. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിലും ജയിച്ചാണ് വടക്കുകിഴക്കൻ സംഘം സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ മുൻ ചാന്പ്യന്മാരായ പഞ്ചാബിനെ 2-1ന് മിസോറാം മറികടന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കർണാടക 2-1ന് ഒഡീഷയെ കീഴടക്കി സെമി സാധ്യത സജീവമാക്കി.
ഹൗറയിലെ ശൈലേൻ മന്ന സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റിൽത്തന്നെ മിസോറാം 2-0ന്റെ ലീഡ് സ്വന്തമാക്കി. താളം കണ്ടെത്തുന്നതിനുമുന്പ് വലയിൽ വീണ രണ്ട് ഗോളിന്റെ ക്ഷീണത്തിൽനിന്ന് കരകയറാൻ പഞ്ചാബിന് തുടർന്നു സാധിച്ചുമില്ല. ഏഴ്, ഒന്പത് മിനിറ്റുകളിൽ ലാൽറെംറൗതയാണ് മിസോറാമിന്റെ ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ ഗോൾ മടക്കാൻ പഞ്ചാബ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, 56-ാം മിനിറ്റിൽ ജിതേന്ദർ റാവത്തിലൂടെ പഞ്ചാബ് ഒരു ഗോൾ തിരിച്ചടിച്ചു. തുടർന്ന് സമനിലയ്ക്കായി പരിശ്രമിച്ചെങ്കിലും മിസാറാമിന്റെ വല കുലുങ്ങിയില്ല.
നിലവിലെ ചാന്പ്യന്മാരായ ഗോവയെ 3-1നു കീഴടക്കിയാണ് മിസോറാം ഫൈനൽ ഗ്രൂപ്പ് ഘട്ടത്തിന് തുടക്കമിട്ടത്. തുടർന്ന് ഒഡീഷയെ 5-0നും കീഴടക്കിയിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കർണാടക 2-1ന് ഒഡീഷയെ കീഴടക്കി രണ്ടാം ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ കർണാടക 4-1നു ഗോവയെ തോൽപ്പിച്ചിരുന്നു. ഒഡീഷയ്ക്കെതിരേ എട്ടാം മിനിറ്റിൽ ലിയോണ് അഗസ്റ്റിൻ കർണാടകയ്ക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ, 30-ാം മിനിറ്റിൽ ക്യാപ്റ്റൻ അർജുൻ നായകിലൂടെ ഒഡീഷ ഒപ്പമെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിപ്പിച്ചെങ്കിലും 87-ാം മിനിറ്റിൽ എസ്. രാജേഷിലൂടെ കർണാടക ജയം കൈപ്പിടിയിലൊതുക്കി.