മോസ്കോ: ലോകകപ്പ് ഫുട്ബോൾ സന്നാഹ മത്സരത്തിൽ ആതിഥേരായ റഷ്യയെ കീഴടക്കി മഞ്ഞപ്പട. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്രസീൽ വിജയമാഘോഷിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മഞ്ഞപ്പട വലകുലുക്കൽ ചടങ്ങ് ആരംഭിച്ചത്.
53-ാം മിനിറ്റിൽ റീബൗണ്ട് പന്ത് വലയിലാക്കി മിറാൻഡ കാനറികളുടെ ആദ്യ ഗോൾ നേടി. പൗളീഞ്ഞോയെ ബോക്സിനുള്ളിൽ വലിച്ചിട്ടതിനു ലഭിച്ച പെനാൽറ്റി വലയിലാക്കി ഫിലിപ്പെ കുട്ടീഞ്ഞോ (62-ാം മിനിറ്റിൽ) ബ്രസീലിന്റെ ലീഡ് ഉയർത്തി. തുടർന്ന് വില്യണിന്റെ ക്രോസിൽ ഹെഡറിലൂടെ 66-ാം മിനിറ്റിൽ പൗളീഞ്ഞോയും ഗോൾ നേടിയതോടെ കാനറികൾ ജയത്തോടെ കളംവിട്ടു.
മറ്റൊരു മത്സരത്തിൽ യുറുഗ്വെ 2-0ന് ചെക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി. യുറുഗ്വെയുടെ സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസും എഡിസൻ കവാനിയുമാണ് യുറുഗ്വെയ്ക്കായി ഗോൾ നേടിയത്. 10-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു സുവാരസിന്റെ ഗോൾ. 37-ാം മിനിറ്റിൽ കവാനിയും ലക്ഷ്യംകണ്ടു. 2017 ഒക്ടോബറിൽ ബൊളീവിയയെ 4-2നു മറികടന്നതിനുശേഷം യുറുഗ്വെയുടെ ആദ്യ ജയമാണിത്. നവംബറിൽ നടന്ന സൗഹൃദമത്സരങ്ങളിൽ പോളണ്ടുമായി ഗോൾരഹിത സമനിലയും ഓസ്ട്രിയയോട് 2-1ന്റെ തോൽവിയുമായിരുന്നു ഫലം. ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ റഷ്യ, ഈജിപ്ത്, സൗദി അറേബ്യ എന്നിവയ്ക്കൊപ്പമാണ് യുറുഗ്വെ.
ഡെന്മാർക്ക് 1-0ന് പനാമയെ മറികടന്നു. പിയോനെ സിസ്റ്റോ (69-ാം മിനിറ്റ്) ആണ് ഡെന്മാർക്കിന്റെ ഗോൾ നേടിയത്. ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയ, ഫ്രാൻസ്, പെറു എന്നിവയ്ക്കൊപ്പമാണ് ഡെന്മാർക്ക്.
53-ാം മിനിറ്റിൽ റീബൗണ്ട് പന്ത് വലയിലാക്കി മിറാൻഡ കാനറികളുടെ ആദ്യ ഗോൾ നേടി. പൗളീഞ്ഞോയെ ബോക്സിനുള്ളിൽ വലിച്ചിട്ടതിനു ലഭിച്ച പെനാൽറ്റി വലയിലാക്കി ഫിലിപ്പെ കുട്ടീഞ്ഞോ (62-ാം മിനിറ്റിൽ) ബ്രസീലിന്റെ ലീഡ് ഉയർത്തി. തുടർന്ന് വില്യണിന്റെ ക്രോസിൽ ഹെഡറിലൂടെ 66-ാം മിനിറ്റിൽ പൗളീഞ്ഞോയും ഗോൾ നേടിയതോടെ കാനറികൾ ജയത്തോടെ കളംവിട്ടു.
മറ്റൊരു മത്സരത്തിൽ യുറുഗ്വെ 2-0ന് ചെക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി. യുറുഗ്വെയുടെ സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസും എഡിസൻ കവാനിയുമാണ് യുറുഗ്വെയ്ക്കായി ഗോൾ നേടിയത്. 10-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു സുവാരസിന്റെ ഗോൾ. 37-ാം മിനിറ്റിൽ കവാനിയും ലക്ഷ്യംകണ്ടു. 2017 ഒക്ടോബറിൽ ബൊളീവിയയെ 4-2നു മറികടന്നതിനുശേഷം യുറുഗ്വെയുടെ ആദ്യ ജയമാണിത്. നവംബറിൽ നടന്ന സൗഹൃദമത്സരങ്ങളിൽ പോളണ്ടുമായി ഗോൾരഹിത സമനിലയും ഓസ്ട്രിയയോട് 2-1ന്റെ തോൽവിയുമായിരുന്നു ഫലം. ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ റഷ്യ, ഈജിപ്ത്, സൗദി അറേബ്യ എന്നിവയ്ക്കൊപ്പമാണ് യുറുഗ്വെ.
ഡെന്മാർക്ക് 1-0ന് പനാമയെ മറികടന്നു. പിയോനെ സിസ്റ്റോ (69-ാം മിനിറ്റ്) ആണ് ഡെന്മാർക്കിന്റെ ഗോൾ നേടിയത്. ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയ, ഫ്രാൻസ്, പെറു എന്നിവയ്ക്കൊപ്പമാണ് ഡെന്മാർക്ക്.