ഹരാരെ: അടുത്തവർഷത്തെ ഐസിസി ലോകകപ്പ് ക്രിക്കറ്റിന് അഫ്ഗാനിസ്ഥാൻ യോഗ്യത സ്വന്തമാക്കി. യോഗ്യതാ റൗണ്ടിലെ സൂപ്പർ സിക്സിൽ രണ്ടാം സ്ഥാനക്കാരായാണ് അഫ്ഗാനിസ്ഥാൻ ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. ഒന്നാം സ്ഥാനക്കാരായ വെസ്റ്റ് ഇൻഡീസ് നേരത്തെ ലോകകപ്പിനു യോഗ്യത നേടിയിരുന്നു. നിർണായകമായ മത്സരത്തിൽ അയർലൻഡിനെ അഞ്ചു പന്ത് ബാക്കിയിരിക്കേ അഞ്ചു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അഫ്ഗാൻ ടിക്കറ്റ് ഉറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റിന് 209 റണ്‍സ് എടുത്തു. 55 റണ്‍സ് എടുത്ത പോൾ സ്റ്റിർലിംഗാണ് ടോപ് സ്കോറർ. കെവിൻ ഒബ്രയൻ (41), നീൽ ഒബ്രയൻ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അഫ്ഗാനായി റഷീദ് ഖാൻ മൂന്നും ദൗലത് സർദാൻ രണ്ടു വിക്കറ്റും വീഴ്ത്തി.
അഫ്ഗാനുവേണ്ടി ഓപ്പണർമാരായ മുഹമ്മദ് ഷഹ്സാദ് (54), ഗുൽബാദിൻ നബി (45) എന്നിവർ 86 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. 44.5 ഓവറിൽ അഞ്ചു വിക്കറ്റിന് 181 റണ്‍സ് എന്ന നിലയിൽനിന്ന അഫാനിസ്ഥാനെ അസ്ഗർ സ്റ്റാനിക്സയി (39 നോട്ടൗട്ട്), നജിബുള്ള സർദാൻ (17 നോട്ടൗട്ട്) എന്നിവർ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റിന് 209 റണ്‍സ് എടുത്തു. 55 റണ്‍സ് എടുത്ത പോൾ സ്റ്റിർലിംഗാണ് ടോപ് സ്കോറർ. കെവിൻ ഒബ്രയൻ (41), നീൽ ഒബ്രയൻ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അഫ്ഗാനായി റഷീദ് ഖാൻ മൂന്നും ദൗലത് സർദാൻ രണ്ടു വിക്കറ്റും വീഴ്ത്തി.
അഫ്ഗാനുവേണ്ടി ഓപ്പണർമാരായ മുഹമ്മദ് ഷഹ്സാദ് (54), ഗുൽബാദിൻ നബി (45) എന്നിവർ 86 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. 44.5 ഓവറിൽ അഞ്ചു വിക്കറ്റിന് 181 റണ്‍സ് എന്ന നിലയിൽനിന്ന അഫാനിസ്ഥാനെ അസ്ഗർ സ്റ്റാനിക്സയി (39 നോട്ടൗട്ട്), നജിബുള്ള സർദാൻ (17 നോട്ടൗട്ട്) എന്നിവർ വിജയത്തിലെത്തിച്ചു.