ആലപ്പുഴ: പിരിച്ചുവച്ച മീശ, സൗമ്യസ്വഭാവം- കായികരംഗത്തും ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായിരുന്ന കലവൂർ ഗോപിനാഥെന്ന ദേശീയ വോളിബോൾ പരിശീലകൻ ഇനി ഓർമ. ജിമ്മി ജോർജും ശ്യാംസുന്ദർറാവുവും കെ. ഉദയകുമാറുമടക്കമുള്ള മൂന്ന് അർജുന അവാർഡ് ജേതാക്കളെയും സണ്ണിജോസഫിനേയും ഹരിലാലിനെയും പോലുള്ള പരിശീലകരെയും സൃഷ്ടിച്ച ആ മഹാമേരു ഇനിയില്ല.
വോളിബോൾ എന്ന കായികയിനത്തെ മരണം വരെയും നെഞ്ചോടു ചേർത്ത വ്യക്തിത്വമായിരുന്നു ഗോപിനാഥ്. 1954-ൽ 18-ാം വയസിൽ ഫ്ളൈറ്റ് ലഫ്റ്റനന്റായി വ്യോമസേനയിൽ കയറിയതുമുതൽ വോളിബോളുമായി അദ്ദേഹം പറക്കുകയായിരുന്നു.
സിലോണ്‍ ടീമുമായുള്ള മത്സരത്തിൽ വിജയിച്ചതോടെ ഗോപിനാഥ് എന്ന കളിക്കാരനെ ലോകമറിഞ്ഞുതുടങ്ങി. വ്യോമസേന ടീമിൽ ഇടം നേടിയ ആദ്യ അഞ്ചുവർഷം തുടർച്ചയായി ഇന്റർ സർവീസസ് വോളിയിൽ ചാന്പ്യൻമാരായി. 1959-60 കാലഘട്ടത്തിൽ ഗോപിനാഥ് അണിചേർന്ന സർവീസസിനെ ദേശീയ ചാന്പ്യൻമാരാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 1966-67 കാലഘട്ടത്തിൽ എതിർടീമുകളെ സ്ട്രെയിറ്റ് സെറ്റിൽ പരാജയപ്പെടുത്തി സർവീസസ് കിരീടം ചൂടിയപ്പോൾ അവരെ പരിശീലിപ്പിച്ചതും ഇദ്ദേഹമായിരുന്നു. പിന്നീട് ആവഡിയിലെ എയർഫോഴ്സ് സ്റ്റേഷനിലെ ഫ്ളഡ് ലിറ്റ് വോളിബോൾ സ്റ്റേഡിയത്തിന് ഇദ്ദേഹത്തിന്റെ പേരു നല്കി സേന അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ജോസ് ജോർജ്, എസ്. ഗോപിനാഥ്, അബ്ദുൾ റസാഖ്, രാജ് വിനോജ്, ജോർജ് മാത്യു, ശ്രീദേവി തുടങ്ങി ശിഷ്യരുടെ എണ്ണം എണ്ണിയാൽ ഒടുങ്ങില്ല.
ഇന്ത്യയിൽ കോച്ചിംഗ് പദ്ധതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ 18 പേരിൽ ഒരാൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ ആദ്യ കോച്ചിംഗ് പരിശീലന സംഘാംഗം, ഒരേസമയം കോച്ചും കളിക്കാരനുമായി മെയിന്റനൻസ് കമാൻഡ് ടീമിനെ ആറുവർഷം എയർഫോഴ്സ് ചാന്പ്യൻഷിപ്പിലെ ജേതാക്കളാക്കിയ വ്യക്തി,
കേരള യൂണിവേഴ്സിറ്റിയെ തുടർച്ചയായ ഏഴുവർഷം ഇന്റർയൂണിവേഴ്സിറ്റി ചാന്പ്യൻമാരാക്കിയ പരിശീലകൻ, എംജി യൂണിവേഴ്സിറ്റിയെ ഹാട്രിക് ജേതാക്കളാക്കിയ പരിശീലകൻ, ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം കോച്ച്-തുടങ്ങി ഗോപിനാഥിന്റെ നേട്ടങ്ങൾ എണ്ണിയാലൊടുങ്ങില്ല. വ്യോമസേന വിട്ടയുടൻ കേരള സ്പോർട്സ് കൗണ്‍സിൽ കോച്ചായാണ് അദ്ദേഹമെത്തിയത്. തുടർന്ന് യൂണിവേഴ്സിറ്റി തലത്തിലും അദ്ദേഹമെത്തി. ഇത്രയൊക്കെ നേട്ടങ്ങളുണ്ടാക്കിയെങ്കിലും അർഹിച്ച അംഗീകാരം അദ്ദേഹത്തിനു ലഭിച്ചോയെന്നതും സംശയമാണ്.
1985ൽ കേന്ദ്ര സർക്കാരിന്റെ പരിശീലക പട്ടികയിൽ ഇടംപിടച്ച ഗോപിനാഥിനെ അവസാന നിമിഷം ഒഴിവാക്കിയാണ് അവഗണന തുടങ്ങിയത്. പിന്നീട് നിരവധി തവണ കേന്ദ്രത്തിലും സംസ്ഥാനത്തും മാറിമാറി വിവിധ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ എത്തിയെങ്കിലും അവഗണന മാത്രമായിരുന്നു.
വോളിക്കൊപ്പം സാമൂഹ്യപ്രവർത്തനത്തിലും കയർ വ്യവസായരംഗത്തും അദ്ദേഹം സജീവമായിരുന്നു.
വി.എസ്. ഉമേഷ്
വോളിബോൾ എന്ന കായികയിനത്തെ മരണം വരെയും നെഞ്ചോടു ചേർത്ത വ്യക്തിത്വമായിരുന്നു ഗോപിനാഥ്. 1954-ൽ 18-ാം വയസിൽ ഫ്ളൈറ്റ് ലഫ്റ്റനന്റായി വ്യോമസേനയിൽ കയറിയതുമുതൽ വോളിബോളുമായി അദ്ദേഹം പറക്കുകയായിരുന്നു.
സിലോണ്‍ ടീമുമായുള്ള മത്സരത്തിൽ വിജയിച്ചതോടെ ഗോപിനാഥ് എന്ന കളിക്കാരനെ ലോകമറിഞ്ഞുതുടങ്ങി. വ്യോമസേന ടീമിൽ ഇടം നേടിയ ആദ്യ അഞ്ചുവർഷം തുടർച്ചയായി ഇന്റർ സർവീസസ് വോളിയിൽ ചാന്പ്യൻമാരായി. 1959-60 കാലഘട്ടത്തിൽ ഗോപിനാഥ് അണിചേർന്ന സർവീസസിനെ ദേശീയ ചാന്പ്യൻമാരാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 1966-67 കാലഘട്ടത്തിൽ എതിർടീമുകളെ സ്ട്രെയിറ്റ് സെറ്റിൽ പരാജയപ്പെടുത്തി സർവീസസ് കിരീടം ചൂടിയപ്പോൾ അവരെ പരിശീലിപ്പിച്ചതും ഇദ്ദേഹമായിരുന്നു. പിന്നീട് ആവഡിയിലെ എയർഫോഴ്സ് സ്റ്റേഷനിലെ ഫ്ളഡ് ലിറ്റ് വോളിബോൾ സ്റ്റേഡിയത്തിന് ഇദ്ദേഹത്തിന്റെ പേരു നല്കി സേന അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ജോസ് ജോർജ്, എസ്. ഗോപിനാഥ്, അബ്ദുൾ റസാഖ്, രാജ് വിനോജ്, ജോർജ് മാത്യു, ശ്രീദേവി തുടങ്ങി ശിഷ്യരുടെ എണ്ണം എണ്ണിയാൽ ഒടുങ്ങില്ല.
ഇന്ത്യയിൽ കോച്ചിംഗ് പദ്ധതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ 18 പേരിൽ ഒരാൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ ആദ്യ കോച്ചിംഗ് പരിശീലന സംഘാംഗം, ഒരേസമയം കോച്ചും കളിക്കാരനുമായി മെയിന്റനൻസ് കമാൻഡ് ടീമിനെ ആറുവർഷം എയർഫോഴ്സ് ചാന്പ്യൻഷിപ്പിലെ ജേതാക്കളാക്കിയ വ്യക്തി,
കേരള യൂണിവേഴ്സിറ്റിയെ തുടർച്ചയായ ഏഴുവർഷം ഇന്റർയൂണിവേഴ്സിറ്റി ചാന്പ്യൻമാരാക്കിയ പരിശീലകൻ, എംജി യൂണിവേഴ്സിറ്റിയെ ഹാട്രിക് ജേതാക്കളാക്കിയ പരിശീലകൻ, ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം കോച്ച്-തുടങ്ങി ഗോപിനാഥിന്റെ നേട്ടങ്ങൾ എണ്ണിയാലൊടുങ്ങില്ല. വ്യോമസേന വിട്ടയുടൻ കേരള സ്പോർട്സ് കൗണ്‍സിൽ കോച്ചായാണ് അദ്ദേഹമെത്തിയത്. തുടർന്ന് യൂണിവേഴ്സിറ്റി തലത്തിലും അദ്ദേഹമെത്തി. ഇത്രയൊക്കെ നേട്ടങ്ങളുണ്ടാക്കിയെങ്കിലും അർഹിച്ച അംഗീകാരം അദ്ദേഹത്തിനു ലഭിച്ചോയെന്നതും സംശയമാണ്.
1985ൽ കേന്ദ്ര സർക്കാരിന്റെ പരിശീലക പട്ടികയിൽ ഇടംപിടച്ച ഗോപിനാഥിനെ അവസാന നിമിഷം ഒഴിവാക്കിയാണ് അവഗണന തുടങ്ങിയത്. പിന്നീട് നിരവധി തവണ കേന്ദ്രത്തിലും സംസ്ഥാനത്തും മാറിമാറി വിവിധ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ എത്തിയെങ്കിലും അവഗണന മാത്രമായിരുന്നു.
വോളിക്കൊപ്പം സാമൂഹ്യപ്രവർത്തനത്തിലും കയർ വ്യവസായരംഗത്തും അദ്ദേഹം സജീവമായിരുന്നു.
വി.എസ്. ഉമേഷ്