+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൻഡിഡേറ്റ്സ് ചെസ്: കരുവന മുന്നിൽ

ജർമനിയിലെ ബർലിനിൽ നടന്നുകൊണ്ടിരിക്കുന്ന ഫിഡേ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്‍റിന്‍റെ ആദ്യ പകുതി മൽസരങ്ങൾ കഴിഞ്ഞപ്പോൾ ഏഴു ഗ
കാൻഡിഡേറ്റ്സ് ചെസ്: കരുവന മുന്നിൽ
ജർമനിയിലെ ബർലിനിൽ നടന്നുകൊണ്ടിരിക്കുന്ന ഫിഡേ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്‍റിന്‍റെ ആദ്യ പകുതി മൽസരങ്ങൾ കഴിഞ്ഞപ്പോൾ ഏഴു ഗെയിമുകളിൽനിന്ന് അഞ്ചു പോയിന്‍റ് നേടി അമേരിക്കയുടെ ഫബിയനൊ കരുവന ലീഡ് ചെയ്യുന്നു.

നാലര പോയിന്‍റുമായി മെദ്യാറോവ് ഷക്രിയർ തൊട്ടുപിന്നിലുണ്ട്. വ്‌ളാദിമിർ ക്രാംനിക്, ഡിങ് ലിറൻ, അലക്സാണ്ടർ ഗ്രിഷ്ചുക്ക് എന്നിവർക്ക് മൂന്നര പോയിന്‍റ് വീതം ഉണ്ട്. കഴിഞ്ഞ ലോക ചെസ് ചാന്പ്യൻഷിപ്പിൽ കാൾസനുമായി ഏറ്റുമുട്ടിയ സെർജി കര്യാക്കിന് മൂന്നും ലെവോണ്‍ അരോണിയൻ, സൊ വെസ്‌ലി എന്നിവർക്ക് രണ്ടര പോയിന്‍റ് വീതവുമാണ് ലഭിച്ചിരിക്കുന്നത്.

ഇപ്പോൾ എല്ലാവരും പരസ്പരം ഓരോ ഗെയിം വീതം കളിച്ചിട്ടുണ്ട്. അതിൽ വൈറ്റ് കരുക്കളിൽ കളിച്ച എതിരാളികളോട് ബ്ലാക്ക് കരുക്കളിലും ബ്ലാക്കിൽ കളിച്ചവർ വൈറ്റിലുമായി പരസ്പരം ഓരോ ഗെയിം വീതം കൂടി കളിക്കേണ്ടതുണ്ട്. ഈ പതിന്നാലു ഗെയിമുകളിൽനിന്നും ലഭിക്കുന്ന പോയിന്‍റു നിലയിൽ മുന്നിൽ വരുന്നയാളാണ് അടുത്ത ലോക ചെസ് ചാന്പ്യൻഷിപ്പിൽ മാഗ്‌നസ് കാൾസനുമായി ഏറ്റുമുട്ടുക. ഒന്നാം സ്ഥാനത്ത് പോയിന്‍റ് തുല്യമായി വന്നാൽ ടൈബ്രേക്ക് ഗെയിമുകളിൽ കൂടി ഒന്നാമനെ നിശ്ചയിക്കും.

ടി.കെ. ജോസഫ് പ്രവിത്താനം