ഇന്ത്യൻ വെൽസ്: ലോക ഒന്നാം നന്പർ താരം റോജർ ഫെഡററെ കീഴടക്കി ഇന്ത്യൻ വെൽസ് ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം ഹ്വാൻ മാർട്ടിൻ ഡെൽപോട്രൊ സ്വന്തമാക്കി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സ്വിസ് താരത്തിനുമേൽ അർജന്റൈൻ താരം വെന്നിക്കൊടി പാറിച്ചത്. 6-4, 6-7 (8-10), 7-6 (7-2) എന്ന സ്കോറിനായിരുന്നു ഡെൽപോട്രൊ കിരീടം സ്വന്തമാക്കിയത്. ഈ വർഷം ഫെഡറർ നേരിടുന്ന ആദ്യ തോൽവിയാണിത്.
വനിതാ സിംഗിൾസ് ഫൈനൽ അട്ടിമറിക്കാരായെത്തിയ ജപ്പാന്റെ നഓമി ഓസാകയും റഷ്യയുടെ ഡാരിയ കസാറ്റ്കിനയും തമ്മിലായിരുന്നു.
6-3, 6-2നു കസാറ്റ്കിനയെ കീഴടക്കി ഒസാക കിരീടം സ്വന്തമാക്കി. ലോക ഒന്നാം നന്പർ റൊമാനിയയുടെ ഷിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണ് ഒസാക ഫൈനലിൽ എത്തിയത്. അമേരിക്കയുടെ വീനസ് വില്യംസിനെ കീഴടക്കിയായിരുന്നു കസാറ്റ്കിനയുടെ ഫൈനൽ പ്രവേശനം.
വനിതാ സിംഗിൾസ് ഫൈനൽ അട്ടിമറിക്കാരായെത്തിയ ജപ്പാന്റെ നഓമി ഓസാകയും റഷ്യയുടെ ഡാരിയ കസാറ്റ്കിനയും തമ്മിലായിരുന്നു.
6-3, 6-2നു കസാറ്റ്കിനയെ കീഴടക്കി ഒസാക കിരീടം സ്വന്തമാക്കി. ലോക ഒന്നാം നന്പർ റൊമാനിയയുടെ ഷിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണ് ഒസാക ഫൈനലിൽ എത്തിയത്. അമേരിക്കയുടെ വീനസ് വില്യംസിനെ കീഴടക്കിയായിരുന്നു കസാറ്റ്കിനയുടെ ഫൈനൽ പ്രവേശനം.