സിയാൽകോട്: ഇത്തവണയും പന്തുണ്ടാക്കലിൽ മാറ്റമില്ല, അത് പാക്കിസ്ഥാനിൽനിന്നുതന്നെ വരും. റഷ്യൻ ലോകകപ്പിനുള്ള പന്ത് നിർമിക്കുക പാക്കിസ്ഥാനിൽ. റഷ്യൻ അംബാസഡർ അലക്സി ഡെഡോവ് കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചു. 2014 ബ്രസീൽ ലോകകപ്പിനും പാക്കിസ്ഥാനിൽ നിർമിച്ച പന്തായിരുന്നു ഉപയോഗിച്ചത്. 2014 ലോകകപ്പിൽ ഗോൾ ലൈൻ ടെക്നോളജി ഉപയോഗിച്ചതിനാൽ ചിപ്പ് ഘടിപ്പിച്ച പന്ത് ആയിരുന്നു സിയാൽകോട്ടുകാർ നിർമിച്ച് നല്കിയതെന്നതും ചരിത്രം.
ലോക ഫുട്ബോളിൽ 198-ാം റാങ്കിലാണ് പാക്കിസ്ഥാൻ. എന്നാൽ, പാക് ഫുട്ബോൾ ആരാധകർക്ക് അഹങ്കരിക്കാം, തങ്ങളുടെ നാട്ടിൽ നിർമിച്ച പന്താണ് ലോകകപ്പ് വേദികളെ കീഴടക്കാൻ പോകുന്നതെന്നതിൽ. ഇപ്പോൾ ഓവർ ടൈം ജോലിയിലാണ് സിയാൽകോട്ടിലെ പ്രാദേശിക സ്പോർട്സ് കന്പനി.
ഗ്ലോബൽ സ്പോർട്സ് ബ്രാൻഡായ അഡിഡാസിനായി ലോകകപ്പ് പന്തുകൾ കൃത്യസമയത്ത് എത്തിക്കാനാണിത്. മികച്ച പന്തു നിർമാണത്തിൽ കാലങ്ങളായി തങ്ങളിലുള്ള വിശ്വാസം സിയാൽകോട്ട് കാത്തു സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യൻ അതിർത്തി നഗരമായ സിയാൽകോട്ടിലെ ഫോർവേഡ് സ്പോർട്സിനാണ് പന്ത് നിർമാണത്തിന്റെ ചുമതല. ജർമൻ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ് വണ്‍, ചാന്പ്യൻസ് ലീഗ് എന്നിവയ്ക്കായി പന്ത് നിർമിക്കുന്നതും ഫോർവേഡ് സ്പോർട്സ് ആണ്.
ലോക ഫുട്ബോളിൽ 198-ാം റാങ്കിലാണ് പാക്കിസ്ഥാൻ. എന്നാൽ, പാക് ഫുട്ബോൾ ആരാധകർക്ക് അഹങ്കരിക്കാം, തങ്ങളുടെ നാട്ടിൽ നിർമിച്ച പന്താണ് ലോകകപ്പ് വേദികളെ കീഴടക്കാൻ പോകുന്നതെന്നതിൽ. ഇപ്പോൾ ഓവർ ടൈം ജോലിയിലാണ് സിയാൽകോട്ടിലെ പ്രാദേശിക സ്പോർട്സ് കന്പനി.
ഗ്ലോബൽ സ്പോർട്സ് ബ്രാൻഡായ അഡിഡാസിനായി ലോകകപ്പ് പന്തുകൾ കൃത്യസമയത്ത് എത്തിക്കാനാണിത്. മികച്ച പന്തു നിർമാണത്തിൽ കാലങ്ങളായി തങ്ങളിലുള്ള വിശ്വാസം സിയാൽകോട്ട് കാത്തു സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യൻ അതിർത്തി നഗരമായ സിയാൽകോട്ടിലെ ഫോർവേഡ് സ്പോർട്സിനാണ് പന്ത് നിർമാണത്തിന്റെ ചുമതല. ജർമൻ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ് വണ്‍, ചാന്പ്യൻസ് ലീഗ് എന്നിവയ്ക്കായി പന്ത് നിർമിക്കുന്നതും ഫോർവേഡ് സ്പോർട്സ് ആണ്.