ബിർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ് ചാന്പ്യൻഷിപ്പിന്റെ ഐതിഹാസിക സെമി ഫൈനലിൽ ഇന്ത്യയുടെ ഒളിന്പിക് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധു പൊരുതി വീണു. ഇതോടെ ഓൾ ഇംഗ്ലണ്ടിൽ ഒരു വനിതാ സ്വർണം എന്ന ഇന്ത്യയുടെ സ്വപ്നം ഇത്തവണയും പൂവണിഞ്ഞില്ല. ലോക രണ്ടാം റാങ്ക് ജപ്പാന്റെ അകാനെ യാമുഗുച്ചിയോട് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ സിന്ധു കീഴടങ്ങുകയായിരുന്നു.
സിന്ധു ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിൽ 2015ൽ സൈന നെഹ്വാൾ ഫൈനലിലെത്തിയശേഷം ഒരു ഇന്ത്യൻ വനിതാ താരത്തിന്റെ നേട്ടമാകുമായിരുന്നു അത്. നിർണായകമായ മൂന്നാം ഗെയിമിൽ ലീഡ് ചെയ്തശേഷമാണ് ഇന്ത്യൻ താരം 21-19, 19-21, 18-21ന് കീഴടങ്ങിയത്. ഒരു മണിക്കൂർ 19 മിനിറ്റാണ് മത്സരം നീണ്ടത്. ഇരുപതുകാരിയായ യാമുഗുച്ചിയുടെ തുടർച്ചയായ ഒന്പതാം ജയമാണ്. ഈ മാസം ആദ്യം ജർമൻ ഓപ്പണിലും ഈ ജാപ്പനീസ് താരമായിരുന്നു ജേതാവ്.
ഇരുവരും ഏറ്റുമുട്ടിയ 2017ലെ ദുബായ് സൂപ്പർ സീരീസ് ഫൈനലിനെ ഓർമപ്പെടുത്തുതായിരുന്നു മത്സരം. സിന്ധുവും യാമഗുച്ചിയും ഷോട്ടുകളും റാലികളുമായി കളം നിറഞ്ഞു കളിച്ചു. ദുബായ് സൂപ്പർ സീരീസ് പോലെതന്നെ ഇവിടെയും ആദ്യ ഗെയിം സിന്ധു നേടി. എന്നാൽ, അടുത്ത ഗെയിമുകളിൽ സിന്ധുവിന് സമ്മർദം താങ്ങാനാവതെ കീഴടങ്ങി.
സിന്ധു ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിൽ 2015ൽ സൈന നെഹ്വാൾ ഫൈനലിലെത്തിയശേഷം ഒരു ഇന്ത്യൻ വനിതാ താരത്തിന്റെ നേട്ടമാകുമായിരുന്നു അത്. നിർണായകമായ മൂന്നാം ഗെയിമിൽ ലീഡ് ചെയ്തശേഷമാണ് ഇന്ത്യൻ താരം 21-19, 19-21, 18-21ന് കീഴടങ്ങിയത്. ഒരു മണിക്കൂർ 19 മിനിറ്റാണ് മത്സരം നീണ്ടത്. ഇരുപതുകാരിയായ യാമുഗുച്ചിയുടെ തുടർച്ചയായ ഒന്പതാം ജയമാണ്. ഈ മാസം ആദ്യം ജർമൻ ഓപ്പണിലും ഈ ജാപ്പനീസ് താരമായിരുന്നു ജേതാവ്.
ഇരുവരും ഏറ്റുമുട്ടിയ 2017ലെ ദുബായ് സൂപ്പർ സീരീസ് ഫൈനലിനെ ഓർമപ്പെടുത്തുതായിരുന്നു മത്സരം. സിന്ധുവും യാമഗുച്ചിയും ഷോട്ടുകളും റാലികളുമായി കളം നിറഞ്ഞു കളിച്ചു. ദുബായ് സൂപ്പർ സീരീസ് പോലെതന്നെ ഇവിടെയും ആദ്യ ഗെയിം സിന്ധു നേടി. എന്നാൽ, അടുത്ത ഗെയിമുകളിൽ സിന്ധുവിന് സമ്മർദം താങ്ങാനാവതെ കീഴടങ്ങി.