കൊച്ചി: കേരളപ്പിറവിസമ്മാനമായി ലഭിച്ച ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരത്തിന്റെ വേദി കൊച്ചിയാകുമോയെന്ന് ഉടനെ അറിയാം. കൊച്ചിയിൽ കളി നടത്താനാണു കേരള ക്രിക്കറ്റ് അസോസിയേഷനു താത്പര്യം. എങ്കിലും കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം അനുവദിച്ചു കിട്ടിയില്ലെങ്കിൽ മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്കു മാറ്റുമെന്നു കെസിഎ പ്രസിഡന്റ് റോങ്ക്ളിൻ ജോണ് പറഞ്ഞു. ഇന്നു കെസിഎ അധികൃതർ ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനനെ കാണും. ഇതിനുശേഷം മാത്രമേ മത്സരം എവിടെ നടക്കുമെന്ന കാര്യത്തിൽ വ്യക്തത വരൂ.
ഫുട്ബോളും ക്രിക്കറ്റ് മത്സരവും ഒരുമിച്ചു വന്നാൽ പ്രാധാന്യമനുസരിച്ചു സ്റ്റേഡിയം ഏത് കളിക്ക് അനുവദിക്കണമെന്നു തീരുമാനിക്കുമെന്നാണ് ധാരണ. ഐഎസ്എലിന്റെ അടുത്ത സീസണ് എന്നു തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. ഇന്ത്യ- വിൻഡീസ് ഏകദിനം നടക്കുന്ന ദിവസവും ഐഎസ്എലും ഒരുമിച്ചു വന്നില്ലെങ്കിൽ ക്രിക്കറ്റ് മത്സരം കൊച്ചിയിൽ തന്നെയാവും.
ഫുട്ബോളും ക്രിക്കറ്റ് മത്സരവും ഒരുമിച്ചു വന്നാൽ പ്രാധാന്യമനുസരിച്ചു സ്റ്റേഡിയം ഏത് കളിക്ക് അനുവദിക്കണമെന്നു തീരുമാനിക്കുമെന്നാണ് ധാരണ. ഐഎസ്എലിന്റെ അടുത്ത സീസണ് എന്നു തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. ഇന്ത്യ- വിൻഡീസ് ഏകദിനം നടക്കുന്ന ദിവസവും ഐഎസ്എലും ഒരുമിച്ചു വന്നില്ലെങ്കിൽ ക്രിക്കറ്റ് മത്സരം കൊച്ചിയിൽ തന്നെയാവും.