ബംഗളൂരു: ടൂർണമെന്റ് ഫേവറിറ്റുകളായ ബംഗളൂരുവിനെ കീഴടക്കി ചെന്നൈയിൻ എഫ്സി വീണ്ടും ഐഎസ്എൽ ചാന്പ്യന്മാർ. ആവേശോജ്വല പോരാട്ടത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ചെന്നൈയിൻ ബംഗളൂരുവിനെ അവരുടെ മണ്ണിൽ കീഴടക്കിയത്. ചെന്നൈയിന്റെ രണ്ടാം ഐഎസ്എൽ കിരീടമാണിത്. മെയിൽസണ്‍ ആൽവസിന്റെ ഇരട്ട ഗോളാണ് ബംഗളൂരുവിന്റെ കന്നിക്കിരീടം എന്ന സ്വപ്നം തകർത്തത്. 2015ൽ ഗോവ എഫ്സിയെ ഇതേ ഗോൾ വ്യത്യാസത്തിൽ കീഴടക്കിയായിരുന്നു ചെന്നൈയിൻ ഐഎസ്എലിൽ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം.
അത്യന്തം ആവേശകരമായ മത്സരത്തിൽ സുനിൽ ഛേത്രിയിലൂടെ ആദ്യം ലീഡ് നേടിയത് ബംഗളൂരു ആയിരുന്നു. എന്നാൽ, തുടരെ മൂന്നു ഗോളുകൾ നേടി ബംഗളൂരുവിനെ തളർത്തുന്ന ചെന്നൈയിൻ വീര്യമാണ് പിന്നീട് കളത്തിൽക്കണ്ടത്.
ചെന്നൈയിനുവേണ്ടി മെയിൽസണ്‍ ആൽവസ്(17, 45-ാം മിനിറ്റുകൾ), റാഫേൽ അഗസ്റ്റോ (67-ാം മിനിറ്റ്) എന്നിവർ ഗോളുകൾ നേടിയപ്പോൾ ബംഗളൂരുവിനു വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രി (ഒന്‍പതാം മിനിറ്റ്), മിക്കു(90+2-ാം മിനിറ്റ്)എന്നിവർ ലക്ഷ്യം കണ്ടു.
കന്നി ഐഎസ്എലിൽത്തന്നെ കിരീടം നേടാമെന്ന മോഹത്തോടെയാണ് ബംഗളൂരു സ്വന്തം തട്ടകമായ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. ആദ്യം ഗോളടിച്ച് ബംഗളൂരു എഫ്സി ആരാധകരുടെ പ്രതീക്ഷ വാനോളമെത്തിക്കുകയും ചെയ്തു. എന്നാൽ, അതിന്റെ വീര്യം കെട്ടടങ്ങുന്നതിനു മുന്‍പ് ചെന്നൈയിൻ പകരം വീട്ടി. പിന്നീട് ഇരു ടീമുകളുടേയും പ്രകടനം ഒന്നിനൊന്നു മെച്ചപ്പെട്ടുവന്നു.
മൈതാനമധ്യത്തുനിന്നും മിക്കു നൽകിയ ത്രൂ പാസ് സ്വീകരിച്ച് വലതു ഭാഗത്തുകൂടി ഓടിക്കയറിയ ഉദാന്ത സിംഗ് ബോക്സിലേക്ക് നല്കിയ ക്രോസ് ഹെഡറിലൂടെ വലയിലാക്കിയായിരുന്നു ഛേത്രിയുടെ ഗോൾ. കോർണറിൽനിന്നായിരുന്നു ചെന്നൈയിന്റെ മറുപടി. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലെ ഗാലറിയെ നിശബ്ദമാക്കിക്കൊണ്ട് മെയിൽസണ്‍ ആൽവസ് ചെന്നൈയിനെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റിൽ റാഫേൽ അഗസ്റ്റോയുടെ പ്രതിരോധത്തിനിടയിലൂടെ തൊടുത്ത ഷോട്ട് ബംഗളൂരുവിന്റെ ഹൃദയത്തിലേറ്റ മൂന്നാമത്തെ ബുള്ളറ്റ് ആയി.
അതോടെ സ്വന്തം മണ്ണിൽ ഫൈനൽ കളിച്ച ടീം ഇതുവരെ ഐഎസ്എൽ കിരീടം നേടിയിട്ടില്ല എന്ന ചരിത്രം ബംഗളൂരുവിലും മാറ്റമില്ലാതെ അവസാനിച്ചു.
അത്യന്തം ആവേശകരമായ മത്സരത്തിൽ സുനിൽ ഛേത്രിയിലൂടെ ആദ്യം ലീഡ് നേടിയത് ബംഗളൂരു ആയിരുന്നു. എന്നാൽ, തുടരെ മൂന്നു ഗോളുകൾ നേടി ബംഗളൂരുവിനെ തളർത്തുന്ന ചെന്നൈയിൻ വീര്യമാണ് പിന്നീട് കളത്തിൽക്കണ്ടത്.
ചെന്നൈയിനുവേണ്ടി മെയിൽസണ്‍ ആൽവസ്(17, 45-ാം മിനിറ്റുകൾ), റാഫേൽ അഗസ്റ്റോ (67-ാം മിനിറ്റ്) എന്നിവർ ഗോളുകൾ നേടിയപ്പോൾ ബംഗളൂരുവിനു വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രി (ഒന്‍പതാം മിനിറ്റ്), മിക്കു(90+2-ാം മിനിറ്റ്)എന്നിവർ ലക്ഷ്യം കണ്ടു.
കന്നി ഐഎസ്എലിൽത്തന്നെ കിരീടം നേടാമെന്ന മോഹത്തോടെയാണ് ബംഗളൂരു സ്വന്തം തട്ടകമായ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. ആദ്യം ഗോളടിച്ച് ബംഗളൂരു എഫ്സി ആരാധകരുടെ പ്രതീക്ഷ വാനോളമെത്തിക്കുകയും ചെയ്തു. എന്നാൽ, അതിന്റെ വീര്യം കെട്ടടങ്ങുന്നതിനു മുന്‍പ് ചെന്നൈയിൻ പകരം വീട്ടി. പിന്നീട് ഇരു ടീമുകളുടേയും പ്രകടനം ഒന്നിനൊന്നു മെച്ചപ്പെട്ടുവന്നു.
മൈതാനമധ്യത്തുനിന്നും മിക്കു നൽകിയ ത്രൂ പാസ് സ്വീകരിച്ച് വലതു ഭാഗത്തുകൂടി ഓടിക്കയറിയ ഉദാന്ത സിംഗ് ബോക്സിലേക്ക് നല്കിയ ക്രോസ് ഹെഡറിലൂടെ വലയിലാക്കിയായിരുന്നു ഛേത്രിയുടെ ഗോൾ. കോർണറിൽനിന്നായിരുന്നു ചെന്നൈയിന്റെ മറുപടി. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലെ ഗാലറിയെ നിശബ്ദമാക്കിക്കൊണ്ട് മെയിൽസണ്‍ ആൽവസ് ചെന്നൈയിനെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റിൽ റാഫേൽ അഗസ്റ്റോയുടെ പ്രതിരോധത്തിനിടയിലൂടെ തൊടുത്ത ഷോട്ട് ബംഗളൂരുവിന്റെ ഹൃദയത്തിലേറ്റ മൂന്നാമത്തെ ബുള്ളറ്റ് ആയി.
അതോടെ സ്വന്തം മണ്ണിൽ ഫൈനൽ കളിച്ച ടീം ഇതുവരെ ഐഎസ്എൽ കിരീടം നേടിയിട്ടില്ല എന്ന ചരിത്രം ബംഗളൂരുവിലും മാറ്റമില്ലാതെ അവസാനിച്ചു.