കൊളംബോ: അവസാന ഓവറിൽവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ശ്രീലങ്കയെ രണ്ടു വിക്കറ്റിനു കീഴടക്കി ബംഗ്ലാദേശ് നിതാഹാസ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ. നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യയാണ് എതിരാളി. ജയിക്കാൻ അവസാന ഓവറിൽ 12 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് ഒരു പന്ത് ബാക്കിനിൽക്കേ ജയം അടിച്ചെടുത്തു. സ്കോർ: ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റിന് 159. ബംഗ്ലാദേശ് 19.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160.
ശ്രീലങ്കയ്ക്കുവേണ്ടി രണ്ട് പെരേരയും അർധസെഞ്ചുറി നേടി. കുശാൽ പെരേര 40 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 61 റണ്‍സ് നേടി ടോപ് സ്കോററായി. ക്യാപ്റ്റൻ തീസര പെരേര 37 പന്തിൽ മൂന്ന് സിക്സും മൂന്ന് ഫോറും അടക്കം 58 റണ്‍സ് എടുത്തു.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനായി തമിം ഇഖ്ബാൽ (42 പന്തിൽ 50), മുഹമ്മദുള്ള (18 പന്തിൽ 43 നോട്ടൗട്ട്), മുഷ്ഫിക്കർ റഹിം (25 പന്തിൽ 28) എന്നിവർ തിളങ്ങി. മുഹമ്മദുള്ളയുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ബംഗ്ലാ കടുവകൾക്ക് ജയം സമ്മാനിച്ചത്.
ശ്രീലങ്കയ്ക്കുവേണ്ടി രണ്ട് പെരേരയും അർധസെഞ്ചുറി നേടി. കുശാൽ പെരേര 40 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 61 റണ്‍സ് നേടി ടോപ് സ്കോററായി. ക്യാപ്റ്റൻ തീസര പെരേര 37 പന്തിൽ മൂന്ന് സിക്സും മൂന്ന് ഫോറും അടക്കം 58 റണ്‍സ് എടുത്തു.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനായി തമിം ഇഖ്ബാൽ (42 പന്തിൽ 50), മുഹമ്മദുള്ള (18 പന്തിൽ 43 നോട്ടൗട്ട്), മുഷ്ഫിക്കർ റഹിം (25 പന്തിൽ 28) എന്നിവർ തിളങ്ങി. മുഹമ്മദുള്ളയുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ബംഗ്ലാ കടുവകൾക്ക് ജയം സമ്മാനിച്ചത്.