ലണ്ടൻ: യുറോപ്പ ലീഗ് ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡ്, ആഴ്സണൽ, സിഎസ്കെഎ മോസ്കോ തുടങ്ങിയ ടീമുകൾ ക്വാർട്ടറിൽ പ്രവേശിച്ചു. റഷ്യൻ ക്ലബ് ലോകോമോട്ടീവ് മോസ്കോയെ രണ്ടാം പാദത്തിൽ 5-1ന് അത്ലറ്റിക്കോ കീഴടക്കി.
എയ്ഞ്ചൽ കൊറേറ (16-ാം മിനിറ്റ്), നിഗ്വെസ് (47-ാം മിനിറ്റ്), ഫെർണാണ്ടോ ടോറസ് (65, 70-പെനാൽറ്റി), അന്റോണിയെ ഗ്രീസ്മാൻ (85-ാം മിനിറ്റ്) എന്നിവരാണ് രണ്ടാം പാദത്തിൽ അത്ലറ്റിക്കോയുടെ ഗോൾ നേട്ടക്കാർ. ഇരു പാദങ്ങളിലുമായി 8-1ന്റെ ഏകപക്ഷീയ ജയമാണ് സ്പാനിഷ് ക്ലബ് സ്വന്തമാക്കിയത്.
ഒരു ഗോളിനു പിന്നിട്ട് നിന്നശേഷം ആഴ്സണൽ രണ്ടാം പാദത്തിൽ ഇറ്റാലിയൻ സംഘമായ എസി മിലാനെ 3-1നു കീഴടക്കി. ഡാനി വെൽബീക്ക് (39, 86-പെനാൽറ്റി), ഗ്രാനിറ്റ് സാക (71-ാം മിനിറ്റ്) എന്നിവരാണ് ആഴ്സണലിനായി ലക്ഷ്യംകണ്ടത്. ഇരുപാദങ്ങളിലുമായി 5-1ന്റെ ജയമാണ് ഇംഗ്ലീഷ് ടീം സ്വന്തമാക്കിയത്.
എയ്ഞ്ചൽ കൊറേറ (16-ാം മിനിറ്റ്), നിഗ്വെസ് (47-ാം മിനിറ്റ്), ഫെർണാണ്ടോ ടോറസ് (65, 70-പെനാൽറ്റി), അന്റോണിയെ ഗ്രീസ്മാൻ (85-ാം മിനിറ്റ്) എന്നിവരാണ് രണ്ടാം പാദത്തിൽ അത്ലറ്റിക്കോയുടെ ഗോൾ നേട്ടക്കാർ. ഇരു പാദങ്ങളിലുമായി 8-1ന്റെ ഏകപക്ഷീയ ജയമാണ് സ്പാനിഷ് ക്ലബ് സ്വന്തമാക്കിയത്.
ഒരു ഗോളിനു പിന്നിട്ട് നിന്നശേഷം ആഴ്സണൽ രണ്ടാം പാദത്തിൽ ഇറ്റാലിയൻ സംഘമായ എസി മിലാനെ 3-1നു കീഴടക്കി. ഡാനി വെൽബീക്ക് (39, 86-പെനാൽറ്റി), ഗ്രാനിറ്റ് സാക (71-ാം മിനിറ്റ്) എന്നിവരാണ് ആഴ്സണലിനായി ലക്ഷ്യംകണ്ടത്. ഇരുപാദങ്ങളിലുമായി 5-1ന്റെ ജയമാണ് ഇംഗ്ലീഷ് ടീം സ്വന്തമാക്കിയത്.