ബാഴ്സലോണ/ഈസ്താംബുൾ: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി 100 ഗോൾ എന്ന നാഴികക്കല്ലിൽ. മെസി ഇരട്ട ഗോൾ നേടിയ രണ്ടാം പാദ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ചെൽസിയെ ബാഴ്സലോണ 3-0നു കീഴടക്കി. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആദ്യ പാദത്തിൽ 1-1 സമനിലയായിരുന്നു ഫലം. ഇതോടെ 4-1ന്റെ ജയവുമായി ബാഴ്സലോണ ക്വാർട്ടറിൽ കടന്നു. മൂന്ന്, 63 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോൾ. 20-ാം മിനിറ്റിൽ ഒസംനെ ഡെംബലെയായിരുന്നു ബാഴ്സയുടെ മറ്റൊരു ഗോൾ നേട്ടക്കാരൻ.
മറ്റൊരു മത്സരത്തിൽ ജർമൻ വന്പനായ ബയേണ്‍ മ്യൂണിക്ക് തുർക്കിയിൽനിന്നുള്ള ബെസിക്റ്റാസിനെ ഇരു പാദങ്ങളിലുമായി 8-1നു കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു.
മിന്നൽ ഗോളുമായി മെസി
ചെൽസിക്കെതിരായ രണ്ടാം പാദ പോരാട്ടത്തിൽ മെസി രണ്ട് നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഒന്ന്: ചാന്പ്യൻസ് ലീഗിൽ തന്റെ ഏറ്റവും വേഗത്തിലുള്ള ഗോൾ നേടി. രണ്ട്: ചാന്പ്യൻസ് ലീഗിൽ 100 ഗോൾ എന്ന നേട്ടത്തിലെത്തി.
മത്സരം തുടങ്ങി രണ്ട് മിനിറ്റും എട്ട് സെക്കൻഡുമായപ്പോഴാണ് മെസിയുടെ ആദ്യ ഗോളെത്തിയത്. നാരോ ആംഗിളിൽനിന്ന് മെസി തൊടുത്ത ഗ്രൗണ്ട് ഷോട്ട് ചെൽസി ഗോളി കോട്ടോറിയസിനെ കീഴടക്കി വലയിൽ. മെസി ചാന്പ്യൻസ് ലീഗിൽ നേടുന്ന ഏറ്റവും വേഗമേറിയ ഗോളായിരുന്നു അത്. 63-ാം മിനിറ്റിൽ മെസി ചാന്പ്യൻസ് ലീഗിൽ തന്റെ 100-ാം ഗോൾ തികച്ചു. ലൂയിസ് സുവാരസിന്റെ പാസിൽനിന്നായിരുന്നു മെസിയുടെ ഗോൾ. 123-ാം മത്സരത്തിലാണ് മെസി 100 ഗോൾ തികച്ചത്. റയൽ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസിക്ക് മുന്നിലുള്ള ഏക താരം.
ചടങ്ങ് തീർത്ത് ബയേണ്‍
രണ്ടാം പാദ പ്രീക്വാർട്ടർ ബയേണിന് ചടങ്ങ് തീർക്കൽമാത്രമായിരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ 5-0നു വിജിച്ച ബയേണ്‍ എവേ പോരാട്ടത്തിലും തുർക്കി ക്ലബിനെതിരേ അപ്രമാദിത്തം കാത്തുസൂക്ഷിച്ചു. തിയാഗോ അൽകാൻട്ര (18-ാം മിനിറ്റ്), ഗോക്ഹാൻ ഗൗനുൾ (46-ാം മിനിറ്റ് -സെൽഫ് ഗോൾ), സാൻട്രോ വാഗ്നർ (84ാം മിനിറ്റ്) എന്നിവരാണ് ബെസിക്റ്റാസിന്റെ വലയിൽ പന്ത് നിക്ഷേപിച്ചത്. 59-ാം മിനിറ്റിൽ വാഗ്നർ ലൗ ആണ് ബെസിക്റ്റസിന്റെ ആശ്വാസ ഗോൾ നേടിയത്.
ചാന്പ്യൻസ് ലീഗ് ഗോൾ വേട്ടക്കാർ
(താരം, കളി, ഗോൾ ക്രമത്തിൽ)
ക്രിസ്റ്റ്യാനോ റൊണാൾഡോ 148 117
ലയണൽ മെസി 123 100
റൗൾ ഗോണ്‍സാലസ് 142 71
റൂഡ് വാൻ നെസ്റ്റൽറൂയ് 73 56
കരിം ബെൻസെമ 100 53
മറ്റൊരു മത്സരത്തിൽ ജർമൻ വന്പനായ ബയേണ്‍ മ്യൂണിക്ക് തുർക്കിയിൽനിന്നുള്ള ബെസിക്റ്റാസിനെ ഇരു പാദങ്ങളിലുമായി 8-1നു കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു.
മിന്നൽ ഗോളുമായി മെസി
ചെൽസിക്കെതിരായ രണ്ടാം പാദ പോരാട്ടത്തിൽ മെസി രണ്ട് നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഒന്ന്: ചാന്പ്യൻസ് ലീഗിൽ തന്റെ ഏറ്റവും വേഗത്തിലുള്ള ഗോൾ നേടി. രണ്ട്: ചാന്പ്യൻസ് ലീഗിൽ 100 ഗോൾ എന്ന നേട്ടത്തിലെത്തി.
മത്സരം തുടങ്ങി രണ്ട് മിനിറ്റും എട്ട് സെക്കൻഡുമായപ്പോഴാണ് മെസിയുടെ ആദ്യ ഗോളെത്തിയത്. നാരോ ആംഗിളിൽനിന്ന് മെസി തൊടുത്ത ഗ്രൗണ്ട് ഷോട്ട് ചെൽസി ഗോളി കോട്ടോറിയസിനെ കീഴടക്കി വലയിൽ. മെസി ചാന്പ്യൻസ് ലീഗിൽ നേടുന്ന ഏറ്റവും വേഗമേറിയ ഗോളായിരുന്നു അത്. 63-ാം മിനിറ്റിൽ മെസി ചാന്പ്യൻസ് ലീഗിൽ തന്റെ 100-ാം ഗോൾ തികച്ചു. ലൂയിസ് സുവാരസിന്റെ പാസിൽനിന്നായിരുന്നു മെസിയുടെ ഗോൾ. 123-ാം മത്സരത്തിലാണ് മെസി 100 ഗോൾ തികച്ചത്. റയൽ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസിക്ക് മുന്നിലുള്ള ഏക താരം.
ചടങ്ങ് തീർത്ത് ബയേണ്‍
രണ്ടാം പാദ പ്രീക്വാർട്ടർ ബയേണിന് ചടങ്ങ് തീർക്കൽമാത്രമായിരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ 5-0നു വിജിച്ച ബയേണ്‍ എവേ പോരാട്ടത്തിലും തുർക്കി ക്ലബിനെതിരേ അപ്രമാദിത്തം കാത്തുസൂക്ഷിച്ചു. തിയാഗോ അൽകാൻട്ര (18-ാം മിനിറ്റ്), ഗോക്ഹാൻ ഗൗനുൾ (46-ാം മിനിറ്റ് -സെൽഫ് ഗോൾ), സാൻട്രോ വാഗ്നർ (84ാം മിനിറ്റ്) എന്നിവരാണ് ബെസിക്റ്റാസിന്റെ വലയിൽ പന്ത് നിക്ഷേപിച്ചത്. 59-ാം മിനിറ്റിൽ വാഗ്നർ ലൗ ആണ് ബെസിക്റ്റസിന്റെ ആശ്വാസ ഗോൾ നേടിയത്.
ചാന്പ്യൻസ് ലീഗ് ഗോൾ വേട്ടക്കാർ
(താരം, കളി, ഗോൾ ക്രമത്തിൽ)
ക്രിസ്റ്റ്യാനോ റൊണാൾഡോ 148 117
ലയണൽ മെസി 123 100
റൗൾ ഗോണ്‍സാലസ് 142 71
റൂഡ് വാൻ നെസ്റ്റൽറൂയ് 73 56
കരിം ബെൻസെമ 100 53