പാരീസ്: ലോകകപ്പ് ഫുട്ബോളിനുള്ള ഫ്രഞ്ച് ടീമിന്റെ ജഴ്സി പുറത്തിറക്കി. നൈക്കിയാണ് ജഴ്സി നിർമാതാക്കൾ. ഇന്നലെയാണ് നൈക്കി എവേ ഹോം ജഴ്സികൾ പുറത്തിറക്കിയത്. എന്നാൽ, രണ്ട് ദിവസം മുന്‍പ്തന്നെ ജഴ്സിയുടെ ഡിസൈൻ ചോർന്നിരുന്നു.
നീല ജഴ്സിയും വെള്ള ഷോട്സും ചുവന്ന സോക്സും അണിഞ്ഞാണ് ഇത്തവണ ഫ്രഞ്ച് ടീം റഷ്യൻ ലോകകപ്പിനെത്തുക. എവേ ജഴ്സി വെള്ളയും ഷോട്ട്സ് നീലയുമായിരിക്കും.
ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയ, ഡെന്മാർക്ക്, പെറു എന്നിവയ്ക്കൊപ്പമാണ് ഫ്രാൻസ്. ജൂണ്‍ 16ന് ഓസ്ട്രേലിയയ്ക്കെതിരേയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം.
അതേസമയം, ഫ്രാൻസിന്റെ അടുത്ത രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനെ ദിദിയെ ദേഷാംപ് പ്രഖ്യാപിച്ചു. പ്രതിരോധ താരം ലൂക്കാസ് ഹെർനാൻഡ്സിനെ ഉൾപ്പെടുത്തിയതാണ് ദേഷാംപിന്റെ അപ്രതീക്ഷിത നീക്കം. 24ന് കൊളംബിയയ്ക്കെതിരേയും 27ന് റഷ്യക്കെതിരേയുമാണ് ഫ്രാൻസിന്റെ അടുത്ത രണ്ട് സൗഹൃദങ്ങൾ.
ലോകഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ ഒരുപിടി യുവതാരങ്ങൾ ഒന്നിക്കുന്നതാണ് ഫ്രഞ്ച് ടീം. ഡെംബലെ, എംബാപെ, ഗ്രീസ്മാൻ, പോഗ്ബ, റബിയോട്, ബെൻ യെഡ്ഡർ തുടങ്ങിയവരൊന്നിക്കുന്നതാണ് ഫ്രഞ്ച് നിര.
നീല ജഴ്സിയും വെള്ള ഷോട്സും ചുവന്ന സോക്സും അണിഞ്ഞാണ് ഇത്തവണ ഫ്രഞ്ച് ടീം റഷ്യൻ ലോകകപ്പിനെത്തുക. എവേ ജഴ്സി വെള്ളയും ഷോട്ട്സ് നീലയുമായിരിക്കും.
ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയ, ഡെന്മാർക്ക്, പെറു എന്നിവയ്ക്കൊപ്പമാണ് ഫ്രാൻസ്. ജൂണ്‍ 16ന് ഓസ്ട്രേലിയയ്ക്കെതിരേയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം.
അതേസമയം, ഫ്രാൻസിന്റെ അടുത്ത രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനെ ദിദിയെ ദേഷാംപ് പ്രഖ്യാപിച്ചു. പ്രതിരോധ താരം ലൂക്കാസ് ഹെർനാൻഡ്സിനെ ഉൾപ്പെടുത്തിയതാണ് ദേഷാംപിന്റെ അപ്രതീക്ഷിത നീക്കം. 24ന് കൊളംബിയയ്ക്കെതിരേയും 27ന് റഷ്യക്കെതിരേയുമാണ് ഫ്രാൻസിന്റെ അടുത്ത രണ്ട് സൗഹൃദങ്ങൾ.
ലോകഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ ഒരുപിടി യുവതാരങ്ങൾ ഒന്നിക്കുന്നതാണ് ഫ്രഞ്ച് ടീം. ഡെംബലെ, എംബാപെ, ഗ്രീസ്മാൻ, പോഗ്ബ, റബിയോട്, ബെൻ യെഡ്ഡർ തുടങ്ങിയവരൊന്നിക്കുന്നതാണ് ഫ്രഞ്ച് നിര.