ന്യൂഡൽഹി: കൊച്ചി ടസ്കേഴ്സിനെ ഐപിഎലിൽ നിന്നു പുറത്താക്കിയ ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നു സുപ്രീംകോടതി. വ്യവസ്ഥകൾ ലംഘിച്ചാണ് ഐപിഎലിൽനിന്ന് ഒഴിവാക്കിയതെന്നു കണ്ടെത്തി ആർബിട്രേഷൻ ഫോറം ഏർപ്പെടുത്തിയ നഷ്ടപരിഹാരം സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ആർബിട്രേറ്ററുടെ ഉത്തരവിനെതിരേ ബിസിസിഐ നൽകിയ അപ്പീൽ ജസ്റ്റീസ് രോഹിണ്ടണ് നരിമാൻ അധ്യക്ഷനായ ബെഞ്ച് തള്ളി.
ഐപിഎലിൽനിന്ന് ഒഴിവാക്കിയ 2011ലെ ബിസിസിഐ നടപടിക്കെതിരേ 2015ൽ നഷ്ടപരിഹാരം നൽകാൻ ആർബിട്രേഷൻ ഫോറം ഉത്തരവിടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ വർഷം 18 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്തിരുന്നു. ഇതിനെതിരേയാണ് ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ആർബിട്രേഷൻ ഫോറത്തിന്റെ ഉത്തരവിൽ ഇടപെടാൻ കോടതി തയാറായില്ല.
റെൻദേവു സ്പോർട്സ് വേൾഡ് എന്നപേരിൽ അഞ്ച് കന്പനികൾ ചേർന്നാണ് 2011ൽ കൊച്ചിൻ ടസ്കേഴ്സ് എന്ന ടീം രൂപീകരിച്ചത്. 1560 കോടി രൂപയാണ് ഐപിഎൽ പ്രവേശനത്തിനായി ലേലത്തുക കെട്ടിവയ്ക്കേണ്ടി വന്നത്. എന്നാൽ, കരാർ ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ആദ്യ സീസണ് കഴിഞ്ഞപ്പോൾ തന്നെ ഐപിഎലിൽനിന്നു കൊച്ചിൻ ടസ്കേഴ്സിനെ പുറത്താക്കുകയായിരുന്നു. കൊച്ചി ടീമിന്റെ എതിർപ്പ് വകവയ്ക്കാതെ ബാങ്ക് ഗാരണ്ടിയിൽനിന്നു 156 കോടി രൂപ ബിസിസിഐ പിൻവലിക്കുകയും ചെയ്തിരുന്നു.
ഐപിഎലിൽനിന്ന് ഒഴിവാക്കിയ 2011ലെ ബിസിസിഐ നടപടിക്കെതിരേ 2015ൽ നഷ്ടപരിഹാരം നൽകാൻ ആർബിട്രേഷൻ ഫോറം ഉത്തരവിടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ വർഷം 18 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്തിരുന്നു. ഇതിനെതിരേയാണ് ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ആർബിട്രേഷൻ ഫോറത്തിന്റെ ഉത്തരവിൽ ഇടപെടാൻ കോടതി തയാറായില്ല.
റെൻദേവു സ്പോർട്സ് വേൾഡ് എന്നപേരിൽ അഞ്ച് കന്പനികൾ ചേർന്നാണ് 2011ൽ കൊച്ചിൻ ടസ്കേഴ്സ് എന്ന ടീം രൂപീകരിച്ചത്. 1560 കോടി രൂപയാണ് ഐപിഎൽ പ്രവേശനത്തിനായി ലേലത്തുക കെട്ടിവയ്ക്കേണ്ടി വന്നത്. എന്നാൽ, കരാർ ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ആദ്യ സീസണ് കഴിഞ്ഞപ്പോൾ തന്നെ ഐപിഎലിൽനിന്നു കൊച്ചിൻ ടസ്കേഴ്സിനെ പുറത്താക്കുകയായിരുന്നു. കൊച്ചി ടീമിന്റെ എതിർപ്പ് വകവയ്ക്കാതെ ബാങ്ക് ഗാരണ്ടിയിൽനിന്നു 156 കോടി രൂപ ബിസിസിഐ പിൻവലിക്കുകയും ചെയ്തിരുന്നു.