വഡോദര: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പര ഓസ്ട്രേലിയൻ വനിതകൾ സ്വന്തമാക്കി. നിർണായകമായ രണ്ടാം മത്സരത്തിൽ 60 റണ്‍സിനു ജയിച്ചാണ് ഓസീസ് വനിതകൾ മൂന്ന് മത്സര പരന്പര 2-0നു സ്വന്തമാക്കിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് മികവ് കാഴ്ചവച്ച ഓസീസ് ഓപ്പണർ നിക്കോളെ ബോൾടനാണ് മാൻ ഓഫ് ദ മാച്ച്. ബോൾട്ടൻ 88 പന്തിൽനിന്ന് 84 റണ്‍സ് നേടി. സ്കോർ: ഓസ്ട്രേലിയൻ വനിതകൾ 50 ഓവറിൽ ഒന്‍പത് വിക്കറ്റിന് 287. ഇന്ത്യൻ വനിതകൾ 49.2 ഓവറിൽ 227ന് പുറത്ത്.
ബോൾട്ടനു പിന്നാലെ എല്ലിസ് പെറി (70 പന്തിൽ 70 നോട്ടൗട്ട്), ബെച്ച് മൂണി (40 പന്തിൽ 56) എന്നിവരും അർധശതകം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ദാന (53 പന്തിൽ 67) മാത്രമാണ് അർധസെഞ്ചിറി നേടിയത്. മിതാലി (15 റണ്‍സ്), ഹർമൻപ്രീത് കൗർ (17 റണ്‍സ്), പൂനം റൗത്ത് (27 റണ്‍സ്), ദീപ്തി ശർമ (26 റണ്‍സ്) തുടങ്ങിയ മുൻനിരക്കാർക്ക് തിളങ്ങാൻ സാധിച്ചില്ല.
തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് മികവ് കാഴ്ചവച്ച ഓസീസ് ഓപ്പണർ നിക്കോളെ ബോൾടനാണ് മാൻ ഓഫ് ദ മാച്ച്. ബോൾട്ടൻ 88 പന്തിൽനിന്ന് 84 റണ്‍സ് നേടി. സ്കോർ: ഓസ്ട്രേലിയൻ വനിതകൾ 50 ഓവറിൽ ഒന്‍പത് വിക്കറ്റിന് 287. ഇന്ത്യൻ വനിതകൾ 49.2 ഓവറിൽ 227ന് പുറത്ത്.
ബോൾട്ടനു പിന്നാലെ എല്ലിസ് പെറി (70 പന്തിൽ 70 നോട്ടൗട്ട്), ബെച്ച് മൂണി (40 പന്തിൽ 56) എന്നിവരും അർധശതകം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ദാന (53 പന്തിൽ 67) മാത്രമാണ് അർധസെഞ്ചിറി നേടിയത്. മിതാലി (15 റണ്‍സ്), ഹർമൻപ്രീത് കൗർ (17 റണ്‍സ്), പൂനം റൗത്ത് (27 റണ്‍സ്), ദീപ്തി ശർമ (26 റണ്‍സ്) തുടങ്ങിയ മുൻനിരക്കാർക്ക് തിളങ്ങാൻ സാധിച്ചില്ല.