ലണ്ടൻ: ബാഴ്സലോണ താരം ലയണൽ മെസിയെ പുകഴ്ത്തി ചെൽസി പരിശീലകൻ അന്റോണിയോ കോന്റ. മെസിയെപ്പോലെയുള്ള കളിക്കാർ 50 വർഷത്തിലൊരിക്കൽ മാത്രമേ പിറക്കൂ എന്ന് കോന്റ പറഞ്ഞു. ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ പ്രീക്വാർട്ടറിൽ ചെൽസിക്കെതിരേ മെസി പുറത്തെടുത്ത മികവിനെയാണ് കോന്റ പുകഴ്ത്തിയത്. മെസിയെ പുകഴ്ത്താൻ അവസരം കിട്ടിയാൽ അതിനെ സൂപ്പർ, സൂപ്പർ, സൂപ്പർ ടോപ് പ്ലെയർ എന്നു മാത്രമേ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കളിഗതി മാറ്റിമറിക്കാൻ കഴിവുള്ള താരമാണ് മെസിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.