കൊളംബോ: നിതാഹാസ് ത്രിരാഷ്ട്ര ട്വന്റി-20 പരന്പരയിൽ ഇന്ത്യ ഫൈനലിൽ. തങ്ങളുടെ അവസാന ലീഗ് മത്സര ത്തിൽ ബംഗ്ലാദേശിനെ 17 റണ്‍സിനു കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിംഗ് കരുത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സ് നേടി. ശ്രീലങ്കയെ കഴിഞ്ഞ മത്സരത്തിൽ ചെയ്സ് ചെയ്തു തോൽപ്പിച്ച ഓർമയുമായി ക്രീസിലെത്തിയ ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159ൽ അവസാനിക്കുകയായിരുന്നു. 61 പന്തിൽ 89 റണ്‍സ് നേടിയ രോഹിതാണ് മാൻ ഓഫ് ദ മാച്ച്.
ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും മികച്ച തുടക്കമാണ് ഇന്ത്യക്കു നൽകിയത്. എന്നാൽ, സ്കോറിംഗ് സാവധാനമായിരുന്നു. ഇരുവരും 70 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. ശിഖർ ധവാൻ 27 പന്തിൽ 35 റണ്‍സെടുത്ത് പുറത്തായി.
റുബൽ ഹുസൈന്റെ പന്തിൽ ധവാൻ ബൗൾഡാവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ രോഹിത് -സുരേഷ് റെയ്ന കൂട്ടുകെട്ടിന്റെ വേഗത്തിലുള്ള സ്കോറിംഗിൽ ഇന്ത്യ കുതിച്ചു. 19-ാം ഓവറിൽ അർധ സെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെ റെയ്ന പുറത്തായി. റൂബൽ ഹുസൈന്റെ പന്തിൽ സൗമ്യ സർക്കാർ ക്യാച്ചെടുത്താണ് റെയ്നയെ പുറത്താക്കിയത്. ഇരുവരും 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്.
30 പന്തിൽ 47 റണ്‍സ് എടുത്ത റെയ്ന അഞ്ച് ഫോറും രണ്ടു സിക്സും നേടി. അവസാന ഓവറിൽ രോഹിത് ശർമയും റണ്ണൗട്ടായി. അഞ്ചു വീതം ഫോറും സിക്സുമാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽനിന്നു പിറന്നത്. ദിനേശ് കാർത്തിക് രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ടീമിൽ ഓരോ മാറ്റവുമായാണ് ഇരു ടീമുകളും മൽസരത്തിനിറങ്ങിയത്. ഇന്ത്യൻ നിരയിൽ ജയ്ദേവ് ഉനദ്ഘട്ടിനു പകരം മുഹമ്മദ് സിറാജെത്തി.
ശ്രീലങ്കയ്ക്കെതിരേ 214 റണ്‍സ് പിന്തുടർന്ന് ജയിച്ചതിന്റെ ആവേശത്തിൽ ക്രീസിലെത്തിയ ബംഗ്ലാദേശിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ഓപ്പണർ ലിടണ്‍ ദാസിനെ (ഏഴ് റണ്‍സ്) ബംഗ്ലാദേശിന് നഷ്ടപ്പെട്ടു.
പിന്നാലെയെത്തിയ സൗമ്യ സർക്കാർ (ഒരു റണ്‍) സ്കോർ ബോർഡിൽ 35 റണ്‍സുള്ളപ്പോൾ പുറത്ത്. അഞ്ച് റണ്‍സ് കൂടി ചേർത്തപ്പോഴേക്കും തമിം ഇക്ബാലിനെയും (19 പന്തിൽ 27 റണ്‍സ്) അവർക്ക് നഷ്ടപ്പെട്ടു. മൂന്നു വിക്കറ്റും സ്വന്തമാക്കിയത് വാഷിംഗ്ടണ്‍ സുന്ദറായിരുന്നു.
തമിമിനെയും സർക്കാരിനെയും ബൗൾഡാക്കിയ സർക്കാർ ലിടണ്‍ ദാസിനെ വിക്കറ്റിനു പിന്നിൽ കാർത്തികിന്റെ കൈകളിലെത്തിച്ചു.
മുൻനിര തകർന്നതോടെ ബംഗ്ലാദേശ് അപകടം മണത്തു. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കളിയുടെ നിയന്ത്രണം ഇന്ത്യ കൈപ്പിടിയിൽ ഒതുക്കി. ക്യാപ്റ്റൻ മുഹമ്മദുള്ളയെ (എട്ട് പന്തിൽ 11 റണ്‍സ്) ചാഹലും സബീർ റഹ്മാനെ (23 പന്തിൽ 27 റണ്‍സ്) ഠാക്കൂറും മടക്കി. സബീർ റഹ്മാനും മുഷ്ഫിക്കർ റഹീമും അഞ്ചാം വിക്കറ്റിൽ 65 റണ്‍സ് കൂട്ടിച്ചേർത്തു. 55 പന്തിൽ എട്ട് ഫോറും ഒരു സിക്സും അടക്കം 72 റണ്‍സ് നേടിയ മുഷ്ഫിക്കർ പുറത്താകാതെനിന്നു.
നാല് കളികളിൽ മൂന്ന് ജയവുമായാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയോടാണ് ഇന്ത്യയുടെ ഏക തോൽവി. നാളെ നടക്കുന്ന ശ്രീലങ്ക - ബംഗ്ലാദേശ് മത്സര വിജയികളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.
ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും മികച്ച തുടക്കമാണ് ഇന്ത്യക്കു നൽകിയത്. എന്നാൽ, സ്കോറിംഗ് സാവധാനമായിരുന്നു. ഇരുവരും 70 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. ശിഖർ ധവാൻ 27 പന്തിൽ 35 റണ്‍സെടുത്ത് പുറത്തായി.
റുബൽ ഹുസൈന്റെ പന്തിൽ ധവാൻ ബൗൾഡാവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ രോഹിത് -സുരേഷ് റെയ്ന കൂട്ടുകെട്ടിന്റെ വേഗത്തിലുള്ള സ്കോറിംഗിൽ ഇന്ത്യ കുതിച്ചു. 19-ാം ഓവറിൽ അർധ സെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെ റെയ്ന പുറത്തായി. റൂബൽ ഹുസൈന്റെ പന്തിൽ സൗമ്യ സർക്കാർ ക്യാച്ചെടുത്താണ് റെയ്നയെ പുറത്താക്കിയത്. ഇരുവരും 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്.
30 പന്തിൽ 47 റണ്‍സ് എടുത്ത റെയ്ന അഞ്ച് ഫോറും രണ്ടു സിക്സും നേടി. അവസാന ഓവറിൽ രോഹിത് ശർമയും റണ്ണൗട്ടായി. അഞ്ചു വീതം ഫോറും സിക്സുമാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽനിന്നു പിറന്നത്. ദിനേശ് കാർത്തിക് രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ടീമിൽ ഓരോ മാറ്റവുമായാണ് ഇരു ടീമുകളും മൽസരത്തിനിറങ്ങിയത്. ഇന്ത്യൻ നിരയിൽ ജയ്ദേവ് ഉനദ്ഘട്ടിനു പകരം മുഹമ്മദ് സിറാജെത്തി.
ശ്രീലങ്കയ്ക്കെതിരേ 214 റണ്‍സ് പിന്തുടർന്ന് ജയിച്ചതിന്റെ ആവേശത്തിൽ ക്രീസിലെത്തിയ ബംഗ്ലാദേശിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ഓപ്പണർ ലിടണ്‍ ദാസിനെ (ഏഴ് റണ്‍സ്) ബംഗ്ലാദേശിന് നഷ്ടപ്പെട്ടു.
പിന്നാലെയെത്തിയ സൗമ്യ സർക്കാർ (ഒരു റണ്‍) സ്കോർ ബോർഡിൽ 35 റണ്‍സുള്ളപ്പോൾ പുറത്ത്. അഞ്ച് റണ്‍സ് കൂടി ചേർത്തപ്പോഴേക്കും തമിം ഇക്ബാലിനെയും (19 പന്തിൽ 27 റണ്‍സ്) അവർക്ക് നഷ്ടപ്പെട്ടു. മൂന്നു വിക്കറ്റും സ്വന്തമാക്കിയത് വാഷിംഗ്ടണ്‍ സുന്ദറായിരുന്നു.
തമിമിനെയും സർക്കാരിനെയും ബൗൾഡാക്കിയ സർക്കാർ ലിടണ്‍ ദാസിനെ വിക്കറ്റിനു പിന്നിൽ കാർത്തികിന്റെ കൈകളിലെത്തിച്ചു.
മുൻനിര തകർന്നതോടെ ബംഗ്ലാദേശ് അപകടം മണത്തു. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കളിയുടെ നിയന്ത്രണം ഇന്ത്യ കൈപ്പിടിയിൽ ഒതുക്കി. ക്യാപ്റ്റൻ മുഹമ്മദുള്ളയെ (എട്ട് പന്തിൽ 11 റണ്‍സ്) ചാഹലും സബീർ റഹ്മാനെ (23 പന്തിൽ 27 റണ്‍സ്) ഠാക്കൂറും മടക്കി. സബീർ റഹ്മാനും മുഷ്ഫിക്കർ റഹീമും അഞ്ചാം വിക്കറ്റിൽ 65 റണ്‍സ് കൂട്ടിച്ചേർത്തു. 55 പന്തിൽ എട്ട് ഫോറും ഒരു സിക്സും അടക്കം 72 റണ്‍സ് നേടിയ മുഷ്ഫിക്കർ പുറത്താകാതെനിന്നു.
നാല് കളികളിൽ മൂന്ന് ജയവുമായാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയോടാണ് ഇന്ത്യയുടെ ഏക തോൽവി. നാളെ നടക്കുന്ന ശ്രീലങ്ക - ബംഗ്ലാദേശ് മത്സര വിജയികളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.