മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യ ഹസിന് ജഹാന് ഉന്നയിച്ച ആരോപണങ്ങള്‍ ബിസി സിഐ അന്വേഷിക്കാനൊരുങ്ങുന്നു. ബിസിസിഐ യുടെ അഴിമതി വിരുദ്ധ സമിതിയാവും അന്വേഷിക്കുക. ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ഷമിയുടെ കരിയറിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. നേരത്തെ പോലീസ് ആവശ്യപ്പെട്ടപ്പോള്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെയും ഷമിയുടെ യാത്രാരേഖകളും കൈമാറാമെന്നു ബിസിസിഐ പറഞ്ഞിരുന്നു.
ഹസിൻ മാധ്യമങ്ങള്‍ക്കും പോലീസിനും നല്കിയ ശബ്ദരേഖകളാണ് ഇപ്പോള്‍ ഷമിക്ക് കുരുക്കായിരിക്കുന്നത്. ഇത് പരിശോധിക്കാനാണ് ബിസിസിഐയുടെയും തീരുമാനം. നേരത്തെ പോലീസ് അന്വേഷിക്കട്ടെ എന്ന നിലപാടിലായിരുന്നു ബോര്‍ഡ്.
എന്നാല്‍, സുപ്രീംകോടതി നിയമിച്ച ബിസിസിഐയിലെ ഭരണകാര്യ സമിതി ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഭരണകാര്യ സമിതിയുടെ അധ്യക്ഷന്‍ വിനോദ് റായ് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ നീരജ് കുമാറിന് ഇതു സംബന്ധിച്ച കത്തയച്ചു. ശബ്ദരേഖയിൽ പറയുന്ന അലിഷ്ബയെന്ന പാക്കിസ്ഥാൻ സ്ത്രീ ആരാണെന്ന ചോദ്യവും ബിസിസിഐയെ കുഴക്കുന്നുണ്ട്. ഈ സ്ത്രീക്ക് മുഹമ്മദ് ഭായ് എന്നയാള്‍ നല്കിയ പണം ഷമിക്ക് ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കും. ഈ പണം വാതുവയ്പ്പിനായി ഉപയോഗിച്ചോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 19ന് കേസുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കാനൊരുങ്ങുകയാണ് ഹസിന് ജഹാന്.
ഇതിനിടെ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയും ഹസിന് തേടിയിട്ടുണ്ട്. തനിക്ക് പ്രത്യേക സുരക്ഷ വേണമെന്ന് ഹസിന് കോല്‍ക്കത്ത പോലീസിനോട് ആവശ്യപ്പെട്ടു.
ഹസിൻ മാധ്യമങ്ങള്‍ക്കും പോലീസിനും നല്കിയ ശബ്ദരേഖകളാണ് ഇപ്പോള്‍ ഷമിക്ക് കുരുക്കായിരിക്കുന്നത്. ഇത് പരിശോധിക്കാനാണ് ബിസിസിഐയുടെയും തീരുമാനം. നേരത്തെ പോലീസ് അന്വേഷിക്കട്ടെ എന്ന നിലപാടിലായിരുന്നു ബോര്‍ഡ്.
എന്നാല്‍, സുപ്രീംകോടതി നിയമിച്ച ബിസിസിഐയിലെ ഭരണകാര്യ സമിതി ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഭരണകാര്യ സമിതിയുടെ അധ്യക്ഷന്‍ വിനോദ് റായ് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ നീരജ് കുമാറിന് ഇതു സംബന്ധിച്ച കത്തയച്ചു. ശബ്ദരേഖയിൽ പറയുന്ന അലിഷ്ബയെന്ന പാക്കിസ്ഥാൻ സ്ത്രീ ആരാണെന്ന ചോദ്യവും ബിസിസിഐയെ കുഴക്കുന്നുണ്ട്. ഈ സ്ത്രീക്ക് മുഹമ്മദ് ഭായ് എന്നയാള്‍ നല്കിയ പണം ഷമിക്ക് ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കും. ഈ പണം വാതുവയ്പ്പിനായി ഉപയോഗിച്ചോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 19ന് കേസുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കാനൊരുങ്ങുകയാണ് ഹസിന് ജഹാന്.
ഇതിനിടെ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയും ഹസിന് തേടിയിട്ടുണ്ട്. തനിക്ക് പ്രത്യേക സുരക്ഷ വേണമെന്ന് ഹസിന് കോല്‍ക്കത്ത പോലീസിനോട് ആവശ്യപ്പെട്ടു.