മോസ്കോ: സിറിയയിൽ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഈ വർഷം റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് ബഹിഷ്കരിക്കാനുള്ള നിർദേശത്തോട് ഭൂരിപക്ഷം പേരും യോജിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് അടക്കമുള്ള പ്രമുഖർ ബഹിഷ്കരണ ആഹ്വാനം നടത്തിയിരുന്നു. എന്നാൽ, സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനം പേർ ഇതിനോടു വിയോജിച്ചു. ജർമൻകാരിൽ 21 ശതമാനം പേർ മാത്രമാണ് ബഹിഷ്കരണ നിർദേശത്തോടു യോജിച്ചത്.
ഒളിന്പിക്സും ലോകകപ്പും പോലുള്ള കായിക പരിപാടികൾ യഥാർഥ ജനാധിപത്യ രാജ്യങ്ങളിൽ മാത്രമേ നടത്താവൂ എന്ന അഭിപ്രായമാണ് 71 ശതമാനം ജർമൻകാരും പ്രകടിപ്പിച്ചത്. ജൂണ്‍ 14 മുതൽ ജൂലൈ 15 വരെയാണ് റഷ്യൻ ലോകകപ്പ്.
ജോസ് കുന്പിളുവേലിൽ
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് അടക്കമുള്ള പ്രമുഖർ ബഹിഷ്കരണ ആഹ്വാനം നടത്തിയിരുന്നു. എന്നാൽ, സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനം പേർ ഇതിനോടു വിയോജിച്ചു. ജർമൻകാരിൽ 21 ശതമാനം പേർ മാത്രമാണ് ബഹിഷ്കരണ നിർദേശത്തോടു യോജിച്ചത്.
ഒളിന്പിക്സും ലോകകപ്പും പോലുള്ള കായിക പരിപാടികൾ യഥാർഥ ജനാധിപത്യ രാജ്യങ്ങളിൽ മാത്രമേ നടത്താവൂ എന്ന അഭിപ്രായമാണ് 71 ശതമാനം ജർമൻകാരും പ്രകടിപ്പിച്ചത്. ജൂണ്‍ 14 മുതൽ ജൂലൈ 15 വരെയാണ് റഷ്യൻ ലോകകപ്പ്.
ജോസ് കുന്പിളുവേലിൽ