തെസലോണിക്കി: ഗ്രീക്ക് ഫുട്ബോൾ ലീഗിൽ വീണ്ടും കയ്യാങ്കളി. പിഎഒകെ എഫ്സി തെസലോണിക്കി-എഇകെ ഏഥൻസ് എഫ്സി പോരാട്ടത്തിന്റെ 90-ാം മിനിറ്റിലാണ് സംഭവം. ആതിഥേയരായ തെസലോണിക്കിയുടെ പ്രതിരോധതാരം ഫെർണാണ്ടോ വറേലയുടെ ഗോൾ റഫറി ഓഫ് സൈഡ് വിളിച്ചു.
എന്നാൽ, തെസലോണിക്കി താരങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തി. ഇതിനിടെ പിഎഒകെയുടെ റഷ്യൻ മുതലാളിയായ ഇവാൻ സാവിഡിസ് അംഗരക്ഷകരോടൊപ്പം മൈതാനത്തേക്കിറങ്ങി. റഫറിക്കുനേരെ പാഞ്ഞടുത്ത് “നിങ്ങൾ തീർന്നെന്ന് കൂട്ടിക്കോ’’ എന്ന് ഭീഷണിയുയർത്തി. അരയിൽ തോക്കുമായിട്ടാണു സാവിഡിസ് മൈതാനത്തിറങ്ങിയത്. സംഭവത്തെത്തുടർന്ന് എഇകെ താരങ്ങൾ മത്സരം ഉപേക്ഷിച്ച് മൈതാനംവിട്ടു.
മൈതാനത്ത് തോക്കുമായി ഇറങ്ങിയ സാവിഡിസിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗ്രീക്ക് പോലീസ് ഇയാൾക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
എഇകെ താരങ്ങളാണ് റഷ്യൻ പാർലമെന്റ് അംഗംകൂടിയായ ബിസിനസ് വന്പനായ സാവിഡിസിനെതിരേ പരാതിപ്പെട്ടത്. റഷ്യയിലെ അതിസന്പന്നരിൽ ഒരാളായ സാവിഡിസ് പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ അടുത്ത സുഹൃത്താണ്.
എന്നാൽ, തെസലോണിക്കി താരങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തി. ഇതിനിടെ പിഎഒകെയുടെ റഷ്യൻ മുതലാളിയായ ഇവാൻ സാവിഡിസ് അംഗരക്ഷകരോടൊപ്പം മൈതാനത്തേക്കിറങ്ങി. റഫറിക്കുനേരെ പാഞ്ഞടുത്ത് “നിങ്ങൾ തീർന്നെന്ന് കൂട്ടിക്കോ’’ എന്ന് ഭീഷണിയുയർത്തി. അരയിൽ തോക്കുമായിട്ടാണു സാവിഡിസ് മൈതാനത്തിറങ്ങിയത്. സംഭവത്തെത്തുടർന്ന് എഇകെ താരങ്ങൾ മത്സരം ഉപേക്ഷിച്ച് മൈതാനംവിട്ടു.
മൈതാനത്ത് തോക്കുമായി ഇറങ്ങിയ സാവിഡിസിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗ്രീക്ക് പോലീസ് ഇയാൾക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
എഇകെ താരങ്ങളാണ് റഷ്യൻ പാർലമെന്റ് അംഗംകൂടിയായ ബിസിനസ് വന്പനായ സാവിഡിസിനെതിരേ പരാതിപ്പെട്ടത്. റഷ്യയിലെ അതിസന്പന്നരിൽ ഒരാളായ സാവിഡിസ് പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ അടുത്ത സുഹൃത്താണ്.