ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോൾ വന്പന്മാരായ റയൽ മാഡ്രിഡിന് എവേ മത്സരത്തിൽ എസ്പ്യാനോളിനെതിരേ അടിതെറ്റി. ലാലിഗ പോരാട്ടത്തിൽ റയൽ 1-0നു പരാജയം രുചിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ജെറാർഡ് മൊറേനോയാണ് റയലിന്റെ ഹൃദയം പിളർന്ന ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് റയൽ ഇറങ്ങിയത്.
2007നുശേഷം ആദ്യമായാണ് ബാഴ്സലോണയിൽനിന്നുള്ള എസ്പ്യാനോൾ റയലിനെതിരേ ജയം നേടുന്നത്. ആദ്യ പകുതിയിൽ ഗാരെത് ബെയ്ലിനും, കരിം ബെൻസെമയ്ക്കും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ അവർക്കു സാധിക്കാതിരുന്നതും റയലിന്റെ വിധി തീരുമാനിച്ചു.
ചാന്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കെതിരേ അവരുടെ തട്ടകത്തിൽ കളിക്കാനൊരുങ്ങുന്ന റയലിനേറ്റ കനത്ത പ്രഹരമാണ് ഈ തോൽവി. റൊണാൾഡോ, ബെൻസെമ തുടങ്ങിയവരെ കരയ്ക്കിരുത്തിയാണ് ടീം ഇറങ്ങിയതെന്നതു മാത്രമാണ് ഏക ആശ്വാസം.
ലീഗിൽ 26 മത്സരങ്ങളിൽനിന്ന് 51 പോയിന്റുമായി റയൽ മൂന്നാം സ്ഥാനത്താണ്. ബാഴ്സലോണ (65 പോയിന്റ്), അത്ലറ്റിക്കോ മാഡ്രിഡ് (58 പോയിന്റ്) എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.
2007നുശേഷം ആദ്യമായാണ് ബാഴ്സലോണയിൽനിന്നുള്ള എസ്പ്യാനോൾ റയലിനെതിരേ ജയം നേടുന്നത്. ആദ്യ പകുതിയിൽ ഗാരെത് ബെയ്ലിനും, കരിം ബെൻസെമയ്ക്കും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ അവർക്കു സാധിക്കാതിരുന്നതും റയലിന്റെ വിധി തീരുമാനിച്ചു.
ചാന്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കെതിരേ അവരുടെ തട്ടകത്തിൽ കളിക്കാനൊരുങ്ങുന്ന റയലിനേറ്റ കനത്ത പ്രഹരമാണ് ഈ തോൽവി. റൊണാൾഡോ, ബെൻസെമ തുടങ്ങിയവരെ കരയ്ക്കിരുത്തിയാണ് ടീം ഇറങ്ങിയതെന്നതു മാത്രമാണ് ഏക ആശ്വാസം.
ലീഗിൽ 26 മത്സരങ്ങളിൽനിന്ന് 51 പോയിന്റുമായി റയൽ മൂന്നാം സ്ഥാനത്താണ്. ബാഴ്സലോണ (65 പോയിന്റ്), അത്ലറ്റിക്കോ മാഡ്രിഡ് (58 പോയിന്റ്) എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.