കേരളത്തിലെ അനവധി ജനങ്ങളെ ദുരിതത്തിലും സംസ്ഥാനത്തെ മുഴുവനായി ദുഃഖത്തിലും ആഴ്ത്തിയ ദുരന്തമാണ് ഓഖി ചുഴലിക്കാറ്റു വരുത്തിവച്ചത്. നൂറ്റന്പതിലേറെ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ട ആ ദുരന്തത്തിന്റെ ആഘാതത്തിൽനിന്നു തീരദേശം ഇനിയും മുക്തമായിട്ടില്ല. അത്രയുംപേർ മരിച്ചുവെന്നാൽ ഏകദേശം അത്രയും കുടുംബങ്ങൾക്ക് അത്താണി നഷ്ടപ്പെട്ടുവെന്നുതന്നെ കരുതണം. മരിച്ചവരും കാണാതായവരുമായ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കു നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നൽകുന്നതിനുള്ള നടപടികൾ നടക്കുകയാണ്. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമൊക്കെ വൻതോതിൽ പണം ആവശ്യമുണ്ട്. കേന്ദ്രസർക്കാരിന്റെ നിർലോപമായ സഹായം ഇതിനാവശ്യമാണ്.
ഓഖി നഷ്ടപരിഹാരത്തിനായി വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. സംസ്ഥാനം 7,340 കോടി രൂപയാണു കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ചിരിക്കുന്നതാകട്ടെ 169.63 കോടി രൂപ മാത്രം. ഒന്നും തരാത്തതിനു തുല്യമാണിത്. കേരളത്തേക്കാൾ കുറച്ചു നഷ്ടം നേരിട്ട തമിഴ്നാടിനു കേന്ദ്രം 133.05 കോടി രൂപ അനുവദിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് അല്പമെങ്കിലും ആശ്വാസമേകാൻ കേരള സർക്കാർ ചില പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവ നടപ്പാക്കാൻ കേന്ദ്രത്തിൽനിന്നു വളരെക്കൂടുതൽ ഫണ്ട് ആവശ്യമാണ്. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉദാരമായ നിലപാട് ഉണ്ടാകുമെന്നാണു കരുതിയത്. കൃത്യമായ കണക്കുകൾ സഹിതമാണു സംസ്ഥാനം സഹായം ആവശ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അനുവദിച്ചത് എത്ര തുച്ഛമായ തുക. പ്രകൃതിദുരന്തം, കൃഷിനാശം എന്നീ വിഭാഗങ്ങളിൽപ്പെടുത്തി സംസ്ഥാനങ്ങൾക്കുള്ള പൊതുസഹായമായാണ് ഇതു നൽകിയിട്ടുള്ളത്. വെള്ളപ്പൊക്ക ദുരിതാശ്വാസമായി ബിഹാറിന് 1711.66 കോടിയും ഗുജറാത്തിന് 1055.05 കോടിയും നൽകി.
ഓഖി ദുരന്തത്തിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പു കേന്ദ്രം തന്നിരുന്നുവെന്നും ഇല്ലെന്നും തർക്കമുണ്ടായി. ഏതായാലും മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു ലഭിച്ചില്ല. ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കാൻ വൈകിയതായിരുന്നു മറ്റൊരു വിവാദം. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ തങ്ങളുടെ വികാരം കുറെയൊക്കെ പ്രകടിപ്പിച്ചെങ്കിലും അത് ആളിക്കത്തിയില്ലെന്നത് ആശ്വാസം. തക്കസമയത്തു മുന്നറിയിപ്പു കിട്ടിയിരുന്നെങ്കിൽ കടലിൽ പോകുന്നതിൽനിന്നു മിക്കവരും പിന്തിരിഞ്ഞേനേ. കർശനമായ മുന്നറിയിപ്പ് ഉണ്ടായാലേ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതിരിക്കൂ. മറ്റു യാതൊരു വരുമാനമാർഗവും അവർക്കില്ലല്ലോ.
തീരദേശ ജനത കാലങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾ ഏറെയാണ്. തെരഞ്ഞെടുപ്പുകാലത്തല്ലാതെ രാഷ്ട്രീയക്കാർ അവരുടെ പ്രശ്നങ്ങളൊന്നും കേൾക്കാൻ സന്നദ്ധത കാട്ടില്ല. ഓഖി ദുരന്തം സംബന്ധിച്ച വിവാദങ്ങളും പരാതികളുമെല്ലാം ഇപ്പോൾ ഏറക്കുറെ കെട്ടടങ്ങി. എന്നാൽ, തീരദേശത്തിന്റെ ദുരിതം തുടരുകതന്നെയാണ്. ഭർത്താവു നഷ്ടപ്പെട്ടു കൈക്കുഞ്ഞുങ്ങളുമായി കഴിയുന്ന സ്ത്രീകളുടെയും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെയുമൊക്കെ ദുഃഖം വറ്റുന്നില്ല. ദുരിതബാധിതർക്കു സാധ്യമായ സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുന്ന കാര്യത്തിൽ കേരള സമൂഹത്തിന് ഒറ്റ മനസാണുള്ളത്. ഓഖിക്കു ശേഷമുള്ള ആഴ്ചകളിൽ അതു പ്രകടമായിരുന്നു. എല്ലാ വിഭാഗങ്ങളിലും പെട്ടവർ സഹായഹസ്തങ്ങൾ നീട്ടി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ധാരാളം നല്ല മനുഷ്യർ തീരദേശത്തേക്കു കടന്നുചെന്നു. ഇതൊക്കെ അവർക്കു ചെറിയ ആശ്വാസം പകർന്നുകൊടുത്തിട്ടുണ്ടാവും. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നു ചെറിയ ആശ്വാസമല്ല എത്തേണ്ടത്. ആ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുണ്ട്.
ഓഖി ദുരന്ത പശ്ചാത്തലത്തിൽ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ തീരദേശത്തിനുവേണ്ടി വൻതുക വകയിരുത്തിയിട്ടുണ്ട്. പദ്ധതികൾ നടപ്പായാൽ മാത്രമേ ജനങ്ങൾക്ക് അവ ബോധ്യമാകൂ. കാരണം പ്രഖ്യാപനങ്ങൾക്കനുസൃതമായി ഇവിടെ പദ്ധതികൾ നടപ്പാകാറില്ലല്ലോ. കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ശുഷ്കിച്ച ധനസഹായം പദ്ധതികളെ പ്രഖ്യാപനങ്ങൾ മാത്രമായി ഒതുക്കും. ദുരിതാശ്വാസം, ദുരന്തബാധിതരുടെ പുനരധിവാസം, തീരമേഖലയുടെ പുനർനിർമാണം എന്നിവയ്ക്കാണ് 7340 കോടി രൂപയുടെ പദ്ധതി സംസ്ഥാനം സമർപ്പിച്ചത്. മരിച്ചവരുടെ ആശ്രിതർക്കുള്ള പ്രത്യേക സഹായത്തിനായി 12.5 കോടി രൂപ, പരിക്കേറ്റു തൊഴിൽ ചെയ്യാൻ ശേഷിയില്ലാത്തവർക്കായി ഒന്നരക്കോടി രൂപ, മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ സഹായത്തിനായി 7.5 കോടി രൂപ എന്നിങ്ങനെ വളരെ കൃത്യമായ കണക്കുകളാണു സംസ്ഥാന സർക്കാർ നൽകിയിരുന്നത്. ഭവനനിർമാണത്തിനും വൈദ്യുതീകരണത്തിനുമാണു കൂടുതൽ സഹായം ചോദിച്ചത്. ഭവനനിർമാണത്തിന് 3003 കോടി രൂപ വേണ്ടിവരുമെന്നാണു കണക്കാക്കിയിരുന്നത്. സാമൂഹ്യക്ഷേമത്തിനായി 315 കോടി രൂപയും.
അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങൾ കൂടാതെ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനു കേന്ദ്രസഹായം കൂടിയേ തീരൂ. കേന്ദ്രം അനുവദിച്ചിരിക്കുന്ന തുക അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കുന്നതിനുപോലും തികയില്ല. കൂടുതൽ സഹായത്തിനുവേണ്ടി എല്ലാ രാഷ്ട്രീയ കക്ഷികളും നേതാക്കളും കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. അധ്വാനിച്ചു ജീവിക്കുന്ന ഒരു ജനത രാഷ്ട്രീയ നേതൃത്വത്തിനു മുന്നിൽ കൈ നീട്ടുന്നതു പിച്ചക്കാശിനുവേണ്ടിയല്ല; വിശപ്പടക്കാനും മക്കളെ വളർത്താനും സുരക്ഷിതമായ വീട്ടിൽ കിടന്നുറങ്ങാനുമുള്ള അവകാശത്തിനുവേണ്ടിയാണ്. പ്രകൃതിദുരന്തം കശക്കിയെറിഞ്ഞ ഒരു സമൂഹത്തിന് ഈ അവകാശങ്ങൾ വാങ്ങിക്കൊടുക്കാൻ എല്ലാവർക്കും കടമയുണ്ട്.
ചുഴലിക്കാറ്റിൽ മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്ക് 20 ലക്ഷം രൂപവീതം നഷ്ടപരിഹാരമാണു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ കേന്ദ്രസർക്കാരിൽനിന്നുള്ള വിഹിതമായ രണ്ടു ലക്ഷം രൂപ വീതവും ലഭിക്കും. കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിനു നിയമപ്രകാരം ഏഴു വർഷം കാത്തിരിക്കേണ്ടതുണ്ട്. ഇതിൽ ഇളവു വരുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം വിവിധ സർക്കാർ വകുപ്പുകളുടെ ഉത്സാഹം ആവശ്യമാണ്. പദ്ധതികൾ സാക്ഷാത്കരിക്കാൻ കേന്ദ്രത്തിന്റെ ഉദാരമായ സഹായം ഉണ്ടാകണം. നിലവിൽ കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം ആശാവഹമല്ല. റബർ നയം പോലുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടത്തുന്നില്ല. ഓഖി ദുരിതാശ്വാസത്തിനു കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന സഹായം തീർത്തും അപര്യാപ്തമാണ്.
ഓഖി നഷ്ടപരിഹാരത്തിനായി വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. സംസ്ഥാനം 7,340 കോടി രൂപയാണു കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ചിരിക്കുന്നതാകട്ടെ 169.63 കോടി രൂപ മാത്രം. ഒന്നും തരാത്തതിനു തുല്യമാണിത്. കേരളത്തേക്കാൾ കുറച്ചു നഷ്ടം നേരിട്ട തമിഴ്നാടിനു കേന്ദ്രം 133.05 കോടി രൂപ അനുവദിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് അല്പമെങ്കിലും ആശ്വാസമേകാൻ കേരള സർക്കാർ ചില പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവ നടപ്പാക്കാൻ കേന്ദ്രത്തിൽനിന്നു വളരെക്കൂടുതൽ ഫണ്ട് ആവശ്യമാണ്. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉദാരമായ നിലപാട് ഉണ്ടാകുമെന്നാണു കരുതിയത്. കൃത്യമായ കണക്കുകൾ സഹിതമാണു സംസ്ഥാനം സഹായം ആവശ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അനുവദിച്ചത് എത്ര തുച്ഛമായ തുക. പ്രകൃതിദുരന്തം, കൃഷിനാശം എന്നീ വിഭാഗങ്ങളിൽപ്പെടുത്തി സംസ്ഥാനങ്ങൾക്കുള്ള പൊതുസഹായമായാണ് ഇതു നൽകിയിട്ടുള്ളത്. വെള്ളപ്പൊക്ക ദുരിതാശ്വാസമായി ബിഹാറിന് 1711.66 കോടിയും ഗുജറാത്തിന് 1055.05 കോടിയും നൽകി.
ഓഖി ദുരന്തത്തിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പു കേന്ദ്രം തന്നിരുന്നുവെന്നും ഇല്ലെന്നും തർക്കമുണ്ടായി. ഏതായാലും മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു ലഭിച്ചില്ല. ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കാൻ വൈകിയതായിരുന്നു മറ്റൊരു വിവാദം. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ തങ്ങളുടെ വികാരം കുറെയൊക്കെ പ്രകടിപ്പിച്ചെങ്കിലും അത് ആളിക്കത്തിയില്ലെന്നത് ആശ്വാസം. തക്കസമയത്തു മുന്നറിയിപ്പു കിട്ടിയിരുന്നെങ്കിൽ കടലിൽ പോകുന്നതിൽനിന്നു മിക്കവരും പിന്തിരിഞ്ഞേനേ. കർശനമായ മുന്നറിയിപ്പ് ഉണ്ടായാലേ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതിരിക്കൂ. മറ്റു യാതൊരു വരുമാനമാർഗവും അവർക്കില്ലല്ലോ.
തീരദേശ ജനത കാലങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾ ഏറെയാണ്. തെരഞ്ഞെടുപ്പുകാലത്തല്ലാതെ രാഷ്ട്രീയക്കാർ അവരുടെ പ്രശ്നങ്ങളൊന്നും കേൾക്കാൻ സന്നദ്ധത കാട്ടില്ല. ഓഖി ദുരന്തം സംബന്ധിച്ച വിവാദങ്ങളും പരാതികളുമെല്ലാം ഇപ്പോൾ ഏറക്കുറെ കെട്ടടങ്ങി. എന്നാൽ, തീരദേശത്തിന്റെ ദുരിതം തുടരുകതന്നെയാണ്. ഭർത്താവു നഷ്ടപ്പെട്ടു കൈക്കുഞ്ഞുങ്ങളുമായി കഴിയുന്ന സ്ത്രീകളുടെയും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെയുമൊക്കെ ദുഃഖം വറ്റുന്നില്ല. ദുരിതബാധിതർക്കു സാധ്യമായ സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുന്ന കാര്യത്തിൽ കേരള സമൂഹത്തിന് ഒറ്റ മനസാണുള്ളത്. ഓഖിക്കു ശേഷമുള്ള ആഴ്ചകളിൽ അതു പ്രകടമായിരുന്നു. എല്ലാ വിഭാഗങ്ങളിലും പെട്ടവർ സഹായഹസ്തങ്ങൾ നീട്ടി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ധാരാളം നല്ല മനുഷ്യർ തീരദേശത്തേക്കു കടന്നുചെന്നു. ഇതൊക്കെ അവർക്കു ചെറിയ ആശ്വാസം പകർന്നുകൊടുത്തിട്ടുണ്ടാവും. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നു ചെറിയ ആശ്വാസമല്ല എത്തേണ്ടത്. ആ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുണ്ട്.
ഓഖി ദുരന്ത പശ്ചാത്തലത്തിൽ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ തീരദേശത്തിനുവേണ്ടി വൻതുക വകയിരുത്തിയിട്ടുണ്ട്. പദ്ധതികൾ നടപ്പായാൽ മാത്രമേ ജനങ്ങൾക്ക് അവ ബോധ്യമാകൂ. കാരണം പ്രഖ്യാപനങ്ങൾക്കനുസൃതമായി ഇവിടെ പദ്ധതികൾ നടപ്പാകാറില്ലല്ലോ. കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ശുഷ്കിച്ച ധനസഹായം പദ്ധതികളെ പ്രഖ്യാപനങ്ങൾ മാത്രമായി ഒതുക്കും. ദുരിതാശ്വാസം, ദുരന്തബാധിതരുടെ പുനരധിവാസം, തീരമേഖലയുടെ പുനർനിർമാണം എന്നിവയ്ക്കാണ് 7340 കോടി രൂപയുടെ പദ്ധതി സംസ്ഥാനം സമർപ്പിച്ചത്. മരിച്ചവരുടെ ആശ്രിതർക്കുള്ള പ്രത്യേക സഹായത്തിനായി 12.5 കോടി രൂപ, പരിക്കേറ്റു തൊഴിൽ ചെയ്യാൻ ശേഷിയില്ലാത്തവർക്കായി ഒന്നരക്കോടി രൂപ, മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ സഹായത്തിനായി 7.5 കോടി രൂപ എന്നിങ്ങനെ വളരെ കൃത്യമായ കണക്കുകളാണു സംസ്ഥാന സർക്കാർ നൽകിയിരുന്നത്. ഭവനനിർമാണത്തിനും വൈദ്യുതീകരണത്തിനുമാണു കൂടുതൽ സഹായം ചോദിച്ചത്. ഭവനനിർമാണത്തിന് 3003 കോടി രൂപ വേണ്ടിവരുമെന്നാണു കണക്കാക്കിയിരുന്നത്. സാമൂഹ്യക്ഷേമത്തിനായി 315 കോടി രൂപയും.
അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങൾ കൂടാതെ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനു കേന്ദ്രസഹായം കൂടിയേ തീരൂ. കേന്ദ്രം അനുവദിച്ചിരിക്കുന്ന തുക അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കുന്നതിനുപോലും തികയില്ല. കൂടുതൽ സഹായത്തിനുവേണ്ടി എല്ലാ രാഷ്ട്രീയ കക്ഷികളും നേതാക്കളും കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. അധ്വാനിച്ചു ജീവിക്കുന്ന ഒരു ജനത രാഷ്ട്രീയ നേതൃത്വത്തിനു മുന്നിൽ കൈ നീട്ടുന്നതു പിച്ചക്കാശിനുവേണ്ടിയല്ല; വിശപ്പടക്കാനും മക്കളെ വളർത്താനും സുരക്ഷിതമായ വീട്ടിൽ കിടന്നുറങ്ങാനുമുള്ള അവകാശത്തിനുവേണ്ടിയാണ്. പ്രകൃതിദുരന്തം കശക്കിയെറിഞ്ഞ ഒരു സമൂഹത്തിന് ഈ അവകാശങ്ങൾ വാങ്ങിക്കൊടുക്കാൻ എല്ലാവർക്കും കടമയുണ്ട്.
ചുഴലിക്കാറ്റിൽ മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്ക് 20 ലക്ഷം രൂപവീതം നഷ്ടപരിഹാരമാണു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ കേന്ദ്രസർക്കാരിൽനിന്നുള്ള വിഹിതമായ രണ്ടു ലക്ഷം രൂപ വീതവും ലഭിക്കും. കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിനു നിയമപ്രകാരം ഏഴു വർഷം കാത്തിരിക്കേണ്ടതുണ്ട്. ഇതിൽ ഇളവു വരുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം വിവിധ സർക്കാർ വകുപ്പുകളുടെ ഉത്സാഹം ആവശ്യമാണ്. പദ്ധതികൾ സാക്ഷാത്കരിക്കാൻ കേന്ദ്രത്തിന്റെ ഉദാരമായ സഹായം ഉണ്ടാകണം. നിലവിൽ കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം ആശാവഹമല്ല. റബർ നയം പോലുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടത്തുന്നില്ല. ഓഖി ദുരിതാശ്വാസത്തിനു കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന സഹായം തീർത്തും അപര്യാപ്തമാണ്.