മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ സണ്‍ഡേയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം. യുണൈറ്റഡ് ഒന്നിനെതിരേ രണ്ടു ഗോളിന് ചെല്‍സിയെ തോല്‍പ്പിച്ചു. ജയത്തോടെ യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്കു തിരിച്ചെത്തി. പകരക്കാരനായി ഇറങ്ങിയ ജെസെ ലിൻഗാർഡാണ് യുണൈറ്റഡിനു ജയമൊരു ക്കിയത്. 28 കളിയില്‍ യുണൈറ്റഡിന് 59 പോയിന്റാണുള്ളത്. കഴിഞ്ഞ ദിവസം വെസ്റ്റ്ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ച ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 72 പോയിന്റും മൂന്നാമതുള്ള ലിവര്‍പൂളിന് 57 പോയിന്റുമാണുള്ളത്. ചെല്‍സി അഞ്ചാം സ്ഥാനത്താണ്. ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള ജയത്തോടെ ടോട്ടനം നാലാം സ്ഥാനത്തെത്തി. 88-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ നേടിയ ഏക ഗോളിനാണ് ടോട്ടനം ജയിച്ചത്.
ഒരു ഗോളിനു പിന്നില്‍നിന്നശേഷമാണ് യുണൈറ്റഡ് വിജയത്തിലെത്തിയത്. ശക്തരുടെ പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തില്‍ ചെല്‍സിയുടെ മുന്നേറ്റത്തോടെയാണ് ഓള്‍ഡ് ട്രാഫോഡില്‍ മത്സരം ആരംഭിച്ചത്. എന്നാല്‍, 32-ാം മിനിറ്റില്‍ വില്യന് ചെല്‍സിയെ മുന്നിലെത്തിച്ചു.
യുണൈറ്റഡില്നിന്നുള്ള തിരിച്ചടി ആറു മിനിറ്റിനുശേഷമെത്തി. ആന്റോണി മാര്ഷണിലിന്റെ അസിസ്റ്റില്‍ ലുക്കാക്കുവിനു ഗോള്‍. സമനിലയോടെ ആദ്യ പകുതി തീര്‍ന്നു. രണ്ടാം പകുതിയില്‍ ലീഡിനായി ഇരുടീമും പൊരുതി. 64-ാം മിനിറ്റില്‍ മാര്‍ഷലിനു പകരം ജെസെ ലിന്‍ഗാര്‍ഡിനെ ഇറക്കി. ലിന്‍ഗാര്‍ഡിനെ ഇറക്കിയ ഹൊസെ മൗറിഞ്ഞോയുടെ തീരുമാനം ശരിയായി. 75-ാം മിനിറ്റില്‍ ലുക്കാക്കുവിന്റെ ക്രോസില്‍ ലിന്‍ഗാര്‍ഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു.
ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 72 പോയിന്റും മൂന്നാമതുള്ള ലിവര്‍പൂളിന് 57 പോയിന്റുമാണുള്ളത്. ചെല്‍സി അഞ്ചാം സ്ഥാനത്താണ്. ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള ജയത്തോടെ ടോട്ടനം നാലാം സ്ഥാനത്തെത്തി. 88-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ നേടിയ ഏക ഗോളിനാണ് ടോട്ടനം ജയിച്ചത്.
ഒരു ഗോളിനു പിന്നില്‍നിന്നശേഷമാണ് യുണൈറ്റഡ് വിജയത്തിലെത്തിയത്. ശക്തരുടെ പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തില്‍ ചെല്‍സിയുടെ മുന്നേറ്റത്തോടെയാണ് ഓള്‍ഡ് ട്രാഫോഡില്‍ മത്സരം ആരംഭിച്ചത്. എന്നാല്‍, 32-ാം മിനിറ്റില്‍ വില്യന് ചെല്‍സിയെ മുന്നിലെത്തിച്ചു.
യുണൈറ്റഡില്നിന്നുള്ള തിരിച്ചടി ആറു മിനിറ്റിനുശേഷമെത്തി. ആന്റോണി മാര്ഷണിലിന്റെ അസിസ്റ്റില്‍ ലുക്കാക്കുവിനു ഗോള്‍. സമനിലയോടെ ആദ്യ പകുതി തീര്‍ന്നു. രണ്ടാം പകുതിയില്‍ ലീഡിനായി ഇരുടീമും പൊരുതി. 64-ാം മിനിറ്റില്‍ മാര്‍ഷലിനു പകരം ജെസെ ലിന്‍ഗാര്‍ഡിനെ ഇറക്കി. ലിന്‍ഗാര്‍ഡിനെ ഇറക്കിയ ഹൊസെ മൗറിഞ്ഞോയുടെ തീരുമാനം ശരിയായി. 75-ാം മിനിറ്റില്‍ ലുക്കാക്കുവിന്റെ ക്രോസില്‍ ലിന്‍ഗാര്‍ഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു.