കൊച്ചി: എൻ.എൻ. മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയിൽ പെനാൽറ്റിയെ അഭിമുഖീകരിക്കുന്പോൾ ഒരു ഗോൾകീപ്പർ അനുഭവിക്കുന്ന ഏകാന്തതയെ മനോഹരമായി ആവിഷ്കരിക്കുന്നുണ്ട്. അതേ സമ്മർദം, നിർണായക സമയത്തു പെനാൽറ്റിയെടുക്കാൻ വരുന്ന ഓരോ താരത്തിനുമുണ്ട്. അവിടെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്നവർ വിജയികളാകും, പിഴച്ചുപോകുന്നവർ എന്നും വേട്ടയാടപ്പെടും. കറേജ് പെക്കൂസൻ എന്ന ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയെ നയിച്ച ഹീറോ ഒരു നിമിഷംകൊണ്ടു വെറുക്കപ്പെട്ടവനായി. 54-ാം മിനിറ്റിലെ ആ പെനാൽറ്റി കരണ്‍ജിത്തിന്റെ കൈകളിലേക്ക് അടിച്ചുകൊടുന്പോൾ പെക്കൂസണ് വിട്ടുകളഞ്ഞത് ഒരു ജയം മാത്രമല്ല, പ്ലേഓഫ് എന്ന സ്വപ്നംകൂടിയാണ്. ഗാലറിയിൽ നിറഞ്ഞ മഞ്ഞക്കടലിനു കണ്ണീർ ബാക്കിയാക്കി ചെന്നൈയിൻ എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിനു വിരസമായ ഗോൾരഹിത സമനില.
മഞ്ഞപ്പടയുടെ നിരന്തര ആക്രമണങ്ങൾക്കു മുന്നിൽ ചോരാത്ത കൈകളുമായി നിന്ന കരണ്ജിത്തായിരുന്നു ഗോൾ നേട്ടത്തിനു തടസമായി നിന്നത്. ഗോവയുടെയും ജംഷഡ്പുരിന്റെയും മുംബൈയുടെയുമെല്ലാം മത്സരഫലങ്ങളുടെ അടിസ്ഥാനത്തിലാണു ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള ഭാവി.
മഞ്ഞക്കൂട്ടത്തിന് നിരാശ
ചെന്നൈയിൻ എഫ്സിയുടെ നിയന്ത്രണത്തോടെയാണു കളിക്കു തുടക്കമായത്. പാസിംഗ് ഗെയിമിലൂടെ ബ്ലാസ്റ്റേഴ്സ് താരങ്ങളെ അലോസരപ്പെടുത്താനാണു ജെജെയും സംഘവും ശ്രമിച്ചത്. എങ്കിലും, ചെന്നൈയിൻ നീക്കങ്ങൾക്കിടെ ബ്ലാസ്റ്റേഴ്സ് ചില കൗണ്ടർ അറ്റാക്കുകൾ നടത്തി. വിനീതിന്റെ കനത്ത ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിത്തെറിച്ചതുകണ്ട് ഗാലറി നിശബ്ദമായി. കറേജ് പെക്കൂസന്റെ കനത്ത ലോംഗ് റേഞ്ചർ തടുത്തിട്ട ചെന്നൈയിൻ ഗോൾകീപ്പർ കരണ്‍ജിത്ത് സിംഗിനു പിഴച്ചു. റീബൗണ്ട് ചെയ്തുവന്ന പന്തിനെ ഗോളിലേക്കു തിരിച്ചുവിടാൻ വിനീതിനായില്ല.
ഇതിനുശേഷം 30-ാം മിനിറ്റിലാണു കളിയിൽ അൽപം ചൂടും ചൂരും പകർന്ന നിമിഷങ്ങൾ പിറന്നത്. ജാക്കിചന്ദ് ഇടതു വിംഗിൽനിന്നു തൊടുത്ത കോർണർ കരണ്‍ജിത്ത് തട്ടിയറ്റിയെങ്കിലും പന്തു വന്നതു ബെർബയുടെ കാലുകളിൽ.
പഴയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കാലുകളിൽനിന്നു വെടിയുണ്ട കണക്കെ പാഞ്ഞ ഷോട്ട് ചെന്നൈയിൻ പ്രതിരോധ മതിലിൽ തട്ടി വീണ്ടും പുറത്തേക്ക്. തുടർന്നു കിട്ടിയ കോർണറിൽ ബെർബ തലവച്ചെങ്കിലും കൊച്ചിയിലെ താരത്തിന്റെ ആദ്യ ഗോൾ ആഘോഷിക്കാൻ ആരാധകർക്ക് ഇത്തവണയും സാധിച്ചില്ല.
പെനാൽറ്റി നഷ്ടം
രണ്ടാം പകുതിയിൽ വിജയിക്കണമെന്ന വാശിയോടെ മഞ്ഞപ്പട ചെന്നൈയിൻ ഗോൾമുഖത്തേക്ക് ഇരന്പിയെത്തി. 51-ാം മിനിറ്റിൽ വെസ് ബ്രൗണിന്റെ ലോംഗ് ബോൾ നെഞ്ചെത്തെടുത്തു ഗുജോണ്‍ ബാൽഡ്വിൻസണ് ഒറ്റയ്ക്കു ചെന്നൈയിൻ താരങ്ങളെ കടന്നു മുന്നേറി. ബിക്രംജിത്തിനെയും സെറീനോയെയും കാഴ്ചക്കാരാക്കിയ ആ നീക്കത്തിനൊടുവിൽ ഗുജോണെ ജെറി ലാൽറിസുവാല ബോക്സിനുള്ളിൽ ഫൗൾ ചെയ്തു. റഫറിയുടെ പെനാൽറ്റി വിസിൽ മുഴക്കിയതോടെ ഗാലറിയിൽ എങ്ങും ഉത്സവമേളങ്ങൾ ഉയർന്നു. നിറഞ്ഞ ആരവങ്ങൾക്കിടെ പെനാൽറ്റിയെടുത്ത പെക്കൂസന്റെ ദുർബലമായ ഷോട്ട് കരണ്‍ജിത്ത് തട്ടിയകറ്റി. സ്റ്റേഡിയം ഒന്നടങ്കം നിശബ്ദം, മഞ്ഞപ്പടയുടെ മുഖം വിവർണമായി.
ലിഡ് നേടാൻ കൈക്കുന്പളിൽ ലഭിച്ച അവസരം തുലച്ചു കളഞ്ഞതിന്റെ നിരാശ പിന്നീടുള്ള നീക്കങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്സ് നിരയിൽ പ്രകടമായി. 76-ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ അവസരം ലഭിച്ചെങ്കിലും വിനീത് അത് കളഞ്ഞുകുളിച്ചു. ഇത്തവണയും ഗുജോണിന്റെ പ്രതിഭയുടെ വിലയായിരുന്നു വെളിപ്പെട്ടത്. 81-ാം മിനിറ്റിൽ വീണ്ടും ഐസ്ലൻഡ് താരം കരണ്‍ജിത്തിനെ പരീക്ഷിച്ചു. പക്ഷേ, ഭാഗ്യം ഗുജോണിന്റെ കളിമികവിനെ ഒരു ഗോൾകൊണ്ട് അടയാളപ്പെടുത്താൻ അനുവദിച്ചില്ല. അവസരങ്ങളുടെ പേമാരിയുണ്ടായിട്ടും ഒന്നും മുതലാക്കാതിരുന്ന വിനീതിനും പെക്കൂസനുമെല്ലാം സ്വയം പഴിക്കാം. കലിപ്പടക്കാൻ കഴിയാതെ മഞ്ഞപ്പടയക്കു സീസണിലെ ഏഴാം സമനില!
ബിബിൻ ബാബു
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ബംഗളൂരു 16 11 1 4 34
പൂന 16 9 2 5 29
ചെന്നൈയിൻ 17 8 5 4 29
ജംഷഡ്പുർ 16 7 5 4 26
കേരള ബ്ലാസ്റ്റേഴ്സ് 17 6 7 4 25
മുംബൈ 16 7 2 7 23
ഗോവ 15 6 3 6 21
എടികെ 15 3 4 8 13
ഡൽഹി 15 3 3 9 12
നോർത്ത് ഈസ്റ്റ് 17 3 2 12 11
മഞ്ഞപ്പടയുടെ നിരന്തര ആക്രമണങ്ങൾക്കു മുന്നിൽ ചോരാത്ത കൈകളുമായി നിന്ന കരണ്ജിത്തായിരുന്നു ഗോൾ നേട്ടത്തിനു തടസമായി നിന്നത്. ഗോവയുടെയും ജംഷഡ്പുരിന്റെയും മുംബൈയുടെയുമെല്ലാം മത്സരഫലങ്ങളുടെ അടിസ്ഥാനത്തിലാണു ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള ഭാവി.
മഞ്ഞക്കൂട്ടത്തിന് നിരാശ
ചെന്നൈയിൻ എഫ്സിയുടെ നിയന്ത്രണത്തോടെയാണു കളിക്കു തുടക്കമായത്. പാസിംഗ് ഗെയിമിലൂടെ ബ്ലാസ്റ്റേഴ്സ് താരങ്ങളെ അലോസരപ്പെടുത്താനാണു ജെജെയും സംഘവും ശ്രമിച്ചത്. എങ്കിലും, ചെന്നൈയിൻ നീക്കങ്ങൾക്കിടെ ബ്ലാസ്റ്റേഴ്സ് ചില കൗണ്ടർ അറ്റാക്കുകൾ നടത്തി. വിനീതിന്റെ കനത്ത ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിത്തെറിച്ചതുകണ്ട് ഗാലറി നിശബ്ദമായി. കറേജ് പെക്കൂസന്റെ കനത്ത ലോംഗ് റേഞ്ചർ തടുത്തിട്ട ചെന്നൈയിൻ ഗോൾകീപ്പർ കരണ്‍ജിത്ത് സിംഗിനു പിഴച്ചു. റീബൗണ്ട് ചെയ്തുവന്ന പന്തിനെ ഗോളിലേക്കു തിരിച്ചുവിടാൻ വിനീതിനായില്ല.
ഇതിനുശേഷം 30-ാം മിനിറ്റിലാണു കളിയിൽ അൽപം ചൂടും ചൂരും പകർന്ന നിമിഷങ്ങൾ പിറന്നത്. ജാക്കിചന്ദ് ഇടതു വിംഗിൽനിന്നു തൊടുത്ത കോർണർ കരണ്‍ജിത്ത് തട്ടിയറ്റിയെങ്കിലും പന്തു വന്നതു ബെർബയുടെ കാലുകളിൽ.
പഴയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കാലുകളിൽനിന്നു വെടിയുണ്ട കണക്കെ പാഞ്ഞ ഷോട്ട് ചെന്നൈയിൻ പ്രതിരോധ മതിലിൽ തട്ടി വീണ്ടും പുറത്തേക്ക്. തുടർന്നു കിട്ടിയ കോർണറിൽ ബെർബ തലവച്ചെങ്കിലും കൊച്ചിയിലെ താരത്തിന്റെ ആദ്യ ഗോൾ ആഘോഷിക്കാൻ ആരാധകർക്ക് ഇത്തവണയും സാധിച്ചില്ല.
പെനാൽറ്റി നഷ്ടം
രണ്ടാം പകുതിയിൽ വിജയിക്കണമെന്ന വാശിയോടെ മഞ്ഞപ്പട ചെന്നൈയിൻ ഗോൾമുഖത്തേക്ക് ഇരന്പിയെത്തി. 51-ാം മിനിറ്റിൽ വെസ് ബ്രൗണിന്റെ ലോംഗ് ബോൾ നെഞ്ചെത്തെടുത്തു ഗുജോണ്‍ ബാൽഡ്വിൻസണ് ഒറ്റയ്ക്കു ചെന്നൈയിൻ താരങ്ങളെ കടന്നു മുന്നേറി. ബിക്രംജിത്തിനെയും സെറീനോയെയും കാഴ്ചക്കാരാക്കിയ ആ നീക്കത്തിനൊടുവിൽ ഗുജോണെ ജെറി ലാൽറിസുവാല ബോക്സിനുള്ളിൽ ഫൗൾ ചെയ്തു. റഫറിയുടെ പെനാൽറ്റി വിസിൽ മുഴക്കിയതോടെ ഗാലറിയിൽ എങ്ങും ഉത്സവമേളങ്ങൾ ഉയർന്നു. നിറഞ്ഞ ആരവങ്ങൾക്കിടെ പെനാൽറ്റിയെടുത്ത പെക്കൂസന്റെ ദുർബലമായ ഷോട്ട് കരണ്‍ജിത്ത് തട്ടിയകറ്റി. സ്റ്റേഡിയം ഒന്നടങ്കം നിശബ്ദം, മഞ്ഞപ്പടയുടെ മുഖം വിവർണമായി.
ലിഡ് നേടാൻ കൈക്കുന്പളിൽ ലഭിച്ച അവസരം തുലച്ചു കളഞ്ഞതിന്റെ നിരാശ പിന്നീടുള്ള നീക്കങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്സ് നിരയിൽ പ്രകടമായി. 76-ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ അവസരം ലഭിച്ചെങ്കിലും വിനീത് അത് കളഞ്ഞുകുളിച്ചു. ഇത്തവണയും ഗുജോണിന്റെ പ്രതിഭയുടെ വിലയായിരുന്നു വെളിപ്പെട്ടത്. 81-ാം മിനിറ്റിൽ വീണ്ടും ഐസ്ലൻഡ് താരം കരണ്‍ജിത്തിനെ പരീക്ഷിച്ചു. പക്ഷേ, ഭാഗ്യം ഗുജോണിന്റെ കളിമികവിനെ ഒരു ഗോൾകൊണ്ട് അടയാളപ്പെടുത്താൻ അനുവദിച്ചില്ല. അവസരങ്ങളുടെ പേമാരിയുണ്ടായിട്ടും ഒന്നും മുതലാക്കാതിരുന്ന വിനീതിനും പെക്കൂസനുമെല്ലാം സ്വയം പഴിക്കാം. കലിപ്പടക്കാൻ കഴിയാതെ മഞ്ഞപ്പടയക്കു സീസണിലെ ഏഴാം സമനില!
ബിബിൻ ബാബു
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ബംഗളൂരു 16 11 1 4 34
പൂന 16 9 2 5 29
ചെന്നൈയിൻ 17 8 5 4 29
ജംഷഡ്പുർ 16 7 5 4 26
കേരള ബ്ലാസ്റ്റേഴ്സ് 17 6 7 4 25
മുംബൈ 16 7 2 7 23
ഗോവ 15 6 3 6 21
എടികെ 15 3 4 8 13
ഡൽഹി 15 3 3 9 12
നോർത്ത് ഈസ്റ്റ് 17 3 2 12 11