കോഴിക്കോട്: ദേശീയ സീനിയർ വോളി പുരുഷവിഭാഗത്തിൽ ആന്ധ്രപ്രദേശ് തീര്‍ത്ത പ്രതിരോധത്തിനു മുന്നില്‍ പതറിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍നിന്നും തുടര്‍ച്ചയായി രണ്ടാം ദിനവും വിജയിച്ചതോടെ കേരളം ക്വാര്‍ട്ടറില്‍. ആന്ധ്രപ്രദേശിനെതിരേ മൂന്നുസെറ്റുകളിലും ഏകപക്ഷീയമായ വിജയമാണു കേരളം നേടിയത്. സ്കോര്‍: 27-25, 25-23, 25-15. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ വനിതാ ടീം ഉത്തര്‍പ്രദേശിനെ നിഷ്പ്രയാസം കീഴടക്കിയാണ് (25-15, 25-10, 25-14 ) ക്വാര്‍ട്ടറിലെത്തിയത്.
പുരുഷ വിഭാഗം മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ വെല്ലുവിളിയായിരുന്നു ആന്ധ്രപ്രദേശ് ഉയര്‍ത്തിയത്. ആദ്യം സ്കോര്‍ ചെയ്തു മുന്നേറിയ കേരളത്തിനൊപ്പം 9-9 , 15-15, 18-18, 23-23,24-24 പോയിന്റുമായി ആന്ധ്രയെത്തി. 24-25 ന് കേരളത്തെ പിറകിലാക്കി ആദ്യ സെറ്റ് നേടി വിജയത്തിലേക്കു കുതിച്ച ആന്ധ്രയെ പി. രോഹിത്തിന്റെ സെര്‍വിലൂടെയാണ് കീഴടക്കിയത്. 27 പോയിന്റ് വരെ ആദ്യ സെറ്റ് നീണ്ടു. ക്യാപ്റ്റന്‍ ജെറോം വിനീതും വിപിന്‍ എം. ജോര്‍ജും അജിത് ലാലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത് . ആന്ധ്രപ്രദേശിന്റെ സര്വുകളിലെ പിഴവുകളും കേരളത്തിന്റെ ലീഡ് ഉയര്‍ത്തി. ജെറോമും ജി.എസ്. അഖിനും തീര്‍ത്ത പ്രതിരോധത്തിനു മുന്നില്‍ ആന്ധ്രയുടെ പോയിന്റുകൾ വീണുടഞ്ഞു. സെറ്റ് പോയിന്റില്‍ ഒപ്പത്തിനൊപ്പമെത്തിയ കേരളത്തിനു പി. രോഹിത്തിന്റെ അവസാനത്തെ രണ്ടു സര്വുകളിലൂടെയാണ് വിജയിക്കാനായത്.
രണ്ടാമത്തെ സെറ്റിലും കേരളവും ആന്ധ്രയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. വിപിന്‍, ജെറോം, അഖിന്, കെ.എസ്. രതീഷ് എന്നിവരുടെ ഫിനിഷിംഗിനു മുന്നില്‍ ആന്ധ്ര പൂര്‍ണമായും കീഴടങ്ങുകയായിരുന്നു. രണ്ടാമത്തെ സെറ്റില്‍ രോഹിത്തിന്റെ ബ്ലോക്കും ആന്ധ്രയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. 10-10 ന് സമനില പിടിച്ച അന്ധ്ര 10-11 ന് മുന്നിലെത്തി. ആന്ധ്രയുടെ ലീഡിനൊപ്പം ഉയരാന്‍ കഴിയാതിരുന്നപ്പോള്‍ യുവതാരം അജിത്ലാലിന് പകരം മുതിര്‍ന്ന താരം കെ.എസ്. രതീഷിനെ കളത്തിലിറക്കി. 17-20 വരെ പിന്നില്‍ പോയിരുന്ന കേരളം 20-20 സമനില പിടിച്ചു. 22-21 ന് മുന്നിലെത്തുകയും ചെയ്തു. 25-23 ന് കേരളം രണ്ടാം സെറ്റും നേടി. രണ്ടു സെറ്റുകളിലും ഇഞ്ചോടിഞ്ച് പോരാടിയ ആന്ധ്രപ്രദേശ് മൂന്നാമത്തെ സെറ്റില്‍ പൂര്‍ണമായും തളര്‍ന്നു. ആദ്യ സെറ്റുകളില്‍ കേരളത്തിനെതിരേ ശക്തമായ പ്രകടനം കാഴ്ചവച്ച ആന്ധ്രപ്രദേശിന്റെ ടി. നരേഷിനേറ്റ പരിക്ക് ആന്ധ്രയെ പതനത്തിലെത്തിച്ചു. മൂന്നാമത്തെ സെറ്റു തുടങ്ങി കേരളം ആദ്യ മൂന്നു പോയിന്റുകള്‍ നേടിയപ്പോഴായിരുന്നു നരേഷിനു പരിക്കേറ്റത്. കളിക്കളത്തില്‍നിന്നു നരേഷ് പിന്‍വാങ്ങിയതോടെ ആന്ധ്രയുടെ പ്രതിരോധം ആടിയുലഞ്ഞു.
ദുര്‍ബലരായ ഉത്തര്‍പ്രദേശിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കേരളത്തിന്റെ വനിതാ ടീം വിജയം കൈവരിച്ചത്. മത്സരത്തിന്റെ ഒരുഘട്ടത്തില്‍പോലും എതിരാളികള്‍ക്ക് അവസരം നല്‍കാതിരുന്ന ആതിഥേയര്‍ ഗ്രൂപ്പ് ബിയില്‍ അനായാസം ജയിച്ചുകയറുകയായിരുന്നു. അഞ്ജു ബാലകൃഷ്ണനും ക്യാപ്റ്റന്‍ അഞ്ജുമോളും കളം നിറഞ്ഞ് കളിച്ചതോടെ ഉത്തര്‍പ്രദേശ് പതറി. തുടര്‍ച്ചയായി സെര്‍വ് പോയിന്റുകള്‍ നേടി എന്‍.എസ്. ശരണ്യയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നാംസെറ്റില്‍ മാത്രമാണ് യുപി ടീം ലീഡ് നേടിയത്.
പുരുഷ വിഭാഗം മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ വെല്ലുവിളിയായിരുന്നു ആന്ധ്രപ്രദേശ് ഉയര്‍ത്തിയത്. ആദ്യം സ്കോര്‍ ചെയ്തു മുന്നേറിയ കേരളത്തിനൊപ്പം 9-9 , 15-15, 18-18, 23-23,24-24 പോയിന്റുമായി ആന്ധ്രയെത്തി. 24-25 ന് കേരളത്തെ പിറകിലാക്കി ആദ്യ സെറ്റ് നേടി വിജയത്തിലേക്കു കുതിച്ച ആന്ധ്രയെ പി. രോഹിത്തിന്റെ സെര്‍വിലൂടെയാണ് കീഴടക്കിയത്. 27 പോയിന്റ് വരെ ആദ്യ സെറ്റ് നീണ്ടു. ക്യാപ്റ്റന്‍ ജെറോം വിനീതും വിപിന്‍ എം. ജോര്‍ജും അജിത് ലാലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത് . ആന്ധ്രപ്രദേശിന്റെ സര്വുകളിലെ പിഴവുകളും കേരളത്തിന്റെ ലീഡ് ഉയര്‍ത്തി. ജെറോമും ജി.എസ്. അഖിനും തീര്‍ത്ത പ്രതിരോധത്തിനു മുന്നില്‍ ആന്ധ്രയുടെ പോയിന്റുകൾ വീണുടഞ്ഞു. സെറ്റ് പോയിന്റില്‍ ഒപ്പത്തിനൊപ്പമെത്തിയ കേരളത്തിനു പി. രോഹിത്തിന്റെ അവസാനത്തെ രണ്ടു സര്വുകളിലൂടെയാണ് വിജയിക്കാനായത്.
രണ്ടാമത്തെ സെറ്റിലും കേരളവും ആന്ധ്രയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. വിപിന്‍, ജെറോം, അഖിന്, കെ.എസ്. രതീഷ് എന്നിവരുടെ ഫിനിഷിംഗിനു മുന്നില്‍ ആന്ധ്ര പൂര്‍ണമായും കീഴടങ്ങുകയായിരുന്നു. രണ്ടാമത്തെ സെറ്റില്‍ രോഹിത്തിന്റെ ബ്ലോക്കും ആന്ധ്രയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. 10-10 ന് സമനില പിടിച്ച അന്ധ്ര 10-11 ന് മുന്നിലെത്തി. ആന്ധ്രയുടെ ലീഡിനൊപ്പം ഉയരാന്‍ കഴിയാതിരുന്നപ്പോള്‍ യുവതാരം അജിത്ലാലിന് പകരം മുതിര്‍ന്ന താരം കെ.എസ്. രതീഷിനെ കളത്തിലിറക്കി. 17-20 വരെ പിന്നില്‍ പോയിരുന്ന കേരളം 20-20 സമനില പിടിച്ചു. 22-21 ന് മുന്നിലെത്തുകയും ചെയ്തു. 25-23 ന് കേരളം രണ്ടാം സെറ്റും നേടി. രണ്ടു സെറ്റുകളിലും ഇഞ്ചോടിഞ്ച് പോരാടിയ ആന്ധ്രപ്രദേശ് മൂന്നാമത്തെ സെറ്റില്‍ പൂര്‍ണമായും തളര്‍ന്നു. ആദ്യ സെറ്റുകളില്‍ കേരളത്തിനെതിരേ ശക്തമായ പ്രകടനം കാഴ്ചവച്ച ആന്ധ്രപ്രദേശിന്റെ ടി. നരേഷിനേറ്റ പരിക്ക് ആന്ധ്രയെ പതനത്തിലെത്തിച്ചു. മൂന്നാമത്തെ സെറ്റു തുടങ്ങി കേരളം ആദ്യ മൂന്നു പോയിന്റുകള്‍ നേടിയപ്പോഴായിരുന്നു നരേഷിനു പരിക്കേറ്റത്. കളിക്കളത്തില്‍നിന്നു നരേഷ് പിന്‍വാങ്ങിയതോടെ ആന്ധ്രയുടെ പ്രതിരോധം ആടിയുലഞ്ഞു.
ദുര്‍ബലരായ ഉത്തര്‍പ്രദേശിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കേരളത്തിന്റെ വനിതാ ടീം വിജയം കൈവരിച്ചത്. മത്സരത്തിന്റെ ഒരുഘട്ടത്തില്‍പോലും എതിരാളികള്‍ക്ക് അവസരം നല്‍കാതിരുന്ന ആതിഥേയര്‍ ഗ്രൂപ്പ് ബിയില്‍ അനായാസം ജയിച്ചുകയറുകയായിരുന്നു. അഞ്ജു ബാലകൃഷ്ണനും ക്യാപ്റ്റന്‍ അഞ്ജുമോളും കളം നിറഞ്ഞ് കളിച്ചതോടെ ഉത്തര്‍പ്രദേശ് പതറി. തുടര്‍ച്ചയായി സെര്‍വ് പോയിന്റുകള്‍ നേടി എന്‍.എസ്. ശരണ്യയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നാംസെറ്റില്‍ മാത്രമാണ് യുപി ടീം ലീഡ് നേടിയത്.