മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷം മൂന്ന് ഗോൾ മടക്കി ലെഗാനസിനെതിരേ റയൽ മാഡ്രിഡിന് എവേ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് റയൽ കളത്തിലിറങ്ങിയത്. സെർജിയോ റാമോസിന്റെ അവസാന മിനിറ്റിലെ പെനാൽറ്റി ഗോളാണ് റയലിന്റെ ജയം 3-1ൽ എത്തിച്ചത്.
യുനായ് ബുസ്റ്റിൻസയിലൂടെ ആറാം മിനിറ്റിൽ ലെഗാനസ് മുന്നിൽ കടന്നു. എന്നാൽ, 11-ാം മിനിറ്റിൽ ലൂകാസ് വസ്ക്വസ് മികച്ചൊരു ഗോളിലൂടെ റയലിനെ ഒപ്പമെത്തിച്ചു. 29-ാം മിനിറ്റിൽ കാസെമിറോയിലൂടെ റയൽ 2-1ന്റെ ലീഡ് സ്വന്തമാക്കി. 90-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റാമോസ് റയലിന്റെ പട്ടിക പൂർത്തിയാക്കി.
ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് റയൽ എത്തി. 24 മത്സരങ്ങളിൽനിന്ന് 48 പോയിന്റാണ് റയലിനുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് 62 പോയിന്റുമായി ബാഴ്സലോണയും 55 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
യുനായ് ബുസ്റ്റിൻസയിലൂടെ ആറാം മിനിറ്റിൽ ലെഗാനസ് മുന്നിൽ കടന്നു. എന്നാൽ, 11-ാം മിനിറ്റിൽ ലൂകാസ് വസ്ക്വസ് മികച്ചൊരു ഗോളിലൂടെ റയലിനെ ഒപ്പമെത്തിച്ചു. 29-ാം മിനിറ്റിൽ കാസെമിറോയിലൂടെ റയൽ 2-1ന്റെ ലീഡ് സ്വന്തമാക്കി. 90-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റാമോസ് റയലിന്റെ പട്ടിക പൂർത്തിയാക്കി.
ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് റയൽ എത്തി. 24 മത്സരങ്ങളിൽനിന്ന് 48 പോയിന്റാണ് റയലിനുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് 62 പോയിന്റുമായി ബാഴ്സലോണയും 55 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.