മ്യൂണിക്ക്: ചാന്പ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടറിൽ ബയേണ്‍ മ്യൂണിക്ക് 5-0ന് ബെസിക്റ്റാസിനെ കീഴടക്കി. സ്കോർ സൂചിപ്പിക്കുന്നതുപോലെ തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. തോമസ് മ്യൂളർ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരുടെ ഇരട്ട ഗോളുകളാണ് ബയേണിന്റെ വന്പൻ ജയത്തിനു വഴിമരുന്നിട്ടത്. ആദ്യമായി നോക്കൗട്ട് കളിക്കുന്ന തുർക്കി ക്ലബ് എന്ന ഖ്യാതിയുമായെത്തിയ ബെസിക്റ്റാസിന് 16-ാം മിനിറ്റിൽ ഡൊമാഗോജ് വിഡ ചുവപ്പ് കാർഡ് കണ്ടു പുറത്തായത് കനത്ത പ്രഹരമായി. തുടർന്ന് കളിയുടെ ഒരു ഭാഗത്തും തുർക്കി ക്ലബിനെ കാണാൻ സാധിച്ചില്ല.
43, 66 മിനിറ്റുകളിലായിരുന്നു മ്യൂളറിന്റെ ഗോളുകൾ. 79, 88 മിനിറ്റുകളിൽ ലെവൻഡോവ്സ്കിയും ലക്ഷ്യംകണ്ടു. 53-ാം മിനിറ്റിൽ കിങ്സ്ലി കോമാനാണ് ജർമൻ ക്ലബിന്റെ ഗോൾപട്ടികയിൽ പേരുചേർത്ത മറ്റൊരു താരം. ബയേണിന്റെ തുടർച്ചയായ 14-ാം വിജയമാണിത്. സ്വന്തം തട്ടകത്തിൽ 12-ാമത്തേതും. ചാന്പ്യൻസ് ലീഗിൽ ബയേണ്‍ കളിച്ച 21 ഹോം മത്സരങ്ങളിൽ 20ൽ ജയിച്ചു.
43, 66 മിനിറ്റുകളിലായിരുന്നു മ്യൂളറിന്റെ ഗോളുകൾ. 79, 88 മിനിറ്റുകളിൽ ലെവൻഡോവ്സ്കിയും ലക്ഷ്യംകണ്ടു. 53-ാം മിനിറ്റിൽ കിങ്സ്ലി കോമാനാണ് ജർമൻ ക്ലബിന്റെ ഗോൾപട്ടികയിൽ പേരുചേർത്ത മറ്റൊരു താരം. ബയേണിന്റെ തുടർച്ചയായ 14-ാം വിജയമാണിത്. സ്വന്തം തട്ടകത്തിൽ 12-ാമത്തേതും. ചാന്പ്യൻസ് ലീഗിൽ ബയേണ്‍ കളിച്ച 21 ഹോം മത്സരങ്ങളിൽ 20ൽ ജയിച്ചു.