മാഡ്രിഡ്/മിലാൻ: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് വന്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്പാനിഷ് നിരയായ സെവിയ്യയ്ക്കെതിരേ ഇറങ്ങും. മറ്റൊരു മത്സരത്തിൽ യുക്രെയ്ൻ ക്ലബ് ഷാക്തർ ഡോണെറ്റ്സ്ക് ഇറ്റാലിയൻ ലീഗിൽനിന്നുള്ള എഎസ് റോമയുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 1.15 മുതലാണ് രണ്ട് മത്സരങ്ങളും.
ഹൊസെ മൗറീഞ്ഞോയുടെ ശിക്ഷണത്തിലിറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതാദ്യമായാണ് ചാന്പ്യൻസ് ലീഗിൽ സെവിയ്യയുമായി ഏറ്റുമുട്ടുന്നത്. 2016, 2017 വർഷങ്ങളിലെ യൂറോപ്പ ലീഗ് ചാന്പ്യന്മാരാണ് ഇരു ടീമുകളും. 2016ൽ സെവിയ്യയും 2017ൽ യുണൈറ്റഡും യൂറോപ്പ ലീഗ് സ്വന്തമാക്കിയിരുന്നു. മൗറീഞ്ഞോ സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്നപ്പോൾ സെവിയ്യയ്ക്കെതിരേ ഏഴ് ജയം നേടിയിരുന്നു. ഒരു മത്സരത്തിൽ മാത്രമേ പരാജയപ്പെട്ടിരുന്നുള്ളൂ.
റോമ - ഷാക്തർ പോരാട്ടത്തിൽ മുൻതൂക്കം യുക്രെയ്ൻ ക്ലബ്ബിനാണ്. നാല് തവണ ഏറ്റുമുട്ടിയതിൽ മൂന്ന് വിജയം ഷാക്തറിനായിരുന്നു. ഒരു തവണമാത്രമാണ് റോമയ്ക്ക് വിജയം കണ്ടെത്താനായത്. 2010-11 പ്രീക്വാർട്ടറിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഷാക്തറിനായിരുന്നു. ഇരു വശവും പ്രീക്വാർട്ടറിൽ അവസാനമായി ഏറ്റുമുട്ടിയതും അന്നാണ്.
ഹൊസെ മൗറീഞ്ഞോയുടെ ശിക്ഷണത്തിലിറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതാദ്യമായാണ് ചാന്പ്യൻസ് ലീഗിൽ സെവിയ്യയുമായി ഏറ്റുമുട്ടുന്നത്. 2016, 2017 വർഷങ്ങളിലെ യൂറോപ്പ ലീഗ് ചാന്പ്യന്മാരാണ് ഇരു ടീമുകളും. 2016ൽ സെവിയ്യയും 2017ൽ യുണൈറ്റഡും യൂറോപ്പ ലീഗ് സ്വന്തമാക്കിയിരുന്നു. മൗറീഞ്ഞോ സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്നപ്പോൾ സെവിയ്യയ്ക്കെതിരേ ഏഴ് ജയം നേടിയിരുന്നു. ഒരു മത്സരത്തിൽ മാത്രമേ പരാജയപ്പെട്ടിരുന്നുള്ളൂ.
റോമ - ഷാക്തർ പോരാട്ടത്തിൽ മുൻതൂക്കം യുക്രെയ്ൻ ക്ലബ്ബിനാണ്. നാല് തവണ ഏറ്റുമുട്ടിയതിൽ മൂന്ന് വിജയം ഷാക്തറിനായിരുന്നു. ഒരു തവണമാത്രമാണ് റോമയ്ക്ക് വിജയം കണ്ടെത്താനായത്. 2010-11 പ്രീക്വാർട്ടറിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഷാക്തറിനായിരുന്നു. ഇരു വശവും പ്രീക്വാർട്ടറിൽ അവസാനമായി ഏറ്റുമുട്ടിയതും അന്നാണ്.