മാഡ്രിഡ്: സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന്റെ ഗോളടിമേളം. എട്ട് ഗോൾ പിറന്ന മത്സരത്തിൽ റയൽ 5-3ന് റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി. മാർകോ അസൻസിയോ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസെമയും സെർജിയോ റാമോസും ലക്ഷ്യംകണ്ടു.
ചാന്പ്യൻസ് ലീഗിൽ പിഎസ്ജിയെ 3-1നു തകർത്തതിനുപിന്നാലെ ബെറ്റിസിനെതിരായ ഗോളടിമേളത്തിലൂടെ ലാ ലിഗയിൽ സ്ഥാനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സിനദീൻ സിദ്ദാനും ശിഷ്യരും. 11, 59 മിനിറ്റുകളിലായിരുന്നു അസൻസിയോയുടെ ഗോളുകൾ. 50-ാം മിനിറ്റിൽ റാമോസും 65-ാം മിനിറ്റിൽ റൊണാൾഡോയും ഇഞ്ചുറിടൈമിൽ ബെൻസെമയും റയലിനായി ഗോൾവല കുലുക്കി. ബെറ്റിസിനായി അസിയ മാൻഡി (33-ാം മിനിറ്റ്), സെർജിയോ ലിയോണ്‍ (85-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്. 37-ാം മിനിറ്റിൽ നാച്ചോയുടെ സെൽഫ് ഗോളായിരുന്നു റയലിന്റെ വലയിൽ കയറിയ മറ്റൊന്ന്.
ചാന്പ്യൻസ് ലീഗിൽ പിഎസ്ജിയെ 3-1നു തകർത്തതിനുപിന്നാലെ ബെറ്റിസിനെതിരായ ഗോളടിമേളത്തിലൂടെ ലാ ലിഗയിൽ സ്ഥാനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സിനദീൻ സിദ്ദാനും ശിഷ്യരും. 11, 59 മിനിറ്റുകളിലായിരുന്നു അസൻസിയോയുടെ ഗോളുകൾ. 50-ാം മിനിറ്റിൽ റാമോസും 65-ാം മിനിറ്റിൽ റൊണാൾഡോയും ഇഞ്ചുറിടൈമിൽ ബെൻസെമയും റയലിനായി ഗോൾവല കുലുക്കി. ബെറ്റിസിനായി അസിയ മാൻഡി (33-ാം മിനിറ്റ്), സെർജിയോ ലിയോണ്‍ (85-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്. 37-ാം മിനിറ്റിൽ നാച്ചോയുടെ സെൽഫ് ഗോളായിരുന്നു റയലിന്റെ വലയിൽ കയറിയ മറ്റൊന്ന്.