ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ റഫറിയുടെ വീഡിയോ അസിസ്റ്റന്റ് ഇടപെടൽ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ. റൊമേലു ലൂക്കാക്കുവിന്റെ ഇരട്ട ഗോളിൽ ഹഡ്ഡേർസ്ഫീൽഡ് ടൗണിനെ 2-0നു കീഴടക്കിയാണ് യുണൈറ്റഡ് ക്വാർട്ടറിൽ ഇടംപിടിച്ചത്. മൂന്ന്, 55 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോൾ.
റഫറി വീഡിയോ റീപ്ലേ കണ്ട് ഗോൾ നിഷേധിച്ച വിവാദ തീരുമാനത്തിനും ഇംഗ്ലണ്ട് സാക്ഷ്യംവഹിച്ചു. ഹ്വാൻ മാട്ടയുടെ ഗോളാണ് റീപ്ലേ കണ്ടശേഷം ഓഫ് സൈഡ് വിധിച്ച് റഫറി നിഷേധിച്ചത്. ആഷ്ലി യംഗിന്റെ പാസിൽനിന്നായിരുന്നു മാട്ട വലകുലുക്കിയത്. എന്നാൽ, റഫറി കെവിൻ ഫ്രണ്ട് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (വിഎആർ) സഹായത്തോടെ ഓഫ് സൈഡ് വിധിക്കുകയായിരുന്നു.
റഫറി വീഡിയോ റീപ്ലേ കണ്ട് ഗോൾ നിഷേധിച്ച വിവാദ തീരുമാനത്തിനും ഇംഗ്ലണ്ട് സാക്ഷ്യംവഹിച്ചു. ഹ്വാൻ മാട്ടയുടെ ഗോളാണ് റീപ്ലേ കണ്ടശേഷം ഓഫ് സൈഡ് വിധിച്ച് റഫറി നിഷേധിച്ചത്. ആഷ്ലി യംഗിന്റെ പാസിൽനിന്നായിരുന്നു മാട്ട വലകുലുക്കിയത്. എന്നാൽ, റഫറി കെവിൻ ഫ്രണ്ട് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (വിഎആർ) സഹായത്തോടെ ഓഫ് സൈഡ് വിധിക്കുകയായിരുന്നു.