റോട്ടര്‍ഡാം: പ്രായം കൂടുന്തോറും റോജര്‍ ഫെഡററിനു പോരാട്ടത്തിന് വീര്യം കൂടുകയാണ്. ലോക ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായമുള്ള (36 വയസ്) താരമായിരിക്കുകയാണ് ഫെഡറര്‍. ഇപ്പോഴത്തെ കളികണ്ടാല്‍ ഫെഡററെ പ്രായം തളര്‍ത്തിയിട്ടില്ലെന്നാണ് കാണിക്കുന്നത്. സ്വിസ് താരത്തിനൊപ്പം ടെന്നീസ് കോര്ട്ടിലെത്തിയവരും അതിനുശേഷമെത്തിയവരില് പലരും കളി മതിയാക്കി.
എന്നാല്‍ ഈ സ്വിസ്താരത്തെ പ്രായം തളര്‍ത്തിയിട്ടില്ല. കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണു ഫെഡററുടെ കരിയര്‍. 2012ല്‍ വിംബിള്‍ഡണ്‍ നേടിയശേഷം ഒരു ഗ്രാന്സ്ലാം കിരീടത്തിനായുള്ള കാത്തിരിപ്പ് 2017ലാണ് അവസാനിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടു ഗ്രാന്സ്ലാം നേടിയ ഫെഡറര്‍ ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ട് ഗ്രാന്സ്ലാം സീസണു തുടക്കമിട്ടു. ഏറ്റവും കൂടുതല്‍ ഗ്രാന്‍സ് ലാം കിരീടങ്ങൾ (20) നേടിയ പുരുഷതാരവും ഫെഡററാണ്.
ഫെഡറര്‍ ഫ്രാന്‍സിന്റെ റോബിന് ഹാസിനെ (4-6, 6-1, 6-1) തോല്‍പ്പിച്ചാണ് റോട്ടർഡാം സെമിയിലേക്കും പുതിയ റിക്കാര്ഡിലേക്കുമെത്തിയത്. ടെന്നീസ് കോര്‍ട്ടിലെ പ്രധാന എതിരാളിയും സുഹൃത്തുമായ റഫേല്‍ നദാലിനെയാണ് സ്വിസ് താരം മറികടന്നത്. ആദ്യ സെറ്റ് നഷ്ടമായ ഫെഡറര്‍ അടുത്ത രണ്ടു സെറ്റും അനായാസം നേടി.
വീണ്ടും ഒന്നാം സ്ഥാനത്തെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്ന് ഫെഡറര്‍ പറഞ്ഞു. ഇത് അവിശ്വസനീയമായ മുഹൂര്‍ത്തമാണ്. ഞാന്‍ വളരെ സന്തോഷവാണ്. ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ഞാന്‍ കരുതിയില്ല, ഇതെന്റെ കരിയറിലെ പ്രധാന മുഹൂര്‍ത്തമാണ് ഫെഡറര്‍ പറഞ്ഞു. 2012 ഒക്ടോബറിനുശേഷമാണ് താരം ഒന്നാം സ്ഥാനത്ത് തിരിച്ചുവരുന്നത്. 2004ലാണ് ആദ്യമായി താരം ഒന്നാം സ്ഥാനത്തെത്തിയത്.
33 വര്‍ഷവും 131 ദിവസവും പ്രായമുള്ളപ്പോള്‍ ആഗസി ഒന്നാം സ്ഥാനത്തെത്തിയതിന്റെ റിക്കാര്‍ഡാണ് 36 വര്‍ഷവും 195 ദിവസവുമുള്ളപ്പോള്‍ ഫെഡറര്‍ മറികടന്നത്. ഫെഡറര്‍ ടെന്നീസിനെ കൂടുതല്‍ ഉയരത്തിലെത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റൊരു നേട്ടത്തിലെത്തിയതില്‍ അഭിനന്ദിക്കുന്നുവെന്നും അഗാസി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനത്തിലെത്തുന്നതിനുള്ള ആഗ്രഹം ഫെഡറര്‍ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുട്ടിനു നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഈ നേട്ടം കൈവരിക്കാനുമെന്ന് കരുതിയില്ലെന്നും താരം പറഞ്ഞു. ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞ വര്‍ഷം നിരവധി മത്സരങ്ങളില്‍ ജയിക്കണമായിരുന്നുവെന്നും അതിനായി താന്‍ കഠിനമായി അധ്വാനിച്ചുവെന്നും ഒന്നാം നമ്പര്‍ താരം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്നതിനു മുമ്പ് റാങ്കിംഗില്‍ 17-ാം സ്ഥാനത്തായിരുന്നു. ഫെഡററുടെ കരിയറിലെ ഏറ്റവും മോശം റാങ്കിംഗായിരുന്നു അത്. കിരീട നേട്ടത്തോടെ ആദ്യ പത്തിലേക്കു തിരിച്ചെത്തി. വിംബിള്‍ഡണ്‍ നേടിക്കൊണ്ട് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 2018ല്‍ ബെലിന്‍ഡ ബെന്സിച്ചിനൊപ്പം ഹോപ്മാന്‍ കപ്പ് നേടിക്കൊണ്ട ഫെഡറര്‍ വിജയ യാത്ര തുടങ്ങി. ഈ കുതിപ്പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിലെത്തി. ഒന്നാം സ്ഥാനത്തെത്താന്‍ ഫെഡററിനു ക്വാര്‍ട്ടര്‍ ജയം മതിയായിരുന്നു.
എന്നാല്‍ ഈ സ്വിസ്താരത്തെ പ്രായം തളര്‍ത്തിയിട്ടില്ല. കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണു ഫെഡററുടെ കരിയര്‍. 2012ല്‍ വിംബിള്‍ഡണ്‍ നേടിയശേഷം ഒരു ഗ്രാന്സ്ലാം കിരീടത്തിനായുള്ള കാത്തിരിപ്പ് 2017ലാണ് അവസാനിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടു ഗ്രാന്സ്ലാം നേടിയ ഫെഡറര്‍ ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ട് ഗ്രാന്സ്ലാം സീസണു തുടക്കമിട്ടു. ഏറ്റവും കൂടുതല്‍ ഗ്രാന്‍സ് ലാം കിരീടങ്ങൾ (20) നേടിയ പുരുഷതാരവും ഫെഡററാണ്.
ഫെഡറര്‍ ഫ്രാന്‍സിന്റെ റോബിന് ഹാസിനെ (4-6, 6-1, 6-1) തോല്‍പ്പിച്ചാണ് റോട്ടർഡാം സെമിയിലേക്കും പുതിയ റിക്കാര്ഡിലേക്കുമെത്തിയത്. ടെന്നീസ് കോര്‍ട്ടിലെ പ്രധാന എതിരാളിയും സുഹൃത്തുമായ റഫേല്‍ നദാലിനെയാണ് സ്വിസ് താരം മറികടന്നത്. ആദ്യ സെറ്റ് നഷ്ടമായ ഫെഡറര്‍ അടുത്ത രണ്ടു സെറ്റും അനായാസം നേടി.
വീണ്ടും ഒന്നാം സ്ഥാനത്തെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്ന് ഫെഡറര്‍ പറഞ്ഞു. ഇത് അവിശ്വസനീയമായ മുഹൂര്‍ത്തമാണ്. ഞാന്‍ വളരെ സന്തോഷവാണ്. ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ഞാന്‍ കരുതിയില്ല, ഇതെന്റെ കരിയറിലെ പ്രധാന മുഹൂര്‍ത്തമാണ് ഫെഡറര്‍ പറഞ്ഞു. 2012 ഒക്ടോബറിനുശേഷമാണ് താരം ഒന്നാം സ്ഥാനത്ത് തിരിച്ചുവരുന്നത്. 2004ലാണ് ആദ്യമായി താരം ഒന്നാം സ്ഥാനത്തെത്തിയത്.
33 വര്‍ഷവും 131 ദിവസവും പ്രായമുള്ളപ്പോള്‍ ആഗസി ഒന്നാം സ്ഥാനത്തെത്തിയതിന്റെ റിക്കാര്‍ഡാണ് 36 വര്‍ഷവും 195 ദിവസവുമുള്ളപ്പോള്‍ ഫെഡറര്‍ മറികടന്നത്. ഫെഡറര്‍ ടെന്നീസിനെ കൂടുതല്‍ ഉയരത്തിലെത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റൊരു നേട്ടത്തിലെത്തിയതില്‍ അഭിനന്ദിക്കുന്നുവെന്നും അഗാസി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനത്തിലെത്തുന്നതിനുള്ള ആഗ്രഹം ഫെഡറര്‍ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുട്ടിനു നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഈ നേട്ടം കൈവരിക്കാനുമെന്ന് കരുതിയില്ലെന്നും താരം പറഞ്ഞു. ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞ വര്‍ഷം നിരവധി മത്സരങ്ങളില്‍ ജയിക്കണമായിരുന്നുവെന്നും അതിനായി താന്‍ കഠിനമായി അധ്വാനിച്ചുവെന്നും ഒന്നാം നമ്പര്‍ താരം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്നതിനു മുമ്പ് റാങ്കിംഗില്‍ 17-ാം സ്ഥാനത്തായിരുന്നു. ഫെഡററുടെ കരിയറിലെ ഏറ്റവും മോശം റാങ്കിംഗായിരുന്നു അത്. കിരീട നേട്ടത്തോടെ ആദ്യ പത്തിലേക്കു തിരിച്ചെത്തി. വിംബിള്‍ഡണ്‍ നേടിക്കൊണ്ട് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 2018ല്‍ ബെലിന്‍ഡ ബെന്സിച്ചിനൊപ്പം ഹോപ്മാന്‍ കപ്പ് നേടിക്കൊണ്ട ഫെഡറര്‍ വിജയ യാത്ര തുടങ്ങി. ഈ കുതിപ്പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിലെത്തി. ഒന്നാം സ്ഥാനത്തെത്താന്‍ ഫെഡററിനു ക്വാര്‍ട്ടര്‍ ജയം മതിയായിരുന്നു.