ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ആറു മത്സരങ്ങളുടെ ഏകദിന പരമ്പര വിരാട് കോഹ് ലിയുടെ പരമ്പരയാണെന്ന് ഉറപ്പിച്ചു പറയാം. 186ന്റെ ശരാശരിയില്‍ മൂന്നു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും സഹിതം 558 റണ്‍സാണ് ഇന്ത്യന്‍ നായകന് നേടിയത്.
ദ്വരാഷ്ട്ര ഏകദിന പരമ്പരയില്‍ 500നു മുകളില്‍ റണ്‍സ് എടുക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് കോഹ്ലി. 2013-14ല്‍ ഓസ്ട്രേലിയയ്ക്കെതിരേ രോഹിത് ശര്‍മ നേടിയ 491 റണ്‍സാണ് കോഹ്ലികടന്നത്. ഒരു പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനെന്ന റിക്കാര്‍ഡും ഇന്ത്യന്‍ നായകന് സ്വന്തമാക്കി. 2004-05ല്‍ കെവിന് പീറ്റേഴ്സണ് നേടി 454 റണ്‍സാണ് കോഹ് ലി മറികടന്നത്.
കുല്‍ദീപ്-ചാഹല്‍ ദ്വയം
ഈ പരമ്പര റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചാഹലും ആതിഥേയ ബാറ്റ്സ്മാന്മാരെ വിഷമിപ്പിച്ചു. ഇരുവരും ചേര്‍ന്ന് ആകെ 33 വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് 17 എണ്ണവും ചാഹല്‍ 16 എണ്ണവും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയില്‍ ഒരു സന്ദര്ശകടീമിന്റെ സ്പിന്നര്‍മാരുടെ ഏറ്റവും വലിയ നേട്ടമാണ് ഇരുവരും കൈവരിച്ചത്.
ദ്വരാഷ്ട്ര ഏകദിന പരമ്പരയില്‍ 500നു മുകളില്‍ റണ്‍സ് എടുക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് കോഹ്ലി. 2013-14ല്‍ ഓസ്ട്രേലിയയ്ക്കെതിരേ രോഹിത് ശര്‍മ നേടിയ 491 റണ്‍സാണ് കോഹ്ലികടന്നത്. ഒരു പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനെന്ന റിക്കാര്‍ഡും ഇന്ത്യന്‍ നായകന് സ്വന്തമാക്കി. 2004-05ല്‍ കെവിന് പീറ്റേഴ്സണ് നേടി 454 റണ്‍സാണ് കോഹ് ലി മറികടന്നത്.
കുല്‍ദീപ്-ചാഹല്‍ ദ്വയം
ഈ പരമ്പര റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചാഹലും ആതിഥേയ ബാറ്റ്സ്മാന്മാരെ വിഷമിപ്പിച്ചു. ഇരുവരും ചേര്‍ന്ന് ആകെ 33 വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് 17 എണ്ണവും ചാഹല്‍ 16 എണ്ണവും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയില്‍ ഒരു സന്ദര്ശകടീമിന്റെ സ്പിന്നര്‍മാരുടെ ഏറ്റവും വലിയ നേട്ടമാണ് ഇരുവരും കൈവരിച്ചത്.