പോര്‍ട്ടോ: സ്വന്തം കാണികള്‍ക്കു മുന്നില്‍ എഫ്സി പോര്‍ട്ടോ ലിവര്‍പൂളിന്റെ ഗോളടിക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. യുവേഫ ചാ ന്പ്യൻസ് ലീഗിലെ ആദ്യ പാദ പ്രീക്വാർട്ടറിൽ ഏകപക്ഷീയമായ അഞ്ചു ഗോള്‍ ജയത്തോടെ ലിവര്‍പൂള്‍ പോര്‍ട്ടോ വിട്ടു.
സെനഗല്‍താരം സാഡിയോ മാനെയുടെ ഹാട്രിക് (25, 53, 85) ഫോമില്‍ തുടരുന്ന മുഹമ്മദ് സാലഹ് (29), റോബര്‍ട്ടോ ഫിര്‍മിനോ (69) എന്നിവരുടെ ഗോളുകളില്‍ ലിവര്‍പൂള്‍ വന്‍ ജയം സ്വന്തമാക്കി. വന്‍ ജയം നേടിയ ലിവര്‍പൂള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി.
ആദ്യ പകുതിയില്‍തന്നെ ലിവര്‍പൂള്‍ മാനെ, സാലഹ് എന്നിവരുടെ ഗോളുകളില്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ രണ്ടു ഗോളടിച്ച് മാനെ ഹാട്രിക് തികച്ചു. ഫോമിലുള്ള സാലഹിന്റെ ഈ സീസണിലെ 30-ാം ഗോളായിരുന്നു.
ക്ലബ്ബിന്റെ 122 വര്‍ഷത്തെ ചരിത്രത്തില്‍ വേഗത്തില്‍ മുപ്പത് ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് സാലഹ്. 1896ല്‍ ജോര്‍ജ് അലന് 27 കളിയില്‍നിന്ന് 30 ഗോള്‍ തികച്ചതാണ് റിക്കാര്‍ഡ്. 34 മത്സരങ്ങളില്‍നിന്നാണ് ഈജിപ്ഷ്യന്‍ താരം 30 ഗോള്‍ തികച്ചത്.
25-ാം മിനിറ്റില്‍ ജോര്‍ജിനോ വിയനാല്ഡമിന്റെ പാസില്‍ മാനെ ആദ്യ ഗോള്‍ നേടി. 29-ാം മിനിറ്റില്‍ ഇടതുവശത്തുനിന്ന് ജയിംസ് മില്‍നര്‍ തൊടുത്ത പന്ത് പോസ്റ്റില്‍ തട്ടി സാലഹിന്റെ മുന്നില്‍വീണു. പെട്ടെന്നു തന്നെ താരം ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ സാലഹ്-ഫിര്‍മിനോ മുന്നേറ്റമാണ് മാനെയ്ക്കു രണ്ടാം ഗോള്‍ നല്‍കിയത്. ഫിര്‍മിനോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയപ്പോൾ പന്തു വീണത് മാനെയുടെ കാലുകളില്‍. ഒരു നിമിഷം പോലും പാഴാക്കാതെ പന്തു വലയിലെത്തി. മില്‍നറുടെ ക്രോസില്‍ ഫിര്‍മിനോ ഗോള്‍ നേടി. 85-ാം മിനിറ്റില്‍ മാനെ ഹാട്രിക് തികച്ചു.
സെനഗല്‍താരം സാഡിയോ മാനെയുടെ ഹാട്രിക് (25, 53, 85) ഫോമില്‍ തുടരുന്ന മുഹമ്മദ് സാലഹ് (29), റോബര്‍ട്ടോ ഫിര്‍മിനോ (69) എന്നിവരുടെ ഗോളുകളില്‍ ലിവര്‍പൂള്‍ വന്‍ ജയം സ്വന്തമാക്കി. വന്‍ ജയം നേടിയ ലിവര്‍പൂള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി.
ആദ്യ പകുതിയില്‍തന്നെ ലിവര്‍പൂള്‍ മാനെ, സാലഹ് എന്നിവരുടെ ഗോളുകളില്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ രണ്ടു ഗോളടിച്ച് മാനെ ഹാട്രിക് തികച്ചു. ഫോമിലുള്ള സാലഹിന്റെ ഈ സീസണിലെ 30-ാം ഗോളായിരുന്നു.
ക്ലബ്ബിന്റെ 122 വര്‍ഷത്തെ ചരിത്രത്തില്‍ വേഗത്തില്‍ മുപ്പത് ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് സാലഹ്. 1896ല്‍ ജോര്‍ജ് അലന് 27 കളിയില്‍നിന്ന് 30 ഗോള്‍ തികച്ചതാണ് റിക്കാര്‍ഡ്. 34 മത്സരങ്ങളില്‍നിന്നാണ് ഈജിപ്ഷ്യന്‍ താരം 30 ഗോള്‍ തികച്ചത്.
25-ാം മിനിറ്റില്‍ ജോര്‍ജിനോ വിയനാല്ഡമിന്റെ പാസില്‍ മാനെ ആദ്യ ഗോള്‍ നേടി. 29-ാം മിനിറ്റില്‍ ഇടതുവശത്തുനിന്ന് ജയിംസ് മില്‍നര്‍ തൊടുത്ത പന്ത് പോസ്റ്റില്‍ തട്ടി സാലഹിന്റെ മുന്നില്‍വീണു. പെട്ടെന്നു തന്നെ താരം ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ സാലഹ്-ഫിര്‍മിനോ മുന്നേറ്റമാണ് മാനെയ്ക്കു രണ്ടാം ഗോള്‍ നല്‍കിയത്. ഫിര്‍മിനോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയപ്പോൾ പന്തു വീണത് മാനെയുടെ കാലുകളില്‍. ഒരു നിമിഷം പോലും പാഴാക്കാതെ പന്തു വലയിലെത്തി. മില്‍നറുടെ ക്രോസില്‍ ഫിര്‍മിനോ ഗോള്‍ നേടി. 85-ാം മിനിറ്റില്‍ മാനെ ഹാട്രിക് തികച്ചു.