+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രക്ഷകൻ രോഹിത്

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കതിരായ അഞ്ചാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ നിരയ്ക്ക് ആശ്വാസമേ
രക്ഷകൻ രോഹിത്
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കതിരായ അഞ്ചാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ നിരയ്ക്ക് ആശ്വാസമേകിയത് രോഹിത് ശർമയുടെ സെഞ്ചുറി മാത്രം. മധ്യനിര ചീട്ടുകൊട്ടാരമായപ്പോൾ പ്രതീക്ഷിച്ച സ്കോറിലും ഏറെ പിന്നിലായി ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചു. മുൻനിര നൽകിയ മികച്ച തുടക്കം കളഞ്ഞുകുളിച്ച ഇന്ത്യ 274ൽ ഒതുങ്ങി.

രോഹിത് ശർമ പുറത്തായശേഷം ലുംഗി എൻഗിഡിയുടെ പേസിനു മുന്നിൽ തകരുകയായിരുന്നു ഇന്ത്യ. നാലു വിക്കറ്റ് വീഴ്ത്തിയ എൻഗിഡിയാണ് ഇന്ത്യയെ 300 ൽ എത്തുന്നതിൽനിന്നു തടഞ്ഞത്. വിരാട് കോഹ്‌ലിയുടെയും അജിങ്ക്യ രഹാനെയുടെയും റണ്ണൗട്ടുകളും ഇന്ത്യൻ ഇന്നിംഗ്സിന് കനത്ത പ്രഹരം സൃഷ്ടിച്ചു. രോഹിതിന്‍റെ 17-ാം ഏകദിന സെഞ്ചുറിയാണ് പോർട്ട് എലിസബത്തിൽ പിറന്നത്. മോശം ഫോമിനെത്തുടർന്ന് പഴികേട്ട രോഹിത് പരന്പരയിൽ ആദ്യമായാണ് അർധസെഞ്ചുറിപോലും കടക്കുന്നത്. രണ്ട് നിർണായക രക്ഷപ്പെടലുകൾ രോഹിതിന്‍റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. 96ൽ നിൽക്കുന്പോൾ റഹാഡയുടെ പന്തിൽ തേഡ് മാനിൽ ഷാംസി രോഹിതിനെ വിട്ടുകളഞ്ഞിരുന്നു. നേരത്തേ, ഫെഹുൽകുവായോയുടെ പന്തിൽ പുൾഷോട്ടിനു ശ്രമിക്കുന്നതിനിടെ വിക്കറ്റിനു പിന്നിൽ പിടികൂടിയതായി അന്പയർ വിധിച്ചെങ്കിലും രോഹിത് റിവ്യൂവിലൂടെ ക്രീസിൽ തുടർന്നു. റിവ്യൂവിൽ രോഹിതിന്‍റെ പാഡിലാണ് പന്ത് കൊണ്ടതെന്ന് വ്യക്തമായി.

നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിതും ധവാനും മികച്ച തുടക്കം നൽകിയെങ്കിലും അമിതാവേശം ധവാനു വിനയായി. ഇന്ത്യൻ സ്കോർ 48ൽ നിൽക്കുന്പോൾ റബാഡയുടെ പന്തിൽ പുൾഷോട്ടിനു ശ്രമിച്ച ധവാൻ (34) ഫെലുക്വായോയ്ക്കു ക്യാച്ച് സമ്മാനിച്ച് മടങ്ങി. തുടർന്നെത്തിയ വിരാടും രോഹിതും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാൽ, 25-ാം ഓവറിന്‍റെ മൂന്നാം പന്തിൽ കോഹ്‌ലി റണ്ണൗട്ട്. രോഹിതുമായുള്ള ആശയക്കുഴപ്പമാണ് വിക്കറ്റ് നഷ്ടമാകാൻ കാരണം. 54 പന്തിൽ 36 റണ്‍സ് ആയിരുന്നു നായകന്‍റെ സന്പാദ്യം. പിന്നാലെ എത്തിയ രഹാനെ(8)യും രോഹിതുമായുണ്ടായ ആശയക്കുഴപ്പത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തി പവലിയനിലേക്കു മടങ്ങി.

തുടർന്ന് രോഹിതിന് കൂട്ടായി ശ്രേയസ് അയ്യർ എത്തി. ശ്രദ്ധയോടെ ബാറ്റു ചെയ്ത രോഹിത് 107-ാം പന്തിൽ സെഞ്ചുറി തികച്ചു. നാലാം വിക്കറ്റിൽ രോഹിത്-അയ്യർ കൂട്ടുകെട്ട് 60 റണ്‍സ് നേടി. സ്കോർ 236ൽ നിൽക്കുന്പോൾ രോഹിത് (115) എൻഗിഡിക്ക് മുന്നിൽ കീഴടങ്ങി. തുടർന്ന് ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ നേരിട്ട ആദ്യ പന്തിൽ ഗോൾഡൻ ഡക്ക് ആയി. തനിക്കെതിരായ വിമർശനങ്ങളുടെ ആക്കം ഒന്നുകൂടി വർധിപ്പിക്കുന്നതായിരുന്നു പാണ്ഡ്യയുടെ മടക്കം. 30 റണ്‍സ് നേടി ശ്രേയസ് അയ്യരും 17 പന്തിൽ 13 റണ്‍സ് നേടി ധോണിയും മടങ്ങി. 20 പന്തിൽ 19 റണ്‍സുമായി ഭുവനേശ്വർ കുമാർ പുറത്താകാതെ നിന്നെങ്കിലും 300 എന്ന സംഖ്യ കടക്കാൻ ഇന്ത്യക്കു കഴിഞ്ഞില്ല.

നാലാം ഏകദിനത്തിൽ കളിച്ച ടീമിനെയാണ് ഇന്ത്യ ഇന്നലെയും ഇറക്കിയത്. എന്നാൽ, ആതിഥേയ നിരയിൽ ക്രിസ് മോറിസിനു പകരം സ്പിന്നർ ട്രെബായിസ് ഷംസിയും ഇമ്രാൻ താഹിറിനു പകരം എൻഗിഡിയും ഇടംകണ്ടെത്തി.

സ്കോർബോർഡ്

ഇന്ത്യ ബാറ്റിംഗ്: ധവാൻ സി ഫെലുക്വായോ ബി റബാൻഡ 34, രോഹിത് സി ക്ലാസെൻ ബി എൻഗിഡി 115, കോഹ്‌ലി റണ്ണൗട്ട് 36, രഹാനെ റണ്ണൗട്ട് 8, ശ്രേയസ് അയ്യർ സി ക്ലാസെൻ ബി എൻഗിഡി 30, ഹാർദിക് പാണ്ഡ്യ സി ക്ലാസെൻ ബി എൻഗിഡി 0, ധോണി സി മർക്രാം ബി എൻഗിഡി 13, ഭുവനേശ്വർ നോട്ടൗട്ട് 19, കുൽദീപ് യാദവ് നോട്ടൗട്ട് 2, എക്സ്ട്രാസ് 17, ആകെ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 274.

വിക്കറ്റ് വീഴ്ച: 1-48 (ധവാൻ), 2-153 (കോഹ്‌ലി), 3-176 (രഹാനെ), 4-236 (രോഹിത്), 5-236 (ഹാർദിക്), 6-238 (ശ്രേയസ് അയ്യർ), 7-265 (ധോണി).

ബൗളിംഗ്: മോർക്കൽ 10-2-44-0, റബാൻഡ 9-0-58-1, എൻഗിഡി 9-1-51-4, ഫെലുക്വായോ 8-0-34-0, ഡുമിനി 4-0-29-0, ഷംസി 10-0-48-0.