മുംബൈ: രണ്ടാം വട്ട മഹാരാഷ്ട്ര ഡെര്‍ബിയിലും മുംബൈ സിറ്റി എഫ്സിക്കു തോല്‍വി. ഡൽഹി ഡൈനാമോസ് ചെന്നൈയിൻ എഫ്സി മത്സരം സമനിലയായി.ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ പൂന സിറ്റി എഫ്സി മറുപടി ഇല്ലാത്ത രണ്ട് ഗോളിന് ആതിഥേയരായ മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തി.
ഡൈനാമോസ് ചെന്നൈയിൻ മത്സരം 1-1ന് സമനിലയിൽ പിരി ഞ്ഞു.
പൂനയില്‍ നടന്ന ആദ്യപാദത്തില്‍ പൂന സിറ്റി 2-1നു മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയിരുന്നു. ആദ്യപകുതിയില്‍ പൂന ബ്രസീലില്‍ നിന്നുള്ള മുന്‍ നിര താരം ഡീഗോ കാര്‍ലോസിന്റെ ഗോളില്‍ (18) മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ബ്രസീലുകാരനായ ക്യാപ്റ്റന്‍ മാഴ്സലീഞ്ഞോ (84)യിലൂടെ ഗോള്‍ പട്ടിക തികച്ചു.
ഈ ജയത്തോടെ പൂന ഐഎസ്എലിന്റെ ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് ഏകദേശം ഉറപ്പിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും പൂന മുന്നേറി.
തുടര്‍ച്ചയായി അവസരങ്ങള്‍ തുലച്ച പൂന 18-ാം മിനിറ്റില്‍ ഗോള്‍ നേടി. പക്ഷേ മുംബൈയുടെ രാജു ഗെയ്ക്ക് വാദിന്റെ കാലില്‍ തട്ടി വന്ന സെല്‍ഫ് ഗോളായിരുന്നു എന്നു മാത്രം. സാര്‍ത്തക് ഗുലു വലതു പാര്‍ശ്വത്തില്‍ നിന്നും ഡീഗോ കാര്‍ലോസിനെ ലക്ഷ്യമാക്കി ബോക്സിലേക്കു നല്കിയ ക്രോസ് ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ കാര്‍ലോസിന്റെ തലയിലും ഡിഫന്‍ഡര്‍ രാജു ഗെയ്ക്ക്വാദിന്റെ കാല് തട്ടി സ്വന്തം വലയില്‍. എന്നാൽ, ഗോള്‍ കുറിക്കപ്പെട്ടത് ഡിഗോ കാര്‍ലോസിന്റെ പേരിലായിരുന്നു.
84-ാം മിനിറ്റില്‍ മുംബൈ പ്രതിരോധനിരക്കാരെയും ഗോള്‍ കീപ്പറേയും കബളിപ്പിച്ച മാഴ്സലീഞ്ഞോ ഇടംകാലന്‍ ഷോട്ടിലൂടെ വലകുലുക്കി. മാഴ്സിലീഞ്ഞോയുടെ എട്ടാമത്തെ ഗോളായിരുന്നു.
ശക്തരായ ചെന്നൈയിനെതിരേ മികച്ച പ്രകടനം നടത്തിയ ഡൈനാമോസ് രണ്ടാം പകുതിയിൽ കാലു ഉച്ചേയുടെ പെനാൽറ്റിയിൽ 59-ാം മിനിറ്റിൽ മുന്നിലെത്തി. മെയ്ൽസൺ ആൽവ്സ് 81-ാം മിനിറ്റിൽ ചെന്നൈയിനെ ഒപ്പമെത്തിച്ചു. സമനിലയോടെ ചെന്നൈയിൻ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി.
ഡൈനാമോസ് ചെന്നൈയിൻ മത്സരം 1-1ന് സമനിലയിൽ പിരി ഞ്ഞു.
പൂനയില്‍ നടന്ന ആദ്യപാദത്തില്‍ പൂന സിറ്റി 2-1നു മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയിരുന്നു. ആദ്യപകുതിയില്‍ പൂന ബ്രസീലില്‍ നിന്നുള്ള മുന്‍ നിര താരം ഡീഗോ കാര്‍ലോസിന്റെ ഗോളില്‍ (18) മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ബ്രസീലുകാരനായ ക്യാപ്റ്റന്‍ മാഴ്സലീഞ്ഞോ (84)യിലൂടെ ഗോള്‍ പട്ടിക തികച്ചു.
ഈ ജയത്തോടെ പൂന ഐഎസ്എലിന്റെ ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് ഏകദേശം ഉറപ്പിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും പൂന മുന്നേറി.
തുടര്‍ച്ചയായി അവസരങ്ങള്‍ തുലച്ച പൂന 18-ാം മിനിറ്റില്‍ ഗോള്‍ നേടി. പക്ഷേ മുംബൈയുടെ രാജു ഗെയ്ക്ക് വാദിന്റെ കാലില്‍ തട്ടി വന്ന സെല്‍ഫ് ഗോളായിരുന്നു എന്നു മാത്രം. സാര്‍ത്തക് ഗുലു വലതു പാര്‍ശ്വത്തില്‍ നിന്നും ഡീഗോ കാര്‍ലോസിനെ ലക്ഷ്യമാക്കി ബോക്സിലേക്കു നല്കിയ ക്രോസ് ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ കാര്‍ലോസിന്റെ തലയിലും ഡിഫന്‍ഡര്‍ രാജു ഗെയ്ക്ക്വാദിന്റെ കാല് തട്ടി സ്വന്തം വലയില്‍. എന്നാൽ, ഗോള്‍ കുറിക്കപ്പെട്ടത് ഡിഗോ കാര്‍ലോസിന്റെ പേരിലായിരുന്നു.
84-ാം മിനിറ്റില്‍ മുംബൈ പ്രതിരോധനിരക്കാരെയും ഗോള്‍ കീപ്പറേയും കബളിപ്പിച്ച മാഴ്സലീഞ്ഞോ ഇടംകാലന്‍ ഷോട്ടിലൂടെ വലകുലുക്കി. മാഴ്സിലീഞ്ഞോയുടെ എട്ടാമത്തെ ഗോളായിരുന്നു.
ശക്തരായ ചെന്നൈയിനെതിരേ മികച്ച പ്രകടനം നടത്തിയ ഡൈനാമോസ് രണ്ടാം പകുതിയിൽ കാലു ഉച്ചേയുടെ പെനാൽറ്റിയിൽ 59-ാം മിനിറ്റിൽ മുന്നിലെത്തി. മെയ്ൽസൺ ആൽവ്സ് 81-ാം മിനിറ്റിൽ ചെന്നൈയിനെ ഒപ്പമെത്തിച്ചു. സമനിലയോടെ ചെന്നൈയിൻ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി.