മാഞ്ചസ്റ്റര്‍: സെര്‍ജിയോ അഗ്വേറോയുടെ നാലു ഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 5-1ന് ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. ഒന്നാം സ്ഥാനത്തു തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് 27 കളിയില്‍ 72 പോയിന്റായി.
റഹീം സ്റ്റെര്‍ലിംഗ് മൂന്നാം മിനിറ്റില്‍ നേടിയ ഗോളില്‍ മാഞ്ചസ്റ്റര്‍ മുന്നിലെത്തി. കെവിന് ഡി ബ്രുയിന്റെ പാസില്‍നിന്നാണ് ഗോളെത്തിയത്. 24-ാം മിനിറ്റില്‍ ജെയ്മി വാര്‍ഡിലൂടെ ലെസ്റ്റര്‍ സമനില നേടി. രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റായപ്പോള്‍ മാഞ്ചസ്റ്റര്‍ ലീഡ് തിരിച്ചുപിടിച്ചു. ഡി ബ്രുയിന്റെ പാസില്‍ അഗ്വേറോ ഗോളടിച്ചു. 53-ാം മിനിറ്റില്‍ ഡി ബ്രൂയിന് ഗോളൊരുക്കുന്നിതിലുള്ള ഹാട്രിക് തികച്ചു. ബെല്‍ജിയന്‍ താരത്തിന്റെ മികച്ച പാസില്‍ അഗ്വേറോ രണ്ടാം ഗോള്‍ നേടി. 77-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം ഹാട്രിക് തികച്ചു. ലെസ്റ്റര്‍ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷെമൈക്കിള് പന്ത് ക്ലിയര്‍ ചെയ്യുന്നതിലുള്ള പിഴവാണ് അഗ്വേറോയ്ക്ക് ഹാട്രിക് നല്‍കിയത്. കളിയുടെ അവസാന സെക്കന്‍ഡില്‍ അര്ജന്റൈന്താരം നാലാം ഗോളും നേടി മത്സരം പൂര്‍ത്തിയാക്കി.
രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസിൽ യുണൈറ്റഡ് തോൽപ്പിച്ചു. മാറ്റ് റിച്ചിയാണ് വിജയ ഗോളാണ് വിജയഗോളിനുടമ.
റഹീം സ്റ്റെര്‍ലിംഗ് മൂന്നാം മിനിറ്റില്‍ നേടിയ ഗോളില്‍ മാഞ്ചസ്റ്റര്‍ മുന്നിലെത്തി. കെവിന് ഡി ബ്രുയിന്റെ പാസില്‍നിന്നാണ് ഗോളെത്തിയത്. 24-ാം മിനിറ്റില്‍ ജെയ്മി വാര്‍ഡിലൂടെ ലെസ്റ്റര്‍ സമനില നേടി. രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റായപ്പോള്‍ മാഞ്ചസ്റ്റര്‍ ലീഡ് തിരിച്ചുപിടിച്ചു. ഡി ബ്രുയിന്റെ പാസില്‍ അഗ്വേറോ ഗോളടിച്ചു. 53-ാം മിനിറ്റില്‍ ഡി ബ്രൂയിന് ഗോളൊരുക്കുന്നിതിലുള്ള ഹാട്രിക് തികച്ചു. ബെല്‍ജിയന്‍ താരത്തിന്റെ മികച്ച പാസില്‍ അഗ്വേറോ രണ്ടാം ഗോള്‍ നേടി. 77-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം ഹാട്രിക് തികച്ചു. ലെസ്റ്റര്‍ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷെമൈക്കിള് പന്ത് ക്ലിയര്‍ ചെയ്യുന്നതിലുള്ള പിഴവാണ് അഗ്വേറോയ്ക്ക് ഹാട്രിക് നല്‍കിയത്. കളിയുടെ അവസാന സെക്കന്‍ഡില്‍ അര്ജന്റൈന്താരം നാലാം ഗോളും നേടി മത്സരം പൂര്‍ത്തിയാക്കി.
രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസിൽ യുണൈറ്റഡ് തോൽപ്പിച്ചു. മാറ്റ് റിച്ചിയാണ് വിജയ ഗോളാണ് വിജയഗോളിനുടമ.