ജോഹന്നാസ്ബർഗ്: ആശ്വസിക്കാനെങ്കിലും ഒരു ജയം, അതുമല്ലെങ്കിൽ നാണംകെടാതെ ഒരു സമനിലയെങ്കിലും. ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ മൂന്നാം ടെസ്റ്റിൽ ടോസിനിറങ്ങുന്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ആഗ്രഹം ഇത്രമാത്രമേ കാണൂ. പച്ചപ്പു നിറഞ്ഞ പിച്ചിൽ ഇന്ത്യ പച്ചതൊടുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ആരാധകർ.
മറുവശത്ത് സന്പൂർണ വിജയത്തിന് കോപ്പുകൂട്ടിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പുല്ലു കാരണം ഒൗട്ട്ഫീൽഡ് ഏത്, പിച്ച് എവിടെ എന്നറിയാത്ത അവസ്ഥയാണ് തലേദിവസം വരെ വാണ്ടറേഴ്സിൽ. ഉച്ചയ്ക്കു രണ്ടിനാണ് മത്സരം.
അവസാന പതിനൊന്നിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യൻ ക്യാന്പ്. രണ്ടാംടെസ്റ്റിൽ തീർത്തും പരാജയമായിരുന്ന പാർഥിവ് പട്ടേലിനു പകരം ദിനേഷ് കാർത്തിക് വരുമെന്നതാണ് ഉറപ്പായ ഒരു മാറ്റം. മുൻതാരങ്ങളും മാധ്യമങ്ങളും അജിങ്ക്യ രഹാനെയെ കളിപ്പിക്കാത്തതിനെതിരേ രംഗത്തു വന്നിരുന്നു. അതുകൊണ്ടുതന്നെ രഹാനെയെ കളിപ്പിച്ചെങ്കിൽ അടുത്ത വിവാദം പൊട്ടിപ്പുറപ്പെടും എന്നുറപ്പാണ്. രോഹിത് ശർമയ്ക്കു പകരം രഹാനെ ടീമിലെത്തുമെന്നാണ് അവസാനം ലഭിക്കുന്ന സൂചനകൾ.
ബാറ്റിംഗ് നിരയിൽ മറ്റു മാറ്റങ്ങൾക്കു സാധ്യതയില്ല. ഓപ്പണിംഗ് റോളിൽ ശിഖർ ധവാനു പകരമെത്തിയ കെ.എൽ. രാഹുൽ രണ്ടാം ടെസ്റ്റിൽ തിളങ്ങിയില്ലെങ്കിലും ഒഴിവാക്കിയേക്കില്ല. ചേതേശ്വർ പൂജാര രണ്ടിന്നിംഗ്സിലും റണ്ണൗട്ടായതും ഇന്ത്യക്ക് തലവേദനയാണ്. ബൗളിംഗ് കാര്യങ്ങൾ വലിയ പ്രശ്നമില്ല. 20 വിക്കറ്റ് വീഴ്ത്താനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ബൗളിംഗ് നിര തെളിയിച്ചു കഴിഞ്ഞു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയും ആർ. അശ്വിനും നന്നായി പന്തെറിയുന്നുണ്ട്. ആദ്യ ടെസ്റ്റിൽ മികച്ച പന്തുകളുമായി എതിരാളികളെ വിറപ്പിച്ച ഭുവനേശ്വർ കുമാറിനെ സെഞ്ചുറിയനിൽ പുറത്തിരുത്തിയ തീരുമാനം ഏറെ പഴികേട്ടിരുന്നു. ഇന്ന് ഭുവി കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനം അവസാന നിമിഷമേ ഉണ്ടായേക്കൂ.
മറുവശത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ഓപ്പണർ എയ്ഡൻ മാർക്രത്തിന്റെ പരിക്ക് മാത്രമാണ് ബാറ്റിംഗിൽ വിഷമിപ്പിക്കുന്നത്. ഡീൻ എൽഗറും ഹാഷിം അംലയും ബൗളിംഗ് പിച്ചുകളിൽ ഭേദപ്പെട്ട രീതിയിൽ ബാറ്റു വീശുന്നുണ്ട്.
കടന്നാക്രമണം നടത്തുന്ന എ.ബി. ഡിവില്യേഴ്സാണ് പലപ്പോഴും ഇന്ത്യയുടെ കൈയിൽ നിന്ന് കളി തട്ടിയെടുക്കുന്നത്. ഈ പരന്പരയുടെ തന്നെ കണ്ടുപിടുത്തമായ ലുംഗി എൻഗിഡി പച്ചപ്പു നിറഞ്ഞ പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്. ഒപ്പം കഗിസോ റബാഡയും മോർണി മോർക്കലും ചേരുന്നതോടെ ഇന്ത്യയുടെ അവസ്ഥ എന്താകുമെന്നു കണ്ടറിയണം.
കോഹ്ലിയിൽ സംശയം പ്രകടിപ്പിച്ച് സ്മിത്ത്
ജോഹന്നാസ്ബർഗ്: വിരാട് കോഹ്ലി ഇന്ത്യയുടെ ദീർഘകാല ക്യാപ്റ്റനാകുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്. വിരാട് മികച്ച ബാറ്റ്സ്മാനാണെന്ന കാര്യത്തിൽ തർക്കത്തിനില്ല. എന്നാൽ അയാൾ ഇന്ത്യയെ ദീർഘനാൾ നയിക്കുമെന്ന കാര്യത്തിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഇപ്പോൾ ഡ്രെസിംഗ് റൂമിൽ വിരാടിന്റെ തീരുമാനങ്ങൾക്ക് മാത്രമാണു സ്വീകാര്യത. ടീമിന് നല്ലത് വ്യത്യസ്ത അഭിപ്രായങ്ങൾ വരുന്നതാണെന്നും സ്മിത്ത് പറയുന്നു. കേവലം ഇരുപത്തിരണ്ടാമത്തെ വയസിൽ ദക്ഷിണാഫ്രിക്കയുടെ നായകനായ താരമാണ് സ്മിത്ത്. 108 ടെസ്റ്റുകളിൽ സ്മിത്ത് ടീമിനെ നയിച്ചു.
നിങ്ങൾ അങ്ങനെ പറഞ്ഞേനെ: ശാസ്ത്രി
ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നതിനു മുന്പ് പത്തു ദിവസമെങ്കിലും പരിശീലനം ആവശ്യമാണെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിലെ വ്യത്യാസം ടീമിന് തിരിച്ചടിയായെന്നും ശാസ്ത്രി പറഞ്ഞു. എന്നാൽ ഒഴിവു കഴിവുകൾ പറയുന്നതിൽ യാതൊരു കാര്യവുമില്ല. ഇതേ പിച്ചിൽ തന്നെയാണ് അവരും കളിച്ചത്. നമ്മൾ രണ്ടു ടെസ്റ്റിലും അവരുടെ 20 വിക്കറ്റുകളും പിഴുതു. രണ്ടു ടെസ്റ്റും മനസു വച്ചാൽ വിജയിക്കുകയും ചെയ്യാമായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.
വിദേശത്ത് മികച്ച് റിക്കാർഡുള്ള അജിങ്ക്യ രഹാനെയെ ആദ്യ രണ്ടു ടെസ്റ്റിൽ നിന്നൊഴിവാക്കിയ മാനേജ്മെന്റിന്റെ നടപടിയെയും ശാസ്ത്രി ന്യായീകരിച്ചു.ആദ്യ ടെസ്റ്റിൽ രഹാനെയെ കളിപ്പിക്കുകയും അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ കഴിയാതെ വരുകയും ചെയ്യുകയായിരുന്നെങ്കിൽ എന്തു കൊണ്ട് രോഹിതിനെ കളിപ്പിച്ചില്ലെന്ന ചോദ്യമുയരുമായിരുന്നു, ശാസ്ത്രി പറയുന്നു. പരന്പരയിൽ രോഹിതിന് തിളങ്ങാൻ സാധിക്കാഞ്ഞതിനാലാണ് നിങ്ങൾ എന്തു കൊണ്ട് രഹാനയെ കളിപ്പിച്ചില്ല എന്ന ചോദ്യമുയർത്തുന്നത് എന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
മറുവശത്ത് സന്പൂർണ വിജയത്തിന് കോപ്പുകൂട്ടിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പുല്ലു കാരണം ഒൗട്ട്ഫീൽഡ് ഏത്, പിച്ച് എവിടെ എന്നറിയാത്ത അവസ്ഥയാണ് തലേദിവസം വരെ വാണ്ടറേഴ്സിൽ. ഉച്ചയ്ക്കു രണ്ടിനാണ് മത്സരം.
അവസാന പതിനൊന്നിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യൻ ക്യാന്പ്. രണ്ടാംടെസ്റ്റിൽ തീർത്തും പരാജയമായിരുന്ന പാർഥിവ് പട്ടേലിനു പകരം ദിനേഷ് കാർത്തിക് വരുമെന്നതാണ് ഉറപ്പായ ഒരു മാറ്റം. മുൻതാരങ്ങളും മാധ്യമങ്ങളും അജിങ്ക്യ രഹാനെയെ കളിപ്പിക്കാത്തതിനെതിരേ രംഗത്തു വന്നിരുന്നു. അതുകൊണ്ടുതന്നെ രഹാനെയെ കളിപ്പിച്ചെങ്കിൽ അടുത്ത വിവാദം പൊട്ടിപ്പുറപ്പെടും എന്നുറപ്പാണ്. രോഹിത് ശർമയ്ക്കു പകരം രഹാനെ ടീമിലെത്തുമെന്നാണ് അവസാനം ലഭിക്കുന്ന സൂചനകൾ.
ബാറ്റിംഗ് നിരയിൽ മറ്റു മാറ്റങ്ങൾക്കു സാധ്യതയില്ല. ഓപ്പണിംഗ് റോളിൽ ശിഖർ ധവാനു പകരമെത്തിയ കെ.എൽ. രാഹുൽ രണ്ടാം ടെസ്റ്റിൽ തിളങ്ങിയില്ലെങ്കിലും ഒഴിവാക്കിയേക്കില്ല. ചേതേശ്വർ പൂജാര രണ്ടിന്നിംഗ്സിലും റണ്ണൗട്ടായതും ഇന്ത്യക്ക് തലവേദനയാണ്. ബൗളിംഗ് കാര്യങ്ങൾ വലിയ പ്രശ്നമില്ല. 20 വിക്കറ്റ് വീഴ്ത്താനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ബൗളിംഗ് നിര തെളിയിച്ചു കഴിഞ്ഞു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയും ആർ. അശ്വിനും നന്നായി പന്തെറിയുന്നുണ്ട്. ആദ്യ ടെസ്റ്റിൽ മികച്ച പന്തുകളുമായി എതിരാളികളെ വിറപ്പിച്ച ഭുവനേശ്വർ കുമാറിനെ സെഞ്ചുറിയനിൽ പുറത്തിരുത്തിയ തീരുമാനം ഏറെ പഴികേട്ടിരുന്നു. ഇന്ന് ഭുവി കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനം അവസാന നിമിഷമേ ഉണ്ടായേക്കൂ.
മറുവശത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ഓപ്പണർ എയ്ഡൻ മാർക്രത്തിന്റെ പരിക്ക് മാത്രമാണ് ബാറ്റിംഗിൽ വിഷമിപ്പിക്കുന്നത്. ഡീൻ എൽഗറും ഹാഷിം അംലയും ബൗളിംഗ് പിച്ചുകളിൽ ഭേദപ്പെട്ട രീതിയിൽ ബാറ്റു വീശുന്നുണ്ട്.
കടന്നാക്രമണം നടത്തുന്ന എ.ബി. ഡിവില്യേഴ്സാണ് പലപ്പോഴും ഇന്ത്യയുടെ കൈയിൽ നിന്ന് കളി തട്ടിയെടുക്കുന്നത്. ഈ പരന്പരയുടെ തന്നെ കണ്ടുപിടുത്തമായ ലുംഗി എൻഗിഡി പച്ചപ്പു നിറഞ്ഞ പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്. ഒപ്പം കഗിസോ റബാഡയും മോർണി മോർക്കലും ചേരുന്നതോടെ ഇന്ത്യയുടെ അവസ്ഥ എന്താകുമെന്നു കണ്ടറിയണം.
കോഹ്ലിയിൽ സംശയം പ്രകടിപ്പിച്ച് സ്മിത്ത്
ജോഹന്നാസ്ബർഗ്: വിരാട് കോഹ്ലി ഇന്ത്യയുടെ ദീർഘകാല ക്യാപ്റ്റനാകുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്. വിരാട് മികച്ച ബാറ്റ്സ്മാനാണെന്ന കാര്യത്തിൽ തർക്കത്തിനില്ല. എന്നാൽ അയാൾ ഇന്ത്യയെ ദീർഘനാൾ നയിക്കുമെന്ന കാര്യത്തിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഇപ്പോൾ ഡ്രെസിംഗ് റൂമിൽ വിരാടിന്റെ തീരുമാനങ്ങൾക്ക് മാത്രമാണു സ്വീകാര്യത. ടീമിന് നല്ലത് വ്യത്യസ്ത അഭിപ്രായങ്ങൾ വരുന്നതാണെന്നും സ്മിത്ത് പറയുന്നു. കേവലം ഇരുപത്തിരണ്ടാമത്തെ വയസിൽ ദക്ഷിണാഫ്രിക്കയുടെ നായകനായ താരമാണ് സ്മിത്ത്. 108 ടെസ്റ്റുകളിൽ സ്മിത്ത് ടീമിനെ നയിച്ചു.
നിങ്ങൾ അങ്ങനെ പറഞ്ഞേനെ: ശാസ്ത്രി
ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നതിനു മുന്പ് പത്തു ദിവസമെങ്കിലും പരിശീലനം ആവശ്യമാണെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിലെ വ്യത്യാസം ടീമിന് തിരിച്ചടിയായെന്നും ശാസ്ത്രി പറഞ്ഞു. എന്നാൽ ഒഴിവു കഴിവുകൾ പറയുന്നതിൽ യാതൊരു കാര്യവുമില്ല. ഇതേ പിച്ചിൽ തന്നെയാണ് അവരും കളിച്ചത്. നമ്മൾ രണ്ടു ടെസ്റ്റിലും അവരുടെ 20 വിക്കറ്റുകളും പിഴുതു. രണ്ടു ടെസ്റ്റും മനസു വച്ചാൽ വിജയിക്കുകയും ചെയ്യാമായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.
വിദേശത്ത് മികച്ച് റിക്കാർഡുള്ള അജിങ്ക്യ രഹാനെയെ ആദ്യ രണ്ടു ടെസ്റ്റിൽ നിന്നൊഴിവാക്കിയ മാനേജ്മെന്റിന്റെ നടപടിയെയും ശാസ്ത്രി ന്യായീകരിച്ചു.ആദ്യ ടെസ്റ്റിൽ രഹാനെയെ കളിപ്പിക്കുകയും അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ കഴിയാതെ വരുകയും ചെയ്യുകയായിരുന്നെങ്കിൽ എന്തു കൊണ്ട് രോഹിതിനെ കളിപ്പിച്ചില്ലെന്ന ചോദ്യമുയരുമായിരുന്നു, ശാസ്ത്രി പറയുന്നു. പരന്പരയിൽ രോഹിതിന് തിളങ്ങാൻ സാധിക്കാഞ്ഞതിനാലാണ് നിങ്ങൾ എന്തു കൊണ്ട് രഹാനയെ കളിപ്പിച്ചില്ല എന്ന ചോദ്യമുയർത്തുന്നത് എന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.