ലണ്ടൻ: ചിലിയൻ സൂപ്പർ താരം അലക്സിസ് സാഞ്ചസ് ആഴ്സണലിൽ നിന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറി. ആഴ്ചയിൽ നാലു ലക്ഷത്തിലേറെ യൂറോയായിരിക്കും സാഞ്ചസിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. ചിലി താരത്തിനു പകരം യുണൈറ്റഡിൽനിന്ന് അർമീനിയൻ താരം ഹെൻറിക് മിഖിതര്യൻ ആഴ്സണലിലേക്കുമെത്തി. ഹൊസെ മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന യുണൈറ്റഡിൽ സാഞ്ചസ് അദ്ഭുതങ്ങൾ കാട്ടുമെന്നാണ് പ്രതീക്ഷ.
ഇരുപത്തൊന്പതുകാനായ സാഞ്ചസിന് 2022 വരെ യുണൈറ്റഡിൽ തുടരാം. നേരത്തെ മാഞ്ചസ്റ്റർ സിറ്റി സാഞ്ചസിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അവസാന നിമിഷം അവർ പിന്മാറുകയായിരുന്നു. തന്റെ ഭാഗ്യനന്പറായ ഏഴാം നന്പർ ജേഴ്സി തന്നെയായിരിക്കും യുണൈറ്റഡിലും സാഞ്ചസ് അണിയുക. ബാഴ്സലോണയിൽനിന്ന് 2014ലാണ് സാഞ്ചസ് ആഴ്സണലിലെത്തുന്നത്. കഴിഞ്ഞ സീസണിൽ 30 ഗോൾ നേടിയ സാഞ്ചസായിരുന്നു ടോപ്സ്കോറർ.
അർമേനിയൻ ദേശീയ ടീം നായകൻ കൂടിയായ മിഖിതര്യൻ യുണൈറ്റഡ് പരിശീലകൻ ഹോസെ മൊറീന്യോയുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ് യുണൈറ്റഡ് വിടുന്നത്. സാഞ്ചസ് ടീമിലെത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള വരവിന്റെ സാധ്യത കുറഞ്ഞിരിക്കുകയാണ്.
ഇരുപത്തൊന്പതുകാനായ സാഞ്ചസിന് 2022 വരെ യുണൈറ്റഡിൽ തുടരാം. നേരത്തെ മാഞ്ചസ്റ്റർ സിറ്റി സാഞ്ചസിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അവസാന നിമിഷം അവർ പിന്മാറുകയായിരുന്നു. തന്റെ ഭാഗ്യനന്പറായ ഏഴാം നന്പർ ജേഴ്സി തന്നെയായിരിക്കും യുണൈറ്റഡിലും സാഞ്ചസ് അണിയുക. ബാഴ്സലോണയിൽനിന്ന് 2014ലാണ് സാഞ്ചസ് ആഴ്സണലിലെത്തുന്നത്. കഴിഞ്ഞ സീസണിൽ 30 ഗോൾ നേടിയ സാഞ്ചസായിരുന്നു ടോപ്സ്കോറർ.
അർമേനിയൻ ദേശീയ ടീം നായകൻ കൂടിയായ മിഖിതര്യൻ യുണൈറ്റഡ് പരിശീലകൻ ഹോസെ മൊറീന്യോയുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ് യുണൈറ്റഡ് വിടുന്നത്. സാഞ്ചസ് ടീമിലെത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള വരവിന്റെ സാധ്യത കുറഞ്ഞിരിക്കുകയാണ്.