മെൽബൺ: പരിക്ക് വില്ലനായപ്പോൾ ലോക ഒന്നാം നന്പർ റാഫേൽ നദാലിന് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് കണ്ണീരോടെ മടക്കം. ആറാം സീഡ് മാരിൻ സിലിച്ചിനെതിരായ ക്വാർട്ടർ മത്സരത്തിൽ 6-3, 3-6, 7-6, 2-6, 0-2 എന്ന സ്കോറിൽ നിൽക്കുന്പോഴായിരുന്നു പരിക്കിനെത്തുടർന്ന് നദാൽ പിന്മാറിയത്.
ആദ്യസെറ്റ് അനായാസം നേടിയ നദാൽ ആയിരുന്നില്ല രണ്ടാം സെറ്റിൽ. തുടക്കത്തിൽ സിലിച്ചിന്റെ സെർവ് ബ്രേക്ക് ചെയ്തെങ്കിലും പരിക്കിനാൽ വലയപ്പെട്ട നദാലിന്റെ സെർവ് രണ്ട് തവണ ബ്രേക്ക് ചെയ്ത ക്രൊയേഷ്യൻ താരം സെറ്റ് സ്വന്തം പേരിലാക്കി. മൂന്നാം സെറ്റിൽ പല തവണ നദാലിന്റെ സെർവ് ബ്രേക്ക് ചെയ്യുന്നതിന് തൊട്ടടുത്ത് സിലിച്ച് എത്തിയെങ്കിലും സർവശക്തിയുമെടുത്ത് കളിച്ച നദാൽ സെറ്റ് ടൈബ്രേക്കറിലെത്തിച്ചു.
വേദനകൊണ്ടു പുളയുന്ന നദാലിനെയായിരുന്നു നാലാം സെറ്റിൽ കാണാനായത്. ഇടയ്ക്ക് വൈദ്യസഹായം തേടിയ നദാൽ തിരിച്ചുവന്നെങ്കിലും പരിക്ക് തളർത്തിയെന്നു വ്യക്തമാക്കുന്നതായിരുന്നു പ്രകടനം. സെറ്റ് അനായാസം സിലിച്ച് സ്വന്തമാക്കുകയും ചെയ്തു. ഒടുവിൽ അഞ്ചാം സെറ്റിൽ സെർവ് നിലനിർത്തിയ സിലിച്ച് നദാലിന്റെ സെർവ് ബ്രേക്ക് ചെയ്ത് 2-0ന് മുന്‍പിലെത്തിയതോടെ കളി അവസാനിപ്പിക്കാൻ റാഫ തീരുമാനിക്കുകയായിരുന്നു.
ലോക മൂന്നാം നന്പറും ടൂർ ഫൈനൽസ് ചാന്പ്യനുമായ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ അട്ടിമറിച്ച് ബ്രിട്ടീഷ് താര കൈൽ എഡ്മണ്ടും സെമിയിലെത്തി. ലോകറാങ്കിംഗിൽ 49-ാം സ്ഥാനത്തുള്ള കൈൽ എഡ്മണ്ട് 6-4, 3-6, 6-3, 6-4 എന്ന സ്കോറിനാണ് ദിമിത്രോവിനെ ഞെട്ടിച്ചത്. ബ്രിട്ടന്റെ രണ്ടാം നന്പർ താരമായ ഈ 23കാരൻ ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാമിന്റെ സെമിയിൽ കടക്കുന്നത്. ആൻഡി മുറെയ്ക്കു ശേഷം പുരുഷവിഭാഗത്തിൽ സെമിയിൽ കടക്കുന്ന ആദ്യ ബ്രിട്ടീഷ് താരം കൂടിയാണ് എഡ്മണ്ട്. നദാലിനെ തോൽപ്പിച്ച സിലിച്ചാണ് സെമിയിൽ എഡ്മണ്ടിന്റെ എതിരാളി.
വനിതാ വിഭാഗത്തിലും അട്ടിമറി കണ്ട ദിനമായിരുന്നു ഇന്നലെ. ലോക നാലാം നന്പർ ഉക്രെയ്ന്റെ എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് തറപറ്റിച്ച് ബെൽജിയത്തിന്റെ യുവതാരം എലീസ് മെർട്ടെൻസ് സെമിയിൽ കടന്നു. 6-4, 6-0 എന്ന സ്കോറിനായിരുന്നു ലോക 37-ാം നന്പർ താരമായ മെർട്ടെൻസിന്റെ വിജയം. 2012ൽ ക്ലിം ക്ലൈസ്റ്റേഴ്സ് സെമിയിലെത്തിയതിനു ശേഷം ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയിൽ കടക്കുന്ന ആദ്യ ബെൽജിയൻ താരമാണ് ക്ലിംക്ലൈസ്റ്റേഴ്സിന്റെ ശിഷ്യ കൂടിയായ മെർട്ടെൻസ്.
വനിതാ ഡബിൾസിൽ സെമി ലൈനപ്പ് ആയി. ആദ്യ സെമിയിൽ അഞ്ചാം സീഡ് ക്രിസ്റ്റീന മ്ലാദെനോവിച്ച് (ഫ്രാൻസ്)-ടിമിയ ബാബോസ് (ഹംഗറി) സഖ്യം എട്ടാം സീഡായ സീ ഷുവി (തായ് വാൻ)-ഷുവായി പെങ് (ചൈന) സഖ്യത്തെ നേരിടും. ഒന്നാം സീഡ് ചാങ് യുങ് ജാൻ (തായ് വാൻ)-ആൻഡ്രിയ ഹ്ലാവക്കോവ (ചെക്ക് റിപ്പബ്ലിക്) സഖ്യത്തെ 6-4, 0-6, 7-6 എന്ന സ്കോറിന് തോൽപ്പിച്ചാണ് ബാബോസ്-മ്ലാദെനോവിക് സഖ്യം അവസാന നാലിൽ ഇടംപിടിച്ചത്.
റോമാനിയയുടെ ഐറീന കാമെലിയ ബെഗു-മോണിക്കാ നിക്കൽസ്കു സഖ്യവും റഷ്യയുടെ എലീന വെസ്നീന-ഏകത്രീന മകരോവ സഖ്യവും തമ്മിലാണ് രണ്ടാം സെമി. ഇന്ന് ക്വാർട്ടർ മത്സരങ്ങളിൽ റോജർ ഫെഡറർ ചെക് താരം തോമസ് ബെർഡിച്ചിനെയും ജോക്കോവിച്ചിനെ തോൽപ്പിച്ചെത്തിയ ദക്ഷിണ കൊറിയൻ താരം ഹയോണ്‍ ചുംഗ് അമേരിക്കയുടെ ടെന്നീസ് സാൻഡ്ഗ്രനെയും നേരിടും. വനിതാ വിഭാഗത്തിൽ മുൻ ചാന്പ്യൻ ആഞ്ചലിക്ക് കെർബറുടെ എതിരാളി അമേരിക്കയുടെ മാഡിസണ്‍ കീസാണ്.
ആദ്യസെറ്റ് അനായാസം നേടിയ നദാൽ ആയിരുന്നില്ല രണ്ടാം സെറ്റിൽ. തുടക്കത്തിൽ സിലിച്ചിന്റെ സെർവ് ബ്രേക്ക് ചെയ്തെങ്കിലും പരിക്കിനാൽ വലയപ്പെട്ട നദാലിന്റെ സെർവ് രണ്ട് തവണ ബ്രേക്ക് ചെയ്ത ക്രൊയേഷ്യൻ താരം സെറ്റ് സ്വന്തം പേരിലാക്കി. മൂന്നാം സെറ്റിൽ പല തവണ നദാലിന്റെ സെർവ് ബ്രേക്ക് ചെയ്യുന്നതിന് തൊട്ടടുത്ത് സിലിച്ച് എത്തിയെങ്കിലും സർവശക്തിയുമെടുത്ത് കളിച്ച നദാൽ സെറ്റ് ടൈബ്രേക്കറിലെത്തിച്ചു.
വേദനകൊണ്ടു പുളയുന്ന നദാലിനെയായിരുന്നു നാലാം സെറ്റിൽ കാണാനായത്. ഇടയ്ക്ക് വൈദ്യസഹായം തേടിയ നദാൽ തിരിച്ചുവന്നെങ്കിലും പരിക്ക് തളർത്തിയെന്നു വ്യക്തമാക്കുന്നതായിരുന്നു പ്രകടനം. സെറ്റ് അനായാസം സിലിച്ച് സ്വന്തമാക്കുകയും ചെയ്തു. ഒടുവിൽ അഞ്ചാം സെറ്റിൽ സെർവ് നിലനിർത്തിയ സിലിച്ച് നദാലിന്റെ സെർവ് ബ്രേക്ക് ചെയ്ത് 2-0ന് മുന്‍പിലെത്തിയതോടെ കളി അവസാനിപ്പിക്കാൻ റാഫ തീരുമാനിക്കുകയായിരുന്നു.
ലോക മൂന്നാം നന്പറും ടൂർ ഫൈനൽസ് ചാന്പ്യനുമായ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ അട്ടിമറിച്ച് ബ്രിട്ടീഷ് താര കൈൽ എഡ്മണ്ടും സെമിയിലെത്തി. ലോകറാങ്കിംഗിൽ 49-ാം സ്ഥാനത്തുള്ള കൈൽ എഡ്മണ്ട് 6-4, 3-6, 6-3, 6-4 എന്ന സ്കോറിനാണ് ദിമിത്രോവിനെ ഞെട്ടിച്ചത്. ബ്രിട്ടന്റെ രണ്ടാം നന്പർ താരമായ ഈ 23കാരൻ ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാമിന്റെ സെമിയിൽ കടക്കുന്നത്. ആൻഡി മുറെയ്ക്കു ശേഷം പുരുഷവിഭാഗത്തിൽ സെമിയിൽ കടക്കുന്ന ആദ്യ ബ്രിട്ടീഷ് താരം കൂടിയാണ് എഡ്മണ്ട്. നദാലിനെ തോൽപ്പിച്ച സിലിച്ചാണ് സെമിയിൽ എഡ്മണ്ടിന്റെ എതിരാളി.
വനിതാ വിഭാഗത്തിലും അട്ടിമറി കണ്ട ദിനമായിരുന്നു ഇന്നലെ. ലോക നാലാം നന്പർ ഉക്രെയ്ന്റെ എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് തറപറ്റിച്ച് ബെൽജിയത്തിന്റെ യുവതാരം എലീസ് മെർട്ടെൻസ് സെമിയിൽ കടന്നു. 6-4, 6-0 എന്ന സ്കോറിനായിരുന്നു ലോക 37-ാം നന്പർ താരമായ മെർട്ടെൻസിന്റെ വിജയം. 2012ൽ ക്ലിം ക്ലൈസ്റ്റേഴ്സ് സെമിയിലെത്തിയതിനു ശേഷം ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയിൽ കടക്കുന്ന ആദ്യ ബെൽജിയൻ താരമാണ് ക്ലിംക്ലൈസ്റ്റേഴ്സിന്റെ ശിഷ്യ കൂടിയായ മെർട്ടെൻസ്.
വനിതാ ഡബിൾസിൽ സെമി ലൈനപ്പ് ആയി. ആദ്യ സെമിയിൽ അഞ്ചാം സീഡ് ക്രിസ്റ്റീന മ്ലാദെനോവിച്ച് (ഫ്രാൻസ്)-ടിമിയ ബാബോസ് (ഹംഗറി) സഖ്യം എട്ടാം സീഡായ സീ ഷുവി (തായ് വാൻ)-ഷുവായി പെങ് (ചൈന) സഖ്യത്തെ നേരിടും. ഒന്നാം സീഡ് ചാങ് യുങ് ജാൻ (തായ് വാൻ)-ആൻഡ്രിയ ഹ്ലാവക്കോവ (ചെക്ക് റിപ്പബ്ലിക്) സഖ്യത്തെ 6-4, 0-6, 7-6 എന്ന സ്കോറിന് തോൽപ്പിച്ചാണ് ബാബോസ്-മ്ലാദെനോവിക് സഖ്യം അവസാന നാലിൽ ഇടംപിടിച്ചത്.
റോമാനിയയുടെ ഐറീന കാമെലിയ ബെഗു-മോണിക്കാ നിക്കൽസ്കു സഖ്യവും റഷ്യയുടെ എലീന വെസ്നീന-ഏകത്രീന മകരോവ സഖ്യവും തമ്മിലാണ് രണ്ടാം സെമി. ഇന്ന് ക്വാർട്ടർ മത്സരങ്ങളിൽ റോജർ ഫെഡറർ ചെക് താരം തോമസ് ബെർഡിച്ചിനെയും ജോക്കോവിച്ചിനെ തോൽപ്പിച്ചെത്തിയ ദക്ഷിണ കൊറിയൻ താരം ഹയോണ്‍ ചുംഗ് അമേരിക്കയുടെ ടെന്നീസ് സാൻഡ്ഗ്രനെയും നേരിടും. വനിതാ വിഭാഗത്തിൽ മുൻ ചാന്പ്യൻ ആഞ്ചലിക്ക് കെർബറുടെ എതിരാളി അമേരിക്കയുടെ മാഡിസണ്‍ കീസാണ്.