ലിയോണ്‍: പത്തുപേരുമായി കളിച്ച പാരി സാന്‍ ഷെര്മയിനെ മെംഫിസ് ഡിപെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോള്‍ പരാജയപ്പെടുത്തി. ലിയോണിനോട് 2-1നാണ് പിഎസ്ജി തോറ്റത്. ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്ജിയുടെ രണ്ടാം തോല്‍വി യാണ്. തോല്‍വിക്കൊപ്പം കൈലിയന്‍ എംബാപ്പെയ്ക്കേറ്റ പരിക്കും പിഎസ്ജിക്കു വേദനയായി. തുടയ്ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെയാണ് പിഎസ്ജി ലിയോണിലെത്തിയത്.
നാബില്‍ ഫെക്കിർ കളി തുടങ്ങി 95 സെക്കൻഡായപ്പോൾ നേടിയ തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ ആതിഥേയരെ മുന്നിലെത്തിച്ചു. ഇടവേളയ്ക്കു പിരിയുന്നതിനു മുമ്പ് ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ലെവിന്‍ കുര്‍സാവയുടെ ഗോളില്‍ പിഎസ്ജി സമനില കണ്ടെത്തി. 57-ാം മിനിറ്റില്‍ ഡാനി ആല്‍വ്സ് നേരിട്ട് ചുവപ്പ് കാര്‍ഡ് കണ്ട് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയത് പിഎസ്ജിക്കു തിരിച്ചടിയായി. എന്നാല്‍ ലിയോണിന്റെ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ പിഎസ്ജിക്കായി. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഡിപെയുടെ ഗംഭീര ഗോള്‍ പിഎസ്ജിയെ തോല്‍പ്പിച്ചു.
ജയത്തോടെ ലിയോണ്‍ 48 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 22 കളിയില്‍ 56 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തു തുടരുന്നു. 47 പോയിന്റുള്ള മാഴ്സെയാണ് മൂന്നാമത്.
നാബില്‍ ഫെക്കിർ കളി തുടങ്ങി 95 സെക്കൻഡായപ്പോൾ നേടിയ തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ ആതിഥേയരെ മുന്നിലെത്തിച്ചു. ഇടവേളയ്ക്കു പിരിയുന്നതിനു മുമ്പ് ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ലെവിന്‍ കുര്‍സാവയുടെ ഗോളില്‍ പിഎസ്ജി സമനില കണ്ടെത്തി. 57-ാം മിനിറ്റില്‍ ഡാനി ആല്‍വ്സ് നേരിട്ട് ചുവപ്പ് കാര്‍ഡ് കണ്ട് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയത് പിഎസ്ജിക്കു തിരിച്ചടിയായി. എന്നാല്‍ ലിയോണിന്റെ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ പിഎസ്ജിക്കായി. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഡിപെയുടെ ഗംഭീര ഗോള്‍ പിഎസ്ജിയെ തോല്‍പ്പിച്ചു.
ജയത്തോടെ ലിയോണ്‍ 48 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 22 കളിയില്‍ 56 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തു തുടരുന്നു. 47 പോയിന്റുള്ള മാഴ്സെയാണ് മൂന്നാമത്.