മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നന്പർ റാഫേൽ നദാൽ, ഗ്രിഗർ ദിമിത്രോവ്, മാരിൻ സിലിച്ച്, കെയ്ൽ എഡ്മണ്ട് എന്നിവരും വനിതകളിൽ കരോളിൻ വോസ്നിയാക്കി, കാർല സുവാരസ് നവാരോ, എൽസെ മെർട്ടൻസ് എന്നിവരും ക്വാർട്ടറിൽ.
ലോക ഒന്നാം നന്പർ സ്പെയിന്റെ നദാലിനോട് ശക്തമായി പോരാടിയശേഷമാണ് അർജന്റീനയുടെ ഡിയേഗോ ഷ്വാട്സ്മാൻ കീഴടങ്ങിയത്. നാലു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് നദാൽ ജയിച്ചത്. 6-3, 6-7 (4-7), 6-3, 6-3നായിരുന്നു ലോക ഒന്നാം നന്പറിന്റെ ജയം. നദാലിന്റെ 10-ാമത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്. നദാൽ ക്വാർട്ടറിൽ ക്രൊയേഷ്യയുടെ സിലിച്ചിനെ നേരിടും.
സിലിച്ചിന്റെ 100-മത്തെ ഗ്രാൻസ്ലാം പോരാട്ടത്തിൽ ജയം. സിലിച്ച് സ്പെയിന്റെ പാബ്ലോ കരേനോ ബുസ്ടയെ നാലു സെറ്റുകൾക്ക് തകർത്താണ് 100-ാം മത്സരത്തിൽ വിജയം ആഘോഷിച്ചത്. ആദ്യ സെറ്റ് നഷ്ടമായ സിലിച്ച് അടുത്ത മൂന്നു സെറ്റിലും ശക്തമായി തിരിച്ചുവന്ന് ജയം സ്വന്തമാക്കി. 6-7 (2-7), 6-3, 7-6 (7-0), 7-6 (7-3)നായിരുന്ന ക്രൊയേഷ്യൻ താരത്തിന്റെ ജയം.
ലോക മൂന്നാം റാങ്ക് ബൾഗേറിയയുടെ ദിമിത്രോവ് ഓസ്ട്രേലിയയുടെ നിക് കിർഗിയസിനെ കീഴടക്കി ക്വാർട്ടറിലെത്തി. അത്യന്തം ആവേശകരവും വാശിയേറിയതുമായ പോരാട്ടമാണ് ഇരുവരും കാഴ്ചവച്ചത്. 7-6, (7-3), 7-6(7-4), 4-6, 7-6(7-4).
ബ്രിട്ടീഷ് താരം കെയ്ൽ എഡ്മണ്ട് ആദ്യമായി ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ക്വാർട്ടറിലെത്തി. ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെ തോൽപ്പിച്ചാണ് ബ്രിട്ടീഷ് താരം ക്വാർട്ടറിൽകടന്നത്. 6-7(4-7), 7-5, 6-2, 6-3നായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ ജയം. സ്കോർ സൂചിപ്പിക്കും പോലെ ആദ്യ രണ്ടു സെറ്റിനുശേഷം ഇറ്റാലിയൻ താരം വലിയ വെല്ലുവിളി ഉയർത്താതെ കീഴടങ്ങുകയായിരുന്നു.
വോസ്നിയാക്കി ക്വാർട്ടറിൽ
വനിത വിഭാഗത്തിൽ ലോക രണ്ടാം റാങ്ക് ഡെന്മാർക്കിന്റെ കരോളിൻ വോസ്നിയാക്കി അനായസ ജയത്തോടെ ക്വാർട്ടറിലെത്തി. വോസ്നിയാക്കി സ്ലോവാക്യയുടെ മഗ്ദലെന റൈബറികോവയെ 6-3, 6-0ന് തോൽപ്പിച്ചു. സ്പെയിന്റെ കാർല സുവാരസ് നവാരോ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6, 6-4, 8-6ന് എസ്റ്റോണിയയുടെ അനേറ്റ് കോന്റാവീറ്റിനെ പരാജയപ്പെടുത്തി.
ക്വാർട്ടറിലെത്തിക്കൊണ്ട് ബെൽജിയത്തിന്റെ എൽസെ മെർട്ടൻസ് ചരിത്രത്തിലിടംപിടിച്ചു. പെട്രാ മാർട്ടിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് മെർട്ടൻസ് ക്വാർട്ടറിലെത്തിയത്. 7-6 (7-5), 7-5നായിരുന്നു ബെൽജിയൻതാരത്തിന്റെ ജയം. നാലാം റാങ്ക് യെലേന സ്വിറ്റോലിന നേരിട്ടുള്ള സെറ്റുകൾക്ക് ചെക് റിപ്പബ്ലിക്കിന്റെ ഡെനീസ അലർട്ടോവയെ പരാജയപ്പെടുത്തി. 6-3, 6-0ന്റെ അനായാസ ജയമാണ് യുക്രെയൻ താരം സ്വന്തമാക്കിയത്.
ഇന്ന് നടക്കുന്ന പുരുഷ പ്രീക്വാർട്ടർ മത്സരങ്ങളിൽ നിലവിലെ ചാന്പ്യൻ റോജർ ഫെഡറർ, മുൻ ചാന്പ്യൻ നൊവാക് ജോക്കോവിച്ച്, ഡൊമിനിക് തീം, തോമസ് ബെർഡിച്ച് എന്നിവരിറങ്ങുന്നുണ്ട്. വനിതകളിൽ ഒന്നാം നന്പർ സിമോണ ഹാലെപ്, എയ്ഞ്ചലിക് കെർബർ, കരോളിന പ്ലീഷ്കോവ എന്നിവരും ഇറങ്ങും.
പെയ്സ് സഖ്യം പുറത്ത്
ഇന്ത്യയുടെ ലിയാണ്ടർ പെയ്സ്-പുരവ് രാജ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 6-2)കൊളംബിയയുടെ യുവാൻ സെബാസ്റ്റ്യൻ കബാൽ-റോബർട്ട ഫറ സഖ്യത്തോടു തോറ്റു. മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ടിമിയ ബാബോസ് സഖ്യം പ്രീക്വാർട്ടറിലെത്തി.
ലോക ഒന്നാം നന്പർ സ്പെയിന്റെ നദാലിനോട് ശക്തമായി പോരാടിയശേഷമാണ് അർജന്റീനയുടെ ഡിയേഗോ ഷ്വാട്സ്മാൻ കീഴടങ്ങിയത്. നാലു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് നദാൽ ജയിച്ചത്. 6-3, 6-7 (4-7), 6-3, 6-3നായിരുന്നു ലോക ഒന്നാം നന്പറിന്റെ ജയം. നദാലിന്റെ 10-ാമത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്. നദാൽ ക്വാർട്ടറിൽ ക്രൊയേഷ്യയുടെ സിലിച്ചിനെ നേരിടും.
സിലിച്ചിന്റെ 100-മത്തെ ഗ്രാൻസ്ലാം പോരാട്ടത്തിൽ ജയം. സിലിച്ച് സ്പെയിന്റെ പാബ്ലോ കരേനോ ബുസ്ടയെ നാലു സെറ്റുകൾക്ക് തകർത്താണ് 100-ാം മത്സരത്തിൽ വിജയം ആഘോഷിച്ചത്. ആദ്യ സെറ്റ് നഷ്ടമായ സിലിച്ച് അടുത്ത മൂന്നു സെറ്റിലും ശക്തമായി തിരിച്ചുവന്ന് ജയം സ്വന്തമാക്കി. 6-7 (2-7), 6-3, 7-6 (7-0), 7-6 (7-3)നായിരുന്ന ക്രൊയേഷ്യൻ താരത്തിന്റെ ജയം.
ലോക മൂന്നാം റാങ്ക് ബൾഗേറിയയുടെ ദിമിത്രോവ് ഓസ്ട്രേലിയയുടെ നിക് കിർഗിയസിനെ കീഴടക്കി ക്വാർട്ടറിലെത്തി. അത്യന്തം ആവേശകരവും വാശിയേറിയതുമായ പോരാട്ടമാണ് ഇരുവരും കാഴ്ചവച്ചത്. 7-6, (7-3), 7-6(7-4), 4-6, 7-6(7-4).
ബ്രിട്ടീഷ് താരം കെയ്ൽ എഡ്മണ്ട് ആദ്യമായി ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ക്വാർട്ടറിലെത്തി. ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെ തോൽപ്പിച്ചാണ് ബ്രിട്ടീഷ് താരം ക്വാർട്ടറിൽകടന്നത്. 6-7(4-7), 7-5, 6-2, 6-3നായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ ജയം. സ്കോർ സൂചിപ്പിക്കും പോലെ ആദ്യ രണ്ടു സെറ്റിനുശേഷം ഇറ്റാലിയൻ താരം വലിയ വെല്ലുവിളി ഉയർത്താതെ കീഴടങ്ങുകയായിരുന്നു.
വോസ്നിയാക്കി ക്വാർട്ടറിൽ
വനിത വിഭാഗത്തിൽ ലോക രണ്ടാം റാങ്ക് ഡെന്മാർക്കിന്റെ കരോളിൻ വോസ്നിയാക്കി അനായസ ജയത്തോടെ ക്വാർട്ടറിലെത്തി. വോസ്നിയാക്കി സ്ലോവാക്യയുടെ മഗ്ദലെന റൈബറികോവയെ 6-3, 6-0ന് തോൽപ്പിച്ചു. സ്പെയിന്റെ കാർല സുവാരസ് നവാരോ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6, 6-4, 8-6ന് എസ്റ്റോണിയയുടെ അനേറ്റ് കോന്റാവീറ്റിനെ പരാജയപ്പെടുത്തി.
ക്വാർട്ടറിലെത്തിക്കൊണ്ട് ബെൽജിയത്തിന്റെ എൽസെ മെർട്ടൻസ് ചരിത്രത്തിലിടംപിടിച്ചു. പെട്രാ മാർട്ടിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് മെർട്ടൻസ് ക്വാർട്ടറിലെത്തിയത്. 7-6 (7-5), 7-5നായിരുന്നു ബെൽജിയൻതാരത്തിന്റെ ജയം. നാലാം റാങ്ക് യെലേന സ്വിറ്റോലിന നേരിട്ടുള്ള സെറ്റുകൾക്ക് ചെക് റിപ്പബ്ലിക്കിന്റെ ഡെനീസ അലർട്ടോവയെ പരാജയപ്പെടുത്തി. 6-3, 6-0ന്റെ അനായാസ ജയമാണ് യുക്രെയൻ താരം സ്വന്തമാക്കിയത്.
ഇന്ന് നടക്കുന്ന പുരുഷ പ്രീക്വാർട്ടർ മത്സരങ്ങളിൽ നിലവിലെ ചാന്പ്യൻ റോജർ ഫെഡറർ, മുൻ ചാന്പ്യൻ നൊവാക് ജോക്കോവിച്ച്, ഡൊമിനിക് തീം, തോമസ് ബെർഡിച്ച് എന്നിവരിറങ്ങുന്നുണ്ട്. വനിതകളിൽ ഒന്നാം നന്പർ സിമോണ ഹാലെപ്, എയ്ഞ്ചലിക് കെർബർ, കരോളിന പ്ലീഷ്കോവ എന്നിവരും ഇറങ്ങും.
പെയ്സ് സഖ്യം പുറത്ത്
ഇന്ത്യയുടെ ലിയാണ്ടർ പെയ്സ്-പുരവ് രാജ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 6-2)കൊളംബിയയുടെ യുവാൻ സെബാസ്റ്റ്യൻ കബാൽ-റോബർട്ട ഫറ സഖ്യത്തോടു തോറ്റു. മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ടിമിയ ബാബോസ് സഖ്യം പ്രീക്വാർട്ടറിലെത്തി.