ജംഷഡ്പുർ: ഐഎസ്എല്ലിൽ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ച് ജംഷഡ്പുർ എഫ്സിക്ക് മിന്നും ജയം. രണ്ടു ഗോളിനു പിന്നിൽനിന്നശേഷം തിരിച്ചടിച്ചാണ് സ്റ്റീവ് കോപ്പലിന്റെ ടീം സ്വന്തം ഗ്രൗണ്ടിൽ ജയിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ ജയം. ക്യാപ്റ്റൻ ടിരി, യുംനാം രാജു, മാത്യുസ് ട്രിനിഡാഡ് എന്നിവരാണ് ജംഷഡ്പുരിനായി ലക്ഷ്യം കണ്ടത്. തുടക്കത്തിൽ കാലു യുചെയുടെ ഇരട്ട ഗോളിൽ ഡൽഹി മുന്നിലെത്തിയെങ്കിലും മൂന്നു ഗോൾ മടക്കി ജംഷഡ്പൂർ കളി പിടിച്ചെടുക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലിറങ്ങിയ കോപ്പലാശാന്റെ ടീമിനെ കാലു യുചെയുടെ രണ്ടു ഗോളുകൾ ഞെട്ടിച്ചു. 20-ാം മിനിറ്റിൽ ഡൈനാമോസിനെ മുന്നിലെത്തിച്ച യുചെ 22-ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. എന്നാൽ വൈകാതെതന്നെ ഒരു ഗോൾ മടക്കാൻ ജംഷഡ്പുരിനായി. ക്യാപ്റ്റൻ ടിരിയുടെ വക 29ാം മിനിറ്റിലായിരുന്നു ഇത്. സ്വന്തം ഗ്രൗണ്ടിൽ ജയം ലക്ഷ്യമിട്ട് രണ്ടാം പകുതിയിലിറങ്ങിയ ജംഷഡ്പുർ ശക്തമായ പ്രതിരോധകോട്ടകെട്ടി ഡൈനാമോസിന്റെ മുന്നേറ്റങ്ങൾ ചെറുത്തു. ഒപ്പം ആക്രമണം ശക്തമാക്കുകയും ചെയ്തു. 54-ാം മിനിറ്റിൽ ഒരു കോർണറിന്റെ തുടർച്ചയായി ലഭിച്ച പന്ത് യുംനാം രാജു വലയിലാക്കി. 86-ാം മിനിറ്റിൽ ട്രിനിഡാഡ് വിജയ ഗോൾ കുറിച്ചു.
കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലിറങ്ങിയ കോപ്പലാശാന്റെ ടീമിനെ കാലു യുചെയുടെ രണ്ടു ഗോളുകൾ ഞെട്ടിച്ചു. 20-ാം മിനിറ്റിൽ ഡൈനാമോസിനെ മുന്നിലെത്തിച്ച യുചെ 22-ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. എന്നാൽ വൈകാതെതന്നെ ഒരു ഗോൾ മടക്കാൻ ജംഷഡ്പുരിനായി. ക്യാപ്റ്റൻ ടിരിയുടെ വക 29ാം മിനിറ്റിലായിരുന്നു ഇത്. സ്വന്തം ഗ്രൗണ്ടിൽ ജയം ലക്ഷ്യമിട്ട് രണ്ടാം പകുതിയിലിറങ്ങിയ ജംഷഡ്പുർ ശക്തമായ പ്രതിരോധകോട്ടകെട്ടി ഡൈനാമോസിന്റെ മുന്നേറ്റങ്ങൾ ചെറുത്തു. ഒപ്പം ആക്രമണം ശക്തമാക്കുകയും ചെയ്തു. 54-ാം മിനിറ്റിൽ ഒരു കോർണറിന്റെ തുടർച്ചയായി ലഭിച്ച പന്ത് യുംനാം രാജു വലയിലാക്കി. 86-ാം മിനിറ്റിൽ ട്രിനിഡാഡ് വിജയ ഗോൾ കുറിച്ചു.