ടൗരംഗ (ന്യൂസിലൻഡ്): ഐസിസി അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ അയൽക്കാരായ ബംഗ്ലാദേശ്. ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ട് കാനഡയ്ക്കെതിരേ നേടിയ 282 റണ്‍സിന്റെ വൻ ജയമാണ് ബംഗ്ലാദേശിനെ ക്വാർട്ടറിലെത്തിച്ചത്. ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. 26നാണ് ഇന്ത്യയുടെ ക്വാർട്ടർ മത്സരം.
ഗ്രൂപ്പ് സിയിൽനിന്ന് ബംഗ്ലാദേശിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനം ഇംഗ്ലണ്ട്-കാനഡ മത്സരത്തിന്റെ ഫലം അനുസരിച്ചായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴു വിക്കറ്റിന് 383 റണ്‍സ് നേടി. ലിയാം ബാങ്ക്സ് (114 പന്തിൽ 120), വിൽ ജാക്സ് (82 പന്തിൽ 102) എന്നിവരുടെ സെഞ്ചുറിക്കു പുറമെ ജാക് ഡേവിസിന്റെ (36 പന്തിൽ 57)പ്രകടനമാണ്് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ നൽകിയത്. കാനഡയ്ക്കു ക്വാർട്ടറിലെത്തണമെങ്കിൽ ലക്ഷ്യം 37.5 ഓവറിൽ മറികടക്കേണ്ടിയിരുന്നു. എന്നാൽ കാനഡയുടെ പോരാട്ടം 101 റണ്‍സിൽ അവസാനിച്ചു. 24 റണ്‍സ് എടുത്ത പ്രണവ് ശർമയാണ് കാനഡയുടെ ടോപ് സ്കോറർ.
ക്വാർട്ടറിൽ ഇംഗ്ലണ്ട് 23ന് ഓസ്ട്രേലിയയെയും 26നാണ് ഇന്ത്യ-ബംഗ്ലാദേശ് ക്വാർട്ടർ ഫൈനൽ.
ഗ്രൂപ്പ് സിയിൽനിന്ന് ബംഗ്ലാദേശിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനം ഇംഗ്ലണ്ട്-കാനഡ മത്സരത്തിന്റെ ഫലം അനുസരിച്ചായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴു വിക്കറ്റിന് 383 റണ്‍സ് നേടി. ലിയാം ബാങ്ക്സ് (114 പന്തിൽ 120), വിൽ ജാക്സ് (82 പന്തിൽ 102) എന്നിവരുടെ സെഞ്ചുറിക്കു പുറമെ ജാക് ഡേവിസിന്റെ (36 പന്തിൽ 57)പ്രകടനമാണ്് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ നൽകിയത്. കാനഡയ്ക്കു ക്വാർട്ടറിലെത്തണമെങ്കിൽ ലക്ഷ്യം 37.5 ഓവറിൽ മറികടക്കേണ്ടിയിരുന്നു. എന്നാൽ കാനഡയുടെ പോരാട്ടം 101 റണ്‍സിൽ അവസാനിച്ചു. 24 റണ്‍സ് എടുത്ത പ്രണവ് ശർമയാണ് കാനഡയുടെ ടോപ് സ്കോറർ.
ക്വാർട്ടറിൽ ഇംഗ്ലണ്ട് 23ന് ഓസ്ട്രേലിയയെയും 26നാണ് ഇന്ത്യ-ബംഗ്ലാദേശ് ക്വാർട്ടർ ഫൈനൽ.