മിലാന്: ജീവിച്ചിരുന്നവരില്‍ ഏറ്റവും പ്രായമേറിയ ഒളിമ്പിക് മെഡലിസ്റ്റ് കാര്‍ല മാരന്ഗോനി അന്തരിച്ചു. 102-ാം വയസിലായിരുന്നു 1928 ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവിന്റെ അന്ത്യം. പാവിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയാണ് മാരൻഗോനിയുടെ മരണവിവരം അറിയിച്ചത്. 1928 ആംസ്റ്റര്‍ഡാമില്‍ നടന്ന ഒളിമ്പിക്സില്‍ ടീം ജിംനാസ്റ്റിക്സ് ഇനത്തിലാണ് മാരന്ഗോനി മത്സരിച്ചത്. ആ ഒളിമ്പിക്സില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു മാരന്ഗോനി. 12-ാം വയസിലാണ് മാരന്ഗോനി ഇറ്റലിയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ പങ്കെടുത്തത്. താരത്തിന്റെ മികവില്‍ ഇറ്റലി ആധുനിക ഒളിമ്പിക്സില്‍ വനിതാ വിഭാഗത്തില്‍ ആദ്യത്തെ മെഡല്‍ സ്വന്തമാക്കി. ഇറ്റാലിയന്‍ കായിക ചരിത്രം എന്നും ഓര്‍മിക്കുന്ന നായികയാണ് മരാന്ഗോനിയെന്ന് ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.
ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയാണ് മാരൻഗോനിയുടെ മരണവിവരം അറിയിച്ചത്. 1928 ആംസ്റ്റര്‍ഡാമില്‍ നടന്ന ഒളിമ്പിക്സില്‍ ടീം ജിംനാസ്റ്റിക്സ് ഇനത്തിലാണ് മാരന്ഗോനി മത്സരിച്ചത്. ആ ഒളിമ്പിക്സില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു മാരന്ഗോനി. 12-ാം വയസിലാണ് മാരന്ഗോനി ഇറ്റലിയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ പങ്കെടുത്തത്. താരത്തിന്റെ മികവില്‍ ഇറ്റലി ആധുനിക ഒളിമ്പിക്സില്‍ വനിതാ വിഭാഗത്തില്‍ ആദ്യത്തെ മെഡല്‍ സ്വന്തമാക്കി. ഇറ്റാലിയന്‍ കായിക ചരിത്രം എന്നും ഓര്‍മിക്കുന്ന നായികയാണ് മരാന്ഗോനിയെന്ന് ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.